“ആ ശെരി…” ഞാൻ വണ്ടിയുടെ സ്പീഡ് കുറച്ച് കൂടി കൂട്ടി, കട ലക്ഷ്യം വെച്ച് പറത്തി.
കുറച്ച് നേരം കൊണ്ടേ അവിടെ എത്തി. ഹെൽമെറ്റ് ഊരിയപ്പോഴേക്കും തലയിൽ കുടുങ്ങിയ ചൂട് പുറത്തേക്ക് ഒഴുകിയതുപോലെ ഒരു ആശ്വാസം. കടയുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ, കുപ്പികളിൽ നിറഞ്ഞുനിൽക്കുന്ന നിറമേറിയ സർബത്തുകളുടെ കാഴ്ച തന്നെ മനസ്സിനെ കുളിർപ്പിച്ചു.
“ചേട്ടാ, രണ്ട് സർബത്ത്!” അവൻ പറഞ്ഞു.
ഉച്ചക്കഴിഞ്ഞ ചൂട് ഇനിയും മാറിയില്ല. കടയുടെ പക്കൽ ഉള്ള ആ പഴയ തിണ്ണ… ഒരു കാലുകൊണ്ടുള്ള, അല്പം പഴക്കം ചെന്നതെങ്കിലും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം. എത്രയോ ദിവസങ്ങളായി അവിടെ ഇരുന്നാണ് ഞങ്ങളുടെ കഥകളും ചിരികളും രഹസ്യങ്ങളും എല്ലാം പങ്കുവെച്ചത്.
ഞങ്ങൾ അവിടെ പോയി ഇരുന്നു.
അപ്പോഴേക്കും സർബത്ത് വന്നു. ഗ്ലാസ്സിന്റെ പുറത്ത് ചൂടിനെതിരെ ചെറുതായി തണുത്ത വെള്ളത്തുള്ളികൾ രൂപപ്പെട്ടു. അകത്ത് പിങ്ക് നിറമുള്ള കുളിർപാനീയം, മുകളിൽ ചെറുതായി ഐസ് കഷണങ്ങൾ… സൂര്യന്റെ വെളിച്ചത്തിൽ അത് ഒന്ന് തിളങ്ങുന്ന പോലെ.
ഞാൻ ഗ്ലാസ് എടുത്തു… ഒരു വലിയ വലിച്ച്.
ആ ആദ്യ സിപ്പ്…
തണുപ്പ് നേരെ തൊണ്ടയിലൂടെ ഇറങ്ങി, ശരീരമൊട്ടാകെ പടർന്നു. ചൂടിൽ കത്തിയിരുന്ന ശരീരത്തിന് ഒരുതരം ശാന്തി. മധുരവും കുളിർപ്പും കൂടിച്ചേർന്ന്, ഒരു നിമിഷം എല്ലാം മറന്നുപോയ പോലെ.
“ഉഫ്… എന്തൊരു സുഖം…” ഞാൻ കണ്ണ് പൂട്ടി പറഞ്ഞു.
അവനും ചിരിച്ചു.
“ഡാ.. എന്താ പറയാനുള്ളത് ” ഞാൻ പറഞ്ഞു.
” ഒന്നും പറയാനില്ലെടാ, ഞാൻ വെറുതെ പറഞ്ഞതല്ലെ “
