കള്ളനും കാമിനിമാരും 20 [Prince] 47

“കഴിക്കുന്നില്ലേ…,” അവർ ചോദിച്ചു.
“രാവിലെ ഹെവിയായി കഴിച്ചു… അതുകൊണ്ട് വിശപ്പില്ല…” രവി വണ്ടിയിലേക്ക് കയറി. പിന്നാലെ അവരും. തൻ്റെ സീറ്റിൽ ഉണ്ടായ വൃദ്ധനെ കാണുന്നില്ല. ഒരുപക്ഷേ, ഇറങ്ങിയിട്ടുണ്ടാകാം.
അവരുടെ ഭർത്താവ്, താഴ്ന്നിരിക്കുന്ന ഷട്ടറിൽ ചാരി കൂർക്കം വലിക്കുന്നു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി, രവിയുടെ സീറ്റിനരികിൽ അവരുടെ വലിയ പൃഷ്ഠം അമർത്തി, രവിയെ നോക്കി.
“ഇത്ര വലിയ ഒരാൾ ഉച്ചഭക്ഷണം കഴിക്കാതെ ഇരിക്യാ… അത് നല്ല ശീലം അല്ലാട്ടോ…” അവർ ബാഗിൽനിന്നും ഒരു ഏത്തപ്പഴമെടുത്ത് രവിക്ക് നീട്ടി. രവി വാങ്ങി.
ആളുകൾ തിരികെ കയറി.. അധികം ആളുകൾ ഇല്ലാതെ വണ്ടി യാത്ര തുടർന്നു. ഒരു പയ്യൻ അവരുടെ ഭർത്താവിൻ്റെ അരികിൽ സ്ഥലം പിടിച്ചു.
രവിക്ക് കിട്ടിയ പഴം അയാൾ തൊലിയുരിച്ച് കഴിക്കാൻ തുടങ്ങി.
“എനിക്ക് വേണോ? എന്ന ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചു…” വീണ്ടും കിളിനാദം.
“കൈയ്യിൽ കാണും എന്ന് കരുതി.. ദാ കഴിച്ചോളൂ…” രവി അവർക്ക് നേരെ നീട്ടിയ പഴം, അവർ വാങ്ങി, ആരും കാണുന്നില്ല എന്നുറപ്പ് വരുത്തി, വായിലിട്ട് ഈമ്പി.. ശേഷം ഒരു കഷണം കടിച്ച് കഴിച്ചു. ബാക്കി രവിക്ക് കൊടുത്തു.
“ഇവർക്ക് ഇത് എന്തിൻ്റെ കേടാണ്.. കഴപ്പ് കൂടിയ ഇനമാണെന്ന് തോന്നുന്നു.” രവി മനസ്സിൽ ചോദിച്ചു.
അറപ്പ് തെല്ലും ഇല്ലാതെ, അവർ വായിലിട്ട് ഈമ്പിയ പഴം രവി അല്പാല്പം കടിച്ച് കഴിച്ചു. അവർ അത് നോക്കിയിരുന്നു.
“ഈ പഴം കാണുമ്പോൾ തെല്ല് മുൻപ് കണ്ട മറ്റൊരു പഴം ഓർമ്മവരുന്നു…” അവർ ശബ്ദം താഴ്ത്തി പറഞ്ഞു. രവിക്ക് ചിരിപ്പൊട്ടി.
“ഓഹോ… എന്നിട്ട് എന്ത് തോന്നി…” രവി പഴത്തൊലി ചുരുട്ടി.
“പുഴുങ്ങിയെടുക്കാൻ തോന്നി…” അവർ കണ്ണിറുക്കി.
“അതിന് അടുപ്പ് റെഡിയാണോ…” രവി ഷട്ടർ തുറന്ന് തൊലി പുറത്തേയ്ക്ക് എറിഞ്ഞു.
“അത് ചുട്ട് പഴുത്ത് ഇരിക്ക്യാ…” വീണ്ടും അമർത്തിയ സംസാരം.
“ഉം… കണ്ടപ്പോഴേ തോന്നി… അടങ്ങി ഒതുങ്ങി ജീവിക്കുന്ന ആളാണെന്ന്…” രവി അവരെ മെല്ലെ നുള്ളി.
“അതെങ്ങിനെ മനസ്സിലായി…” അവർക്ക് ആശ്ചര്യം.
“സാരിയിൽ മൂടിപ്പുതഞ്ഞുള്ള ഇരിപ്പും… പിന്നെ, ഭർത്താവിനോടുള്ള അമിത കെയറും..” രവി തോൾകൊണ്ട് അവരെ മെല്ലെ തട്ടി.
“ചോദിക്കാൻ വിട്ടു.. പേര് എങ്ങിനെ…” അവർ ചോദിച്ചു. രവി പേര് പറഞ്ഞു.
“എൻ്റെ പേര് ലിജി… ഞങ്ങൾ മിശ്രവിവാഹക്കാരാ… മൂപ്പർ നിങ്ങടെ കൂട്ടരാ..”
“പേരിൽ എന്ത് കാര്യം… നമുക്ക് വേണ്ടത് മനുഷ്യത്വമല്ലേ…” രവിയിലെ പണ്ഡിതൻ ഉണർന്നു.
“ചേട്ടായി പറഞ്ഞു, നമ്മുടെ വീടുകൾ ഒരിടത്താണ് എന്ന്…” അവരുടെ കൈ രവിയുടെ കൈയ്യിൽ പതിഞ്ഞു. തുടർന്ന് വിരലുകൾക്കിടയിൽ വിരലുകൾ സ്ഥാനം പിടിച്ചു.
“എവിടേയ്ക്ക് പോയതാ രണ്ടുപേരും.” രവി ചോദിച്ചു.
“കോടതിയിലേക്ക്… ചേട്ടായിക്ക് ഒരു കേസ്സ് ഉണ്ടായിരുന്നു… ” ലിജി മനസ്സ് തുറക്കുന്നുവെന്ന് രവിക്ക് തോന്നി.
“എന്ത് കേസ്സ്…” രവി പതുക്കെ ചോദിച്ചു.
“മോഷണക്കേസ്സ്….” ലിജി പറഞ്ഞു.
രവിയുടെ പുരികങ്ങൾ ഉയർന്നു. തൻ്റെ അതേ “ബിസിനസ് രംഗം”. അതിൽ ഉൾപ്പെട്ട മറ്റൊരു “എതിരാളി” കേസിൽ പെട്ടിരുന്നു. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ രവിക്ക് ജിജ്ഞാസ കൂടി.
“വിശദമായി പറയൂ…” രവി അവരെ പ്രോത്സാഹിപ്പിച്ചു.
“രവി പോലീസിൽ അല്ലല്ലോ… ”
“അല്ല… ”
“എങ്കിൽ പറയാം…” അവർ കഥ പറയാൻ തുടങ്ങി.

The Author

പ്രിൻസ്

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *