“നമുക്ക് മടങ്ങാം. ഇനിയിപ്പോ ഈ ഇരുട്ടിൽ നിങ്ങൾ രണ്ടുപേരുമായി ഇവിടെ ഇരിക്കുന്നത് ബുദ്ധിയല്ല.”! വാഹിദ് അവരോട് പറഞ്ഞു. മീനാക്ഷിക്കും അവിടെ നിന്ന് കഴിയും വേഗം മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു.
അവൻ എഴുന്നേറ്റ് ബെർമുഡ ട്രൗസർന്റെ സിബ്ബും ബട്ടനും നേരെയാക്കി. പെണ്ണുങ്ങൾ അവരുടെ വസ്ത്രവും. മൂന്നു പേരും വാഹിദിന്റെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ മുറ്റം വഴി നടന്ന് തറവാടിന്റെ പിന്നിലെത്തി. പൊടുന്നനെ വാഹിദിന്റെ കാലുകൾ നിശ്ചലമായി.
“എന്താ, എന്ത് പറ്റി.?” രണ്ടു സ്ത്രീകളും ഒരുപോലെ തിരക്കി.
“ശ്..ശ്..ശ്…!
വാഹിദ് വിരൽ ചുണ്ടിൽ വച്ചു അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞു. അതോടെ അവിടെ തികഞ്ഞ നിശബ്ദത നിറഞ്ഞു നിന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ഇരുട്ടു നിറഞ്ഞ ഏതോ ഭാഗത്തു നിന്ന് ഒരു മൃഗത്തിന്റെ പതിഞ്ഞ ശബ്ദം അവർ കേൾക്കാൻ തുടങ്ങി.
അടക്കിപ്പിടിച്ചു മുരളുന്ന ആ ശബ്ദം കേട്ടപ്പോൾ വാഹിദ് മനസ്സിലാക്കി, ആ കറുത്ത നായയാണ്.! അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മിന്നിമാഞ്ഞു. ഒപ്പം ജാഗരൂഗതയുടെ ഗൗരവവും.
“എന്താ അത്.. വാഹിദ് അവിടെ എന്തോ ഉണ്ട്..”! മീനാക്ഷി അവന്റെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു.
“സാരമില്ല, നമുക്ക് വേഗം പോകാം.”!
അവൻ അവരെ കൈകൾക്കൊണ്ട് മുന്നോട്ട് തള്ളിനീക്കിക്കൊണ്ട് പറഞ്ഞു. മുറ്റം വഴി അടുക്കളയുടെ ഭാഗത്തെത്തിയപ്പോൾ പടവുകൾ കയറി പറമ്പിലേക്ക് കയറി ഓരോ പറമ്പുകൾ താണ്ടി മുകളിലേക്ക് നടന്നു.
അപ്പോഴേക്കും ആകാശപരപ്പിൽ ചന്ദ്രക്കല തെളിഞ്ഞിരുന്നതിനാൽ പാറപ്പറമ്പുമുതൽ അത്യാവശ്യം വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. രാത്രി മനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
