“അച്ഛനിതെങ്ങിട്ട രാവിലെ തന്നെ”.
“നീ പോയി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എഴുതിയെ ഞാൻ മാർക്കറ്റിൽ പോയി വാങ്ങിക്കൊണ്ട് വരാം കൂടെ മീനും ചിക്കനും ഇറച്ചിയും പിന്നെ വരുമ്പോ വേലായുതനെയും കൂട്ടണം ചെറിയ പണികളും ചെയ്യാനുണ്ട്”.
അവൾ വീടിൻ്റെ ഉള്ളിലേക്ക് കടന്നു ആവശ്യമുള്ള സാധനങ്ങൾ എഴുതി അദ്ദേഹത്തിൻ്റെ കൈയിൽ കൊടുത്തു
അയാള് അതും വാങ്ങി നേരെ പോയി. കണ്മണി അമ്മിണി പശുവിനെയും കൊണ്ട് നേരെ നീര് ചാലിലേക്ക്. അവരുടെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടിയാണ് നീര് ചാലിലേക്ക് പോകേണ്ടത്. അവടെ മൊത്തം കാടാണ്. അതിൻ്റെ ഉള്ളിലൂടെ 5 മിനിറ്റ് നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ. അവൾ അമ്മിണി പശുവിനെ അവിടെയുള്ള ഒരു മരത്തിൽ കെട്ടി നേരെ നീര് ചാലിലേക്ക് നടന്നു. പിന്നെ അലക്കാനുള്ള തുണികൾ അലക്കി. പട്ടുപാവാടയൊക്കെ മാറ്റി ഒരു നേരിയത് ഉടുത്ത് കൊണ്ട് അവൾ വെള്ളത്തിലേക്ക് ഇറങ്ങി. ചെറുപ്പം മുതലേ ഇവിടേക്ക് വരുന്നത് കൊണ്ട് അവൾക്ക് നീന്താൻ അറിയാമായിരുന്നു. അവൾ ഒരു മത്സ്യ കന്യകയെ പോലെ ആ നീര് ചാലിൽ നീന്തി തുടിച്ചു. പിന്നെ കരയിലേക്ക് വന്നു ആദ്യം ധരിച്ചിരുന്ന വസ്ത്രം തന്നെ ധരിച്ചു. പിന്നെ അലക്കിയ തുണികളുമായി അമ്മിണി പശുവിനെയും കൊണ്ട് വീട്ടിലേക്ക് നടന്നു.
അലക്കിയ തുണികൾ അഴലിൽ വിരിച്ച് നേരെ റൂമിലേക്ക് നടന്നു. ഒരു വയലറ്റ് പട്ടു പാവാട ധരിച്ച് അവൾ നേരെ കിച്ചണിലേക്ക് നടന്നു. പിന്നെ പ്രഭാത ഭക്ഷണ ഉണ്ടാകുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ആ സമയം തന്നെയാണ് വീടിൻ്റെ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത്. അവൾ വീടിൻ്റെ ഉമ്മറത്തേക്ക് നടക്കുമ്പോൾ ഓട്ടോയിൽ നിന്ന് സാധനങ്ങളുമായി ബാലചന്ദ്രൻ ഇറങ്ങുന്നത് കണ്ടു. കൂടെ വേലായുധനും ഉണ്ടായിരുന്നു. അവൾ അച്ചൻ്റെ കഴിലെ സാധനങ്ങൾ വാങ്ങി ഉള്ളിലേക്ക് നടന്നു. പിന്നെ അവർക്ക് കുടിക്കാനുള്ള വെള്ളവുമായി വന്നു.
