“എനിക്കറിയാം ആരാ ഇതിൻ്റെ ഒക്കെ പിന്നിൽ എന്ന്”.അവൻ്റെ കണ്മുന്നിൽ ശത്രുക്കൾ ഉണ്ടെങ്കിൽ എല്ലാവരെയും കത്തി ചമ്പലക്കാനുള്ള തീ അവൻ്റെ കണ്ണിൽ ഉണ്ടായിരുന്നു.
“ഇപ്പൊ ചിന്തിക്കേണ്ടത് ശത്രുക്കളെ കുറിച്ചല്ല. നിനക്ക് ആവശ്യം മുൻകൂർ ജാമ്യമാണ്. ഈ ഒളിച്ചിരുന്നുള്ള കളി നാളത്തേക്ക് മാത്രമാണ് ആ സമയം കൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും. അത് വരെ നീ ഒന്ന് മാറി നിക്കണം”.
“മാറി നിൽക്കാനോ എവിടേക്ക് എനിക്ക് ആരെയും പേടിയില്ല”.അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.
“ആരെയും പേടിച്ച് മാറി നിൽക്കാൻ അല്ല. നിനക്ക് ഒരു മുൻകൂർ ജാമ്യം കിട്ടുന്നത് വരെ നീ ഒന്ന് മാറിനിൽക്കാനാണ്. എൻ്റെ ഒരു പരിചയത്തിൽ ഒരാൾ ഉണ്ട്. എൻ്റെ കൂടെ ഡ്രൈവറായി നിന്നയാളാണ്. വിശ്വസ്തന അവനും കുടുംബവും ആലപ്പുഴയിലെ ഒരു ഉൾ ഗ്രാമത്തിലാണ് താമസം. ഇപ്പൊ സേഫ് ആയ സ്ഥലം അതാണ്. നീ നാളെ തന്നെ അവിടേക്ക് വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞായിരുന്നു”.
“നാളെയോ അതൊന്നും പറ്റില്ല”.അവൻ ഒരു ഇഷ്ടക്കെടോടെ പറഞ്ഞു.
“ഇപ്പൊ എല്ലാം സഹിച്ചേ പറ്റു. കാരണം ചുറ്റും ശത്രുക്കളാണ് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത സമയമാണ്. അതുകൊണ്ട് നാളെ തന്നെ നീ അവിടേക്ക് പോകണം. പിന്നെ നീ എവിടെയാണ് എന്ന് നിൻ്റെ കൂട്ടുകാർ പോലും അറിയരുത്”.
അവസാനം മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു.
*************************************************
കണ്മണി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് രണ്ട് ഗ്ലാസ് കട്ടൻ ചായ എടുത്തു വെച്ചു. അപ്പോഴേക്കും ബാലചന്ദ്രൻ എഴുന്നേറ്റിരുന്നു. ഒരു ഗ്ലാസ് ചായ അദ്ദേഹത്തിന് കൊടുത്തു അവൾ തൊഴുത്തിലേക്ക് നടന്നു. അവിടെ കെട്ടിയിരിക്കുന്ന അമ്മിണി പശുവിനെയും കൊണ്ട് അളക്കാനുള്ള ഡ്രസ്സുമായി നീർച്ചാലിലേക്ക് പോകാനുള്ള തെയ്യാറെടുപ്പായിരുന്നു. ആ സമയം തന്നെ ബാലചന്ദ്രൻ ഒരു ഷോട്ട് ധരിച്ച് പുറത്തേക്ക് വന്നു.
