കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ 117

ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്.
ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ.
അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും എന്നറിയാവുന്നൊണ്ട് ഒളിഞ്ഞും പാത്തും വിളിക്കും. അപ്പൊ അളിയന്റെ മോന്ത ഒന്ന് കാണേണ്ടതാണ്. സ്വതവേ വെളുത്ത മോന്ത നല്ലോണൽ ചുമക്കും. ചെവിയൊക്കെ സീറോ വാട്ട് ബൾബ് പോലെ തിളങ്ങും.
ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു.
ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു.
രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ.
പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു
പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

16 Comments

Add a Comment
  1. പൊന്നു.?

    Wow……. Kidu kaachi Story……

    ????

  2. നമസ്കാരം മാഷേ,

    ഇന്നലെ കമന്റിട്ടതാണ്‌. പോസ്റ്റിയപ്പോൾ എങ്ങോ പോയ്‌ മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്‌.

    കളിമ്പൻ പ്രേമവും, വളിപ്പ്‌ സെന്റിയുമൊക്കെയാണ്‌ സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക്‌ വേണ്ട. പോവാൻ പറയണം.

    നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്‌. അങ്ങിനെയെഴുതാൻ സിദ്ധി വേണം.

    ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.

    ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.

    ഋഷി.

    1. വിശ്വാമിത്രന്‍

      എഴുതാന്‍ ശ്രമിക്കാം.

      അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.

      1. മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

        കഥ: ജൈത്രയാത്ര
        കഥാകൃത്ത്‌: പ്രേംനസീർ

        ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

      2. മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

        കഥ: ജൈത്രയാത്ര
        കഥാകൃത്ത്‌: പ്രേംനസീർ

        ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

        1. വിശ്വാമിത്രന്‍

          അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.

  3. പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.

    1. വിശ്വാമിത്രന്‍

      പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
      നന്ദി.

  4. ഏക - ദന്തി

    മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
    കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .

    1. വിശ്വാമിത്രന്‍

      പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
      നന്ദി.

  5. Kollam adipoli

  6. ???…

    All the best ?.

  7. നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി

    1. ഏക - ദന്തി

      എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ

    2. വിശ്വാമിത്രന്‍

      OK.

Leave a Reply

Your email address will not be published. Required fields are marked *