“ഈ നേരത്തോ?”
അങ്ങിനെ പറഞ്ഞല്ലേ വീട്ടിൽ നിന്നും ഇറങ്ങിയത് ?
അതെ……
“അപ്പോൾ…” മനു അല്പം ചിന്തിച്ചു.
“ഒരു ടീച്ചർക്ക് തലകറക്കം വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോയി എന്ന് പറയ്.”
മെഹർ അവനെ നോക്കി.
“നിനക്ക് കള്ളം പറയാൻ നല്ല പരിചയമുണ്ടല്ലോ?”
“ഹ്മ്മ്…”
അവൾ വീണ്ടും അവന്റെ നെഞ്ചിൽ കൈ വച്ചു.
“നിന്റെ കൂടെ ഇങ്ങനെ കിടക്കുമ്പോൾ… എനിക്ക് നിന്നെ വിട്ട് പോകാനേ തോന്നുന്നില്ല.”
“അപ്പോൾ പോകരുത്.”
“പക്ഷേ എന്നെ കാണാതെ ഉമ്മയ്ക്ക് ടെൻഷൻ ആകും.”
“എന്നാൽ വിളിച്ച് പറയ്. ആശുപത്രിയിലാണ്, കുറച്ച് കഴിഞ്ഞേ വരൂ എന്ന്.”
“അത് വേണോ?”
“ചെയ്. പിന്നെ പെട്ടെന്ന് പോകേണ്ടി വരില്ല.”
മെഹർ കുറച്ച് നേരം ആലോചിച്ചു.
പിന്നെ ഫോൺ എടുത്തു.
“ഞാൻ വിളിക്കാം…”
അവൾ എഴുന്നേറ്റ് ഇരുന്ന് ഉമ്മയെ വിളിച്ചു.
ശബ്ദം സാധാരണ പോലെ ആക്കാൻ ശ്രമിച്ചു.
“ഉമ്മാ… ഞാൻ ഒന്ന് സുമിത ടീച്ചറുടെ കൂടെ ആശുപത്രിയിലാണ്… ടീച്ചർക്ക് ചെറിയ തലകറക്കം… പേടിക്കാനൊന്നുമില്ല… കുറച്ച് വൈകും… ഞാൻ വരാം…”
മനു അവളെ നോക്കി ഇരുന്നു.
അവൾ കള്ളം പറയുമ്പോഴും, ശബ്ദത്തിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു.
അപ്പോഴാണ് മനുവിന്റെ ഫോൺ ഒന്ന് തെളിഞ്ഞത്.
ഒരു മെസ്സേജ് ശബ്ദം.
മനു ഫോൺ എടുത്തു നോക്കി.
എയ്ഞ്ചൽ.
ഉച്ചക്ക് അയച്ച ഹൃദയ ഇമോജിക്ക് അവളുടെ മറുപടി.
“താങ്ക്യൂ സർ 😊”
അത് കണ്ടപ്പോൾ മനുവിന്റെ ചുണ്ടിൽ അറിയാതെ ഒരു ചെറിയ ചിരി പൊട്ടി.
