ആർദ്രയുടെ സംശയങ്ങളോട് കൂടിയ ജാഗ്രത,
ദേവശ്രീയെ കുറിച്ചുള്ള സംശയങ്ങൾ.
എല്ലാം എല്ലാവർക്കും അല്പം അല്പം അറിയാം.
പക്ഷേ ആരും ഒന്നും തുറന്ന് പറയുന്നില്ല.
ഓരോരുത്തരും സ്വന്തം മുഖത്ത് ഒരു സാധാരണത്വത്തിന്റെ മുഖംമൂടി ധരിച്ച് നടക്കുകയാണ്.
എന്നാൽ ഏറ്റവും കൂടുതൽ മാറിയത് മനുവാണ്.
കഴിഞ്ഞ ദിവസം മെഹർ അവന്റെ മനസ്സിലേക്ക് കോരിയിട്ട തീ, അത് അണഞ്ഞിരുന്നില്ല.
മറിച്ച്, ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന കനലുപോലെ ഉള്ളിൽ പതുക്കെ ചൂട് പടർത്തിക്കൊണ്ടിരുന്നു.
ലക്ഷ്മി,… എയ്ഞ്ചൽ,…
അവർ തന്റെ വിദ്യാർത്ഥിനികളാണ്.
അത് അവനറിയാം.
അവരെക്കുറിച്ച് മനസ്സ് വേറൊരു രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന്, ഉള്ളിലെ ഏതോ ശബ്ദം അവനോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
പക്ഷേ ആ ശബ്ദം കേൾക്കാൻ മനുവിന് ഇനി അത്ര എളുപ്പമല്ലായിരുന്നു.
മെഹറുമായി അടുത്തതോടെ, അവൻ വിശ്വസിച്ചിരുന്ന പല അതിരുകളും മങ്ങിയിരുന്നു. ശരി, തെറ്റ് എന്നിങ്ങനെ ഒരിക്കൽ വ്യക്തമായി വേർതിരിച്ചിരുന്ന രേഖകൾ, ഇപ്പോൾ മഴയിൽ കഴുകിപ്പോയ ചോക്കുവരകൾ പോലെ അപ്രത്യക്ഷമാകാൻ തുടങ്ങി.
മെഹർ അവന്റെ ജീവിതത്തിൽ പ്രണയം മാത്രമായി വന്നതല്ല… അവൾ അവന്റെ ചിന്തകളെയും മാറ്റി. അവൻ അടക്കി വച്ചിരുന്ന ആഗ്രഹങ്ങൾക്കും, പറയാൻ മടിച്ചിരുന്ന സത്യങ്ങൾക്കും, സ്വന്തം മനസ്സിനെ തന്നെ ചോദ്യം ചെയ്യാനുള്ള ഒരു ധൈര്യം അവൾ നൽകി.
ഇപ്പോൾ അവന് തോന്നുന്നത്… ജീവിതം താൻ ഇതുവരെ കരുതിയതുപോലെ നേരെ പോകുന്ന ഒരു വഴിയല്ല. അത് വളവുകളും, ഇരുട്ടും, ആകർഷണങ്ങളും, വീഴ്ചകളും നിറഞ്ഞ ഒരു വഴിയാണ്.
