“നീ ക്ലാസിൽ നടക്കുമ്പോൾ പോലും എത്ര കണ്ണുകൾ നിന്നെ നോക്കുന്നുണ്ടാകുമെന്ന്?”
“മതി, മെഹറേ…” മനു ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇങ്ങനെ പറഞ്ഞ് എന്നെ പ്രലോഭിപ്പിക്കേണ്ട.”
അവൾ അല്പം അടുത്തേക്ക് തിരിഞ്ഞു.
“മനുവിന്റെ ഒരു നോട്ടത്തിനായി പോലും ചിലർ കാത്തിരിക്കുമെന്നത് എനിക്ക് ഉറപ്പാണ്.”
“എന്നെ വഴി തെറ്റിക്കാനാണോ മെഹറിന്റെ ഉദ്ദേശം?” മനു ഒരു പുഞ്ചിരിയോടെ ചോദിച്ചു.
മെഹറിന്റെ ചുണ്ടിൽ ഒരു കളിചിരി തെളിഞ്ഞു.
“നമ്മൾ രണ്ടുപേരും ഇപ്പോൾ നേർവഴിയിലാണല്ലോ…” അവൾ അർത്ഥം വെച്ച് പറഞ്ഞു.
മനു അവളെ നോക്കി നിന്നു. ആ ചിരി അവനറിയാം.
അതിൽ തമാശയുമുണ്ട്,
സത്യവുമുണ്ട്,
അപകടവുമുണ്ട്.
“എനിക്ക് അതിൽ ഒരു ശരികേടും തോന്നുന്നില്ല,” മനു പതുക്കെ പറഞ്ഞു.
“എന്തിൽ?” മെഹർ ചോദിച്ചു.
“നിന്നെ ഇഷ്ടപ്പെടുന്നതിൽ… നിന്നെ ഓർക്കുന്നതിൽ… നിന്നെ കാണാൻ കാത്തിരിക്കുന്നതിൽ…”
പിന്നെ……… മനു പകുതി പറഞ്ഞു നിർത്തി
മെഹർ ഒന്ന് നിശ്ശബ്ദമായി.
പിന്നെ അവൾ ചെറിയൊരു പരിഭവം നടിച്ച് ചോദിച്ചു.
“അതായത് എന്നോട് ചെയ്യുന്നതൊക്കെ ശരിയാണ്… പക്ഷേ ലക്ഷ്മിയുടെ കാര്യത്തിൽ മാത്രം എല്ലാം തെറ്റായി തോന്നുന്നു, അല്ലേ?”
മനു പെട്ടെന്ന് മറുപടി പറയാനായില്ല.
“അവൾ സ്റ്റുഡന്റ് അല്ലേ, മെഹർ…” അവൻ പറഞ്ഞു.
“ഞാൻ ഒരു ടീച്ചറല്ലേ…” മെഹർ ഉടൻ തിരിച്ചുചോദിച്ചു.
മനു അവളെ നോക്കി.
“പക്ഷേ അതിനുമുകളിലായി ഞാൻ ഒരു പെണ്ണാണ്, മനു.
