ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതാണ്, പക്ഷേ മാളവിക അവിടേക്ക് നടന്നു വന്നു.
മാളവിക: “എന്തിനാടാ വെറുതെ ഷോ കാണിക്കുന്നത്? നിന്റെ തനിനിറം എനിക്ക് അറിയാം.
നീ വെറുമൊരു പെണ്ണാണ് നന്ദാ… ആണുങ്ങളുടെ വേഷം കെട്ടി നടന്നാൽ ഒന്നും മാറാൻ പോകുന്നില്ല.”
എന്റെ കാതുകളിൽ മാളവികയുടെ ആ കൊലച്ചിരിയും വാക്കുകളും മുഴങ്ങുന്നുണ്ടായിരുന്നു.
ഇന്നലെ രാത്രി ആ മുറിയിൽ വെച്ച് ഞാൻ അനുഭവിച്ച തളർച്ചയും, ആ നൈറ്റി ഇടാൻ എന്റെ മനസ്സ് കാണിച്ച ആവേശവും എല്ലാം ഒരു നിമിഷം എന്നെ വേട്ടയാടി.
ആ സത്യം ലോകം അറിയാതിരിക്കാൻ എനിക്ക് മുന്നിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ—ഒരു മൃഗത്തെപ്പോലെ ക്രൂരനാകുക.
ഒരു വാക്ക് പോലും ഞാൻ മിണ്ടിയില്ല.
അടുത്ത നിമിഷം എന്റെ മുഷ്ടി ശ്യാമിന്റെ താടിയെല്ലിൽ ആഞ്ഞുവീണു.
അതൊരു സാധാരണ അടിയായിരുന്നില്ല; വർഷങ്ങളായി ഉള്ളിൽ ഒതുക്കിവെച്ച ആത്മസംഘർഷം മുഴുവൻ ആ കൈകളിൽ ഉണ്ടായിരുന്നു.
നിലത്തുവീണ ശ്യാമിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഞാൻ അവനെ എഴുന്നേൽപ്പിച്ചു.
“എന്താടാ പറഞ്ഞത് ? ഒന്നുകൂടി പറയെടാ …” എന്റെ ശബ്ദം ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ ആ വരാന്തയിൽ മുഴങ്ങി.
ശ്യാം ഭയന്ന് വിറച്ചുപോയി.
പക്ഷേ ഞാൻ നിർത്തിയില്ല.
അവന്റെ മുഖം രക്തത്തിൽ കുളിക്കുന്നത് വരെ ഞാൻ ഇടിച്ചുതകർത്തു.
ക്ലാസ്സിലെ മറ്റുള്ളവർ ഓടിവന്നെങ്കിലും എന്റെ കണ്ണുകളിലെ ആ ഭ്രാന്തമായ തിളക്കം കണ്ട് ആരും അടുക്കാൻ ധൈര്യപ്പെട്ടില്ല.
ഞാൻ അവനെ ചവിട്ടി ഭിത്തിയിലേക്ക് ഒട്ടിച്ചു.
അവന്റെ ഓരോ നിലവിളിയും എനിക്ക് ലഹരിയായിരുന്നു.
