” എന്റെ നന്ദേട്ടൻ മനസ്സ് കൊണ്ടുപോലും ചീത്ത യാകാത്തിടത്തോളം കാലം ഈ അഞ്ജലിയും ചീത്തയാകില്ല.. ” എന്ന വാക്കുകൾ നന്ദന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു ….
……………………………………………………………………………
ശാന്തമായ ആഴിയ്ക്ക് നടുവിൽ കൊടുങ്കാറ്റ്
പിടിച്ച… മനസ്സുമായാണ് നന്ദൻ പനയ്ക്കൽ അമ്പല നടയിലേക്ക് ചെന്ന് കയറിയത്… ദേവിയുടെ നാലമ്പലത്തിന് ചുറ്റുമുള്ള…നനഞ്ഞു തോർന്ന കൽ
വിളക്കിൽ… ദീപങ്ങൾ തെളിയിച്ച് തുടങ്ങിയിരുന്നു ..
അമ്പലത്തിന്റെ മതിൽക്കെട്ടുകൾ ചിരാതുകൾ കൊണ്ട് മൂടിയപ്പോൾ ഭംഗി കൂടിയതായ് നന്ദന് തോന്നി…. ആയിരം ദീപങ്ങളുടെയും വൈദ്യുത വിളക്കകളുടെയും വെളിച്ചത്തിൽ ആ അമ്പല മുറ്റമാകെ പകൽ പോലെ തോന്നിയവന് ..
ശ്രീകോവിലിനുള്ളിൽ കത്തിയ ദീപങ്ങളുടെ പ്രഭയിൽ…. സ്വർണ്ണാഭരണ വിഭൂഷിതയായ പനയ്ക്കൽ ഭഗവതി അതീവ സുന്ദരിയായി തിളങ്ങുന്ന പോലെ….നന്ദൻ ദേവിയുടെ നടയിൽ തൊഴുത് … ശാന്തിക്കാരൻ കൈവെള്ളയിൽ ഇട്ട് തന്ന ചന്ദനം നെറ്റിയിൽ ചാർത്തി തിരിഞ്ഞതും..
ഭഗവതിയുടെ കൽമണ്ഡപത്തിലെ ചുറ്റു വിളക്കിൽ എണ്ണ പകരുന്ന അഞ്ജലിയെ ആണ് ആദ്യം കണ്ടത്… കൂടെ പാറുക്കുട്ടിയെ എടുത്ത് ലെച്ചുവും നിൽപ്പുണ്ട്…എന്നെ കണ്ടതും ലക്ഷ്മി “നന്ദേട്ടാന്ന്” വിളിച്ചതും അഞ്ജലി ഒന്ന് തല തിരിച്ച് നോക്കിയിട്ട് വിളക്കുകൾ തെളിയിച്ചു തുടങ്ങി… ഉച്ചയ്ക്ക് തന്റെ കോലം കണ്ട് പേടിച്ചതിനാൽ…അരിശം പൂണ്ട് നിൽക്കുവാണെന്ന് തോന്നി… അവളെ തന്നെ നോക്കി നിന്നതും നന്ദന്റെ മിഴികൾ അറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു … കൈകൾ നീട്ടിയിട്ടും വരാൻ മടിച്ച പാറുക്കുട്ടിയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ..നന്ദന്റെ മുഖത്തേക്ക് ഒളിക്കണ്ണിട്ട് നോക്കുന്ന ലക്ഷ്മിയെ ഇത്തവണ നന്ദൻ ശ്രദ്ധിച്ചതേയില്ല … ചുറ്റു വിളക്കുകൾ മുഴുവൻ തെളിയിച്ച് തന്റെ അടുത്തേക്ക് വന്ന് ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം…

ഇതിന്റെ ബാക്കി ഉണ്ടാകുമോ?