സർപ്പക്കാവിൽ കുരുത്തോലകളാലും…. തൂക്കു വിളക്കുകളാലും അലങ്കരിച്ച മണിപന്തലിൽ…
പുള്ളുവൻ പാട്ടിന്റെയും വീക്ക് ചെണ്ടയുടെയും
അകമ്പടിയോടെ…. പഞ്ചവർണ്ണപ്പൊടികളാൽ
നാഗരാജാവിന്റെയും ഭഗവതിയുടെയും തിരുരൂപം വരച്ച് സർപ്പക്കളംമെഴുതി തുടങ്ങിയിരുന്നു….
പന്തലിന്റെ ഒരു കോണിലായ് തൊഴുകൈയ്യോടെ അഞ്ജലിയും ലക്ഷ്മിയും മറ്റുള്ളവരും നിൽക്കുന്നുണ്ട് …പെട്ടന്ന് എന്നെ കണ്ടതും അടുത്തേക്ക് വന്ന…
നയന : “ഓഹ്.. എഴുന്നള്ളിയോ….. തമ്പുരാൻ…
ഉച്ചയ്ക്ക് പോയ പോലെ പല്ലക്കിൽ ആണോ തിരിച്ചു വന്നത് …ഞാൻ ചിരിക്കുന്നത് കണ്ട് …നീ എന്തൊക്കെയാടാ ഇവിടെ കാണിച്ചു കൂട്ടിയത് … കുറച്ചു കൂടുന്നുണ്ട് നന്ദാ നിന്റെ അഹങ്കാരം …
നിർത്തിക്കോ..പറഞ്ഞില്ലാന്നു വേണ്ട..” “എന്തേ നിന്റെ കൂടെയുണ്ടായിരുന്ന മറ്റേ രണ്ട് വേട്ടാവളിയൻമ്മാർ.. ”
നയനേച്ചി ദേഷ്യത്തിൽ ശകാരിച്ച് ചോദിച്ചു…
നന്ദൻ : ” ആ..അറിയില്ല.. ഞാൻ കണ്ടില്ല ചേച്ചി … ”
ദേഷ്യത്തിൽ വീണ്ടുമെന്നെ തറപ്പിച്ചു….നോക്കിയിട്ട്
ഗിരിയളിയനെയും വിശ്വേട്ടനേയും തപ്പി രാഘവേട്ടന്റെ വീട്ടിലേക്ക്.നടന്നകലുന്ന ചേച്ചിയേ നോക്കി ചിരിച്ചു പോയ്…..
……………………………………………………………………………
ഒരാഴ്ചയ്ക്ക് ശേഷം…
വഴികളെല്ലാം പോരുവഴിയിലേക്കു നീളുന്ന ചരിത്ര പ്രസിദ്ധമായ മലനട മലക്കുട ഉത്സവം കൂടാൻ നന്ദനും അഞ്‌ജലിയും പാറുക്കുട്ടിയുമായ് രാവിലെ തന്നെ ഇല്ലിയ്ക്കലേയ്ക്ക് കാറിൽ യാത്ര തിരിച്ചിരുന്നു .. കത്തുന്ന മീനച്ചൂടിനു താഴെ കൂറ്റൻ കരക്കെട്ടുകൾ ആയിരം തോളുകളിലേറി….വയലും തോടും..കുന്നും…കാടും കടന്ന് മലയീശ്വരനെ കാണാൻ പല ദേശങ്ങളിൽ നിന്നും കടമ്പനാട്ടിലെ കുടുംബങ്ങൾ ഒത്തുചേരുന്ന സന്തോഷകരമായ ആ ദിവസം..

ഇതിന്റെ ബാക്കി ഉണ്ടാകുമോ?