“ഹഹഹ, അത് കൊള്ളാം. പറയെടാ ചെക്കാ!” സൂസൻ തന്റെ പ്രായം പോലും നോക്കാതെ മനുവിനോട് കൊഞ്ചുകയായിരുന്നു.
അവസാനം അവൻ ഇന്നലെ മുതൽ നടന്ന സംഭവങ്ങൾ മുഴുവനും വിവരിച്ചു.
“കൊള്ളാമല്ലോടാ ചെക്കാ നീ! ഞാനും സത്യത്തിൽ നിന്നെ കോൺടാക്ട് ചെയ്യാൻ ഒരു വഴിയുമില്ലല്ലോ എന്നോർത്ത് വിഷമിച്ചു പോയി.”
“അപ്പോ എങ്ങനാ, താഴ്ത്തിത്തരാം എന്ന് ഇന്നലെ പറഞ്ഞതുകൊണ്ടാ ഞാൻ ഇത്രയും ദൂരം വന്നത്.”
“ആരു പറഞ്ഞു താഴ്ത്തിത്തരാമെന്ന്? വേണമെങ്കിൽ കയ്യിൽ പിടിച്ച് കളയെടാ ചെറുക്കാന്നാ ഞാൻ പറയാൻ വന്നത്.”
അപ്പോഴേക്കും കാർ സൂസന്റെ വീട്ടിലേക്ക് കയറിയിരുന്നു. പോർച്ചിലെ ബൊലേറോ കണ്ട് സൂസൻ ഒന്ന് ഞെട്ടി.
“അയ്യോ, ഇങ്ങേര് പോയില്ലേ? സാധാരണ ഇന്നത്തെ ദിവസം എസ്റ്റേറ്റിലേക്ക് പോകേണ്ടതാണല്ലോ.”
സൂസൻ ഒന്നും ആലോചിക്കാതെ വന്ന വേഗതയിൽ തന്നെ വണ്ടി റിവേഴ്സ് എടുത്ത് കുറച്ചു മാറ്റിയിട്ടു. എന്നിട്ട് ഫോണെടുത്ത് ആരോടോ സംസാരിച്ചു.
വണ്ടി സ്റ്റാർട്ട് ചെയ്ത് ഏകദേശം 15 കിലോമീറ്റർ കഴിഞ്ഞപ്പോൾ കാർ ഒരു മൺറോഡിലേക്ക് കയറി. ഒരു പുരാതന തറവാടിന് മുന്നിൽ കാർ നിന്നു.
“ഇതേതാ സ്ഥലം?”
“ബാ, ഇറങ്ങ് പറയാം.”
മനു പുറത്തിറങ്ങി ചുറ്റും നോക്കി. നല്ല പച്ചപ്പാർന്ന പ്രദേശം. അങ്ങു ദൂരെ സഹ്യനെയും കാണാം.
“ഇതെൻ്റെ തറവാടു വീടാ. ഓഹരി വച്ചപ്പോ അനിയന് കിട്ടി. അവരൊക്കെ പുറത്താ. ഇതു നോക്കാൻ ഒരു അമ്മാവനെ ഏൽപിച്ചേക്കുവാ. അങ്ങേര് നാട്ടിൽ പോയേക്കുവാ, അങ്ങേരെയാ ഞാൻ നേരത്തെ വിളിച്ചത്,” കതകു തുറന്നു കൊണ്ട് സൂസൻ പറഞ്ഞു.
“നീ ഇവിടിരുന്ന് റെസ്റ്റെടുക്ക്. ഞാനൊന്ന് വീട്ടിൽ പോയി സിറ്റുവേഷൻ നോക്കട്ടെ, അങ്ങേര് പോവുമോ ഇല്ലയോ എന്നൊക്കെ അറിഞ്ഞിട്ട് വരാം.”
