പിറ്റേന്ന് എഴുന്നേറ്റപ്പോൾ മുതൽ സൂസൻ ആകെ അസ്വസ്ഥയായിരുന്നു. എന്നുമിങ്ങനെ മനുവിനെ ഓർത്ത് സ്വയം സുഖിച്ചാൽ പോരല്ലോ. അവനെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം. അതിന് ഇത്രയും കാലം താൻ എതിർത്തിരുന്ന സോഷ്യൽ മീഡിയയുടെ സഹായം കൂടിയേ പറ്റൂ എന്ന് അവൾ തിരിച്ചറിഞ്ഞു.
ഏകദേശം ഒൻപത് മണിയോടുകൂടി സൂസന്റെ റെഡ് സാൻട്രോ സ്കൂൾ കോമ്പൗണ്ടിലേക്ക് കയറി. ‘പ്രിൻസിപ്പാൾ’ എന്നെഴുതിയ റൂമിനുള്ളിലേക്ക് കയറിയപ്പോൾ തന്റെ മേശപ്പുറം വൃത്തിയാക്കുന്ന വർഷയെ കണ്ടു. സൂസന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് വർഷ.
“ഗുഡ് മോർണിംഗ് മാഡം!”
തിരിച്ചെന്നും കിട്ടാറുള്ള അഭിവാദ്യം കിട്ടാതായപ്പോൾ വർഷ സൂസനെ നോക്കി. എന്തോ ഗഹനമായി ആലോചിച്ചുകൊണ്ടിരിക്കുന്ന സൂസനോട് അവൾ പറഞ്ഞു:
“ഒരാൾ രണ്ടു മൂന്നു തവണ മാഡത്തെ വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല.”
അതു പറഞ്ഞു തീർന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.
“ഹലോ, സൂസൻ വർഗീസ് ഹിയർ,” ഒരു മയവുമില്ലാതെ അവൾ പറഞ്ഞു.
“Mam, I am Varun, calling from *. ഞങ്ങളുടെ ഒരു പ്രോഗ്രാം നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്താൻ പറ്റുമോ എന്നറിയാൻ വിളിച്ചതായിരുന്നു.”
ഫോണിലൂടെയുള്ള മറുപടി കേട്ടപ്പോൾ സൂസന്റെ നിയന്ത്രണം തെറ്റി.
“Don’t you have common sense? Is this the time to call for these types of matters?”
സൂസന്റെ ദേഷ്യം കണ്ട വർഷ പതുക്കെ റൂമിൽ നിന്നിറങ്ങിപ്പോയി. ഉച്ചയ്ക്ക് തൊട്ടുമുൻപുള്ള പീരിയഡ് കഴിയാറായപ്പോൾ വർഷ വന്നിട്ട് പറഞ്ഞു:
