“Mam, one Mr. Varun has come to see you.”
ആ പേര് കേട്ടപ്പോഴേ വന്ന കലിപ്പ് ഉള്ളിലൊതുക്കി സൂസൻ പറഞ്ഞു: “വെയ്റ്റ് ചെയ്യാൻ പറയൂ, സമയം കിട്ടുമ്പോൾ കണ്ടോളാം എന്ന്.”
സമയം കടന്നുപോയി. സൂസൻ ഭക്ഷണം പോലും കഴിച്ചില്ല. താൻ എതിർക്കുന്ന സോഷ്യൽ മീഡിയ ഇൻസ്റ്റാൾ ചെയ്യാൻ വർഷയോട് തന്നെ പറയാമെന്ന് അവൾ ഉറപ്പിച്ചു. ലാസ്റ്റ് പീരിയഡ് കഴിയാറായപ്പോൾ വർഷ വീണ്ടും വന്നു പറഞ്ഞു:
“മാം, ഉച്ചയ്ക്ക് വന്ന ആ പുള്ളി ഇതുവരെ പോയിട്ടില്ല. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോകാതെ അവിടെ ഇരിക്കുകയായിരുന്നു.”
“മ്മ്… ശരി, വരാൻ പറയൂ,” ഒട്ടും താൽപ്പര്യമില്ലാതെ സൂസൻ പറഞ്ഞു.
“May I come in, Madam?”
“Yes.”
“Take your seat.”
അകത്തേക്ക് വന്ന ആൾ ഒരു നന്ദി പോലും പറയാതെ സീറ്റിലേക്ക് ഇരിക്കുന്നത് കണ്ട്, രാവിലെ പറഞ്ഞതിന്റെ ബാക്കി കൂടി കൊടുക്കാമെന്നു കരുതി വന്നയാളുടെ മുഖത്തേക്ക് നോക്കിയ സൂസൻ കിടുങ്ങിപ്പോയി.
“മനു…” സൂസന്റെ വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി.
“നീയെങ്ങനെയെടാ ചെറുക്കാ ഇവിടെ?! എന്താ ഞാനീ കാണുന്നത്! എന്റെ സന്തോഷം ഞാനാരോടാ ഒന്ന് പറയുക!”
സൂസന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു മനു.
“ഡാ, ഒരു മിനിറ്റേ. ഞാനൊന്ന് സെറ്റാവട്ടെ, നമുക്ക് വീട്ടിലേക്ക് പോകാം.” സൂസന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
“ഡാ, പറ. നീയെങ്ങനെ ഇവിടെയെത്തി?” ഓഫീസിൽ നിന്നിറങ്ങിക്കൊണ്ട് സൂസൻ ചോദിച്ചു.
“ആവശ്യം സൃഷ്ടിയുടെ മാതാവാണെന്നല്ലേ ജോണി സിൻസും വാലന്റീന നാപ്പിയും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞത്.”
