നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 444

നിർന്നിമേഷനായി തന്റെ വാക്കുകളിൽ ശ്രദ്ധിച്ചിരിക്കയാണ് അവൻ.

കണ്ണുകൾ നിറയെ പ്രകാശമാണ്.

മുഖത്തു കൃതജ്ഞതയോടെ അടയാളങ്ങൾ.

അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടോ?

ക്ലാസ്സ് കഴിഞ്ഞപ്പോൾ, വാതിൽക്കലെത്തിയപ്പോൾ ജെന്നിഫർ ശരത്തിനെ നോക്കി.

“ഒന്ന് പുറത്തേക്ക് വരൂ,”

ശരത്ത് എഴുന്നേറ്റു.

ക്ലാസ്സിൽ നിന്ന് അൽപ്പം മാറിയപ്പോൾ അവൾ തിരിഞ്ഞ് അവന് അഭിമുഖമായി നിന്നു.

“താങ്ക്സ് മോനെ,”

അവൾ പറഞ്ഞു. തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ജെന്നിഫർ അറിഞ്ഞു.

ശരത്ത് കൈകൾ കൂപ്പി.

“താങ്ക്സ് ഞാനാണ് പറയേണ്ടത് മാം…”

അവൻ പറഞ്ഞു.

“ഈശ്വരൻ എനിക്കൊരു അവസരം തന്നതിന്…”

ജെന്നിഫർ അവന്റെ തോളിൽ സ്പർശിച്ചു.

“താങ്ക്സ് എഗൈൻ…”

അവൾ പറഞ്ഞു. പിന്നെ പുഞ്ചിരിച്ചു.

അവനും.
വൈകുന്നേരം മടക്കയാത്രയിൽ ജെന്നിഫർ ചിന്തിച്ചുകൊണ്ടിരുന്നത് ജോസഫിനോട് അന്ന് നടന്ന കാര്യങ്ങൾ പറയാനോ വേണ്ടയോ എന്നാണ്.

എന്തിനാണ് ഒളിപ്പിക്കുന്നത്?

അസാധാരണമായി ഒന്നും ഉണ്ടായില്ലല്ലോ.

എന്നാലും കിടപ്പറയിൽ കൂടിയപ്പോൾ ശരത്ത് വന്നു പാമ്പിനെ കൊന്ന കാര്യം അവൾ മറച്ചു വെച്ചു.

ആദ്യമായി അവൾക്ക് കുറ്റബോധം തോന്നി.

ശരത്തിന്റെ കാര്യം താനെന്തിനാണ് മറച്ചു വെച്ചത്?

അന്നുപക്ഷേ ജോസഫിന് നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാൾ വേഗമുറങ്ങിപ്പോയി. അയാളുടെ പുറത്ത് മാറിടമമർത്തി, അയാൾ പിമ്പിൽ നിന്ന് കെട്ടിപ്പിടിച്ച് അവൾ കിടന്നു.

മനസ്സിലേക്ക് ബെന്നിയുടെ മുഖം ഓടിയെത്തി.

“ഡീ പെണ്ണെ നീ വരാതിരിക്കരുത് കേട്ടോ,”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.