“ആയിക്കോട്ടെ…” അലി വാങ്ങിയ ഡ്രസ്സ് അടങ്ങിയ വലിയ കവർ കാറിന്റെ പിൻസീറ്റിലേക്ക് ഇട്ട് ഡോർ ഭദ്രമായി അടച്ചു. അവിടെ നിന്നിരുന്ന സെക്യൂരിറ്റി ചേട്ടനോട്, “ഞങ്ങൾ ദാ ഇപ്പോൾ വരാം ചേട്ടാ, കാറ് ഇവിടെത്തന്നെ കിടന്നോട്ടെ,” എന്ന് പറഞ്ഞു. “ആയിക്കോട്ടെ മോനെ, നിങൾ പോയിട്ട് വാ” എന്ന് ആ സെക്യൂരിറ്റിക്കാരനും മറുപടി നൽകി.
അവർ രണ്ടുപേരും പരസ്പരം കൈകൾ കോർത്തുപിടിച്ച്, ആ റോഡ് മുറിച്ചുകടന്ന് നേരെ ജ്യൂസ് കടയിലേക്ക് നടന്നു.
“ഉമ്മാക്ക് ഏത് ജ്യൂസാ വേണ്ടത്?” കടയുടെ മുന്നിൽ നിന്നുകൊണ്ട് അവൻ ചോദിച്ചു.
“എനിക്ക് നല്ല തണുത്ത ഓറഞ്ച് ജ്യൂസ് മതി,” അവൾ തന്റെ അബായയുടെ വശങ്ങൾ ഒതുക്കിക്കൊണ്ട് പറഞ്ഞു.
“ചേട്ടാ… രണ്ട് ഓറഞ്ച് ജ്യൂസ്,” അലി കടക്കാരനോട് ഓർഡർ നൽകി. അയ്യാൾ വേഗം തന്നെ ഓറഞ്ചുകൾ എടുത്ത് മിക്സിയിലിട്ട് ജ്യൂസ് അടിക്കാൻ തുടങ്ങി.
“ഇനി എന്താ നമ്മുടെ അടുത്ത പ്ലാൻ?” അവൻ അവളുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
“നീ പറ… നിന്റെ ഇഷ്ടം പോലെ,” അവൾ ഒരു കള്ളച്ചിരിയോടെ മറുപടി നൽകി.
“ആ… നോക്കാം, എന്തായാലും വണ്ടി കിട്ടിയ ദിവസമല്ലേ,” അപ്പോഴേക്കും കടക്കാരൻ രണ്ട് വലിയ ഗ്ലാസുകളിൽ നല്ല തണുത്ത ഓറഞ്ച് ജ്യൂസ് അടിച്ച് അവർക്ക് നേരെ നീട്ടി.❤️
അവർ രണ്ടുപേരും ആസ്വദിച്ച് ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അലിയുടെ കണ്ണ് റോഡിന് തൊട്ടപ്പുറത്തുള്ള ഒരു വലിയ ജ്വല്ലറിയിലേക്ക് പതിഞ്ഞത്. അവന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആഗ്രഹം തോന്നി. അവൻ വേഗം തന്നെ ജ്യൂസ് കുടിച്ചുതീർത്ത് കടക്കാരന് പൈസ കൊടുത്തു. റസിയയുടെ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ച് ധൃതിയിൽ അപ്പുറത്തേക്ക് നടന്നു.
