വഴിയിലൂടെ നടക്കുമ്പോൾ റസിയ ചോദിച്ചു, “എടാ… എങ്ങോട്ടാ നീ എന്നെ ഇങ്ങനെ വലിച്ചുകൊണ്ട് പോകുന്നത്? ഒന്ന് പറയടാ…”
“അതൊക്കെയുണ്ട് ഉമ്മാ… നീ മിണ്ടാതെ കൂടെ വാ,” അവൻ ഒരു വികൃതിച്ചിരിയോടെ പറഞ്ഞു.
അവൻ നേരെ അവളെയും കൂട്ടി ആ വലിയ ജ്വല്ലറിയുടെ അകത്തേക്ക് കയറി. എസിയുടെ തണുപ്പും സ്വർണ്ണാഭരണങ്ങളുടെ തിളക്കവുമുള്ള ആ കടയ്ക്കുള്ളിൽ കയറിയപ്പോൾ റസിയ ആകെ അന്തംവിട്ടുനിന്നു. അവൾ അലിയുടെ അരികിലേക്ക് ചേർന്നുനിന്ന് പതുക്കെ ചോദിച്ചു, “നിനക്ക് ഇനി ഇപ്പോൾ സ്വർണ്ണവും വേണോടാ?”
“വേണം… പക്ഷേ എനിക്കല്ല, എന്റെ ഈ പൊന്നുമ്മയ്ക്ക്!” അവൻ ഒരു വശ്യമായ പുഞ്ചിരിയോടെ റസിയയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
അതു കേട്ടപ്പോൾ റസിയയുടെ ഉള്ളിൽ സന്തോഷവും സ്നേഹവും ഇരച്ചുകയറിയെങ്കിലും, അവൾ അത് പുറത്തുകാണിക്കാതെ കൃത്രിമമായ ഗൗരവത്തോടെ അവനോട് പറഞ്ഞു, “ഇതൊക്കെ ഇപ്പോൾ എന്തിനാടാ മോനേ… വെറുതെ പൈസ കളയാൻ! ഞാൻ ഇതിട്ടാൽത്തന്നെ എന്നും പുറത്തൊന്നും പോകില്ല ലോ…”
“അതൊന്നും സാരമില്ല, എന്റെ ഒരു സന്തോഷത്തിന് വേണ്ടിയല്ലേ ഉമ്മാ… പ്ലീസ്,” അവൻ അവളോട് കൂടുതൽ ചോദിക്കാൻ നിൽക്കാതെ, മുന്നിലിരുന്ന കൗണ്ടറിലെ സ്റ്റാഫിനോട് പറഞ്ഞു, “ചേട്ടാ… നല്ല പുതിയ മോഡൽ പാദസരങ്ങൾ ഉണ്ടെങ്കിൽ ഒന്ന് കാണിക്കൂ.”❤️

അയാൾ ഉടൻ തന്നെ കൗണ്ടറിനടിയിൽ നിന്നും വെള്ളിയിലും സ്വർണ്ണത്തിലുമുള്ള ആഭരണങ്ങൾ നിറഞ്ഞ ഒരു പരന്ന വലിയ പെട്ടി എടുത്ത് അവരുടെ മുന്നിലേക്ക് വെച്ചു. അതിൽ അഞ്ചാറ് നല്ല ഡിസൈനിലുള്ള പാദസരങ്ങൾ തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു.
“ഇതിൽ ഏതാണ് ഉമ്മാക്ക് വേണ്ടത്?” അവൻ അവളോട് ചോദിച്ചു.
