കുറച്ചു സമയം കഴിഞ്ഞ് അലി ബില്ലും പണവും കൊടുത്ത് ആ ചെറിയ ബോക്സുമായി പുറത്തേക്ക് വന്നു.
അവൻ അരികിലെത്തിയ ഉടൻ റസിയ ചോദിച്ചു, “ബില്ലൊക്കെ അടിച്ചു കഴിഞ്ഞിട്ടും നീ എന്താടാ പിന്നെയും അവിടെ നോക്കിനിന്നത്?”
“അതൊന്നുമല്ല ഉമ്മാ… ചുമ്മാ ഒന്നു നോക്കിയതാ. വാ നമുക്ക് പോകാം,” അവൻ ആ സർപ്രൈസ് ഒളിപ്പിച്ചുവെച്ചുകൊണ്ട് പറഞ്ഞു.
അവർ രണ്ടുപേരും തിരികെ റോഡ് മുറിച്ചുകടന്ന് കാറിന്റെ അടുത്തേക്ക് ചെന്നു. വണ്ടിയിൽ കയറിയ ഉടനെ അലി എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് എസി ഫുൾ സ്പീഡിൽ ഓൺ ചെയ്തു. തണുത്ത കാറ്റ് അവരുടെ ശരീരത്തിലേക്ക് അടിച്ചുകയറി.
“ഇനി എന്താ പ്ലാൻ? നിനക്ക് സിനിമ കാണണം എന്ന് പറഞ്ഞിരുന്നില്ലേ?” റസിയ ചോദിച്ചു.
“ഉമ്മാക്ക് സിനിമ കാണണോ?” അവൻ തിരിച്ചു ചോദിച്ചു.
“നീ അല്ലേടാ സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞത്, എന്നാൽ പിന്നെ പോകാം,” അവൾ സമ്മതം മൂളി.
അലി ഒട്ടും വൈകാതെ ടൗണിലെ പഴയൊരു ബി-ക്ലാസ് തിയേറ്റർ ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ടൗണിന്റെ ഒരരികിലായി സ്ഥിതി ചെയ്യുന്ന വലിയൊരു തിയേറ്ററായിരുന്നു അത്. സിനിമ റിലീസ് ചെയ്ത് മൂന്നാം വാരമാണ് ഈ തീയേറ്ററിൽ എത്തുന്നത്.
അതുകൊണ്ടുതന്നെ അവിടെ വലിയ ജനത്തിരക്കൊന്നും ഉണ്ടായിരുന്നില്ല. ജയറാമും ദിലീപും തകർത്തു അഭിനയിച്ച ഒരു പക്കാ കോമഡി സിനിമയായിരുന്നു അത്. “ജയറാമും ദിലീപും ഉള്ളതുകൊണ്ട് നല്ല കോമഡി പടമായിരിക്കും ഉമ്മാ,” എന്ന് പറഞ്ഞുകൊണ്ട് അലി കാർ തിയേറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ കൃത്യമായി ഇട്ടു.
അവൻ വേഗം ചെന്ന് ബാൽക്കണി ടിക്കറ്റുകൾ എടുത്തു. ഏറ്റവും പുറകിലെ വരിയിലുള്ള സീറ്റുകളാണ് അവന് ലഭിച്ചത്. മൂന്നാം വാരമായതുകൊണ്ട് ബാൽക്കണി ഹാളിൽ വിരലിലെണ്ണക്കാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ രണ്ട് വരി മുന്നിലായി ഒരു കുടുംബവും, അപ്പുറത്തെ അറ്റത്ത് രണ്ട് യുവാക്കളും മാത്രം. ബാക്കി സീറ്റുകളെല്ലാം പൂർണ്ണമായും ശൂന്യമായിരുന്നു.
