“രേവതീ… ഇതാ… ഉണ്ണി ലൈനിലുണ്ട്. ഒന്ന് സംസാരിക്ക്.” അവൾ ആദ്യം മുഖം ഉയർത്തിയില്ല, സുരേഷിന്റെ കൈ തട്ടി മാറ്റാൻ നോക്കി.
“വേണ്ട ഏട്ടാ… എനിക്ക് ആരോടും സംസാരിക്കണ്ട.”
“വാശി പിടിക്കാതെ രേവതീ… അവൻ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. സംസാരിക്കെടാ…” സുരേഷ് നിർബന്ധപൂർവ്വം ഫോൺ അവളുടെ കാതോരം വെച്ചു.
രേവതി പതുക്കെ ഫോൺ വാങ്ങി കാതിൽ വെച്ചു. “ഹലോ…” രേവതിയുടെ ശബ്ദം വല്ലാതെ താഴ്ന്നതായിരുന്നു.
“അനു മോളെ… സോറിടാ… നീ കരയുകയായിരുന്നു എന്ന് സുരേഷേട്ടൻ പറഞ്ഞു. എനിക്ക് അറിയില്ല. നീ കരയല്ലേ, പെണ്ണേ.” മറുഭാഗത്ത് ഉണ്ണിയുടെ ശബ്ദം വല്ലാതെ ശാന്തമായിരുന്നു. “നീ എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ഉണ്ണീ? ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്?”
“നീ ഒന്നും ചെയ്തില്ല. എനിക്ക് പെട്ടെന്ന് എന്തോ ഒരു തോന്നൽ ഉണ്ടായതാണ്. ആ വിട് എന്നീ അത് പറഞ്ഞോണ്ടിരിക്കണ്ട ഈ രാത്രി, നമുക്ക് നാളയും ഒക്കെ സമയം ഉണ്ടല്ലോ. ഇപ്പോ നമുക്ക് എല്ലാം മറക്കാം. ഞാൻ മൂന്നാറിലേക്ക് വരുന്നുണ്ട്.”
“സത്യമാണോ? നീ വരുമോ?” രേവതിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
“പിന്നെ വരാതെ… നീ ഷോപ്പിംഗ് ഒക്കെ നടത്തിയതല്ലേ… എനിക്ക് വേണ്ടി വാങ്ങിയ ആ സാധനം എന്താണെന്ന് അറിയാൻ എനിക്ക് ധൃതിയായി.” അവർ പിന്നീട് കുറെ നേരം ഓരോ കാര്യങ്ങൾ സംസാരിച്ചു. ഓഫീസിലെ തമാശകളും മൂന്നാറിലെ പ്ലാനുകളും ഒക്കെ അവർക്കിടയിൽ വീണ്ടും നിറഞ്ഞു വന്നു. രേവതിയുടെ മുഖത്തെ ആ പഴയ തിളക്കം തിരിച്ചു വരുന്നത് സുരേഷ് നോക്കി നിന്നു.
