ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 170

അപ്പോൾ റഹീബയുടെ കവകൾ ഒന്നുകൂടി വിടർന്നു. ആസ്മയുടെ ചുണ്ടുകൾ ഒട്ടിപ്പിടിക്കുന്ന മദജലത്തിന്റെ കൊഴുപ്പിൽ മുങ്ങാങ്കുഴിയിടുമ്പോൾ കാമകലിപ്പിൽ വിറപൂണ്ട് റഹീബയുടെ ദേഹം വിറച്ചു തുള്ളി….

“പറ്റില്ല ..പറ്റില്ല…ഒത്ത ഒരാണ് അപ്പുറത്ത് ഇരിക്കുമ്പം…”

ആസ്മ എഴുന്നേറ്റു.

“നമുക്കവനെപ്പോയി പിടിക്കാം, നീ വാ,”

അവൾ റഹീബയെ പിടിച്ചു വലിച്ചു.

അസ്‌ലം അപ്പോഴേക്കും ദാവൂദ് ഇബ്രാഹിമിരുന്ന ഹാളിന്റെ വാതിൽക്കലേക്ക് നീങ്ങിയിരുന്നു.

പറ്റിയ സ്ഥലം. കുറെ ശില്പങ്ങളുടെ മധ്യത്തിലാണ് താൻ. അവിടെയിരുന്നാൽ ആർക്കും കാണാൻ പറ്റില്ല. പതിയെയുള്ള സംസാരം കേൾക്കുകയും ചെയ്യാം.

മുമ്പിലെ കതകിലൂടെ രണ്ടുപേർ പ്രവേശിക്കുന്നത് അസ്‌ലം കണ്ടു. ഒരു നിമിഷം അയാളൊന്ന് പതറി.  ഈശ്വരാ, താനിവിടെ പ്രതീക്ഷിച്ചത് പാക്കിസ്ഥാൻ സൈന്യത്തിലെ ഒരു  കേണലിന്റെ സാന്നിധ്യമാണ്.

പക്ഷെ ഇത്!

ഈ രാജ്യത്തിലെ കരസേനയുടെ അധിപൻ ജനറൽ മിർസാ ജഹാൻഗീർ ഖറാമത്!

അസ്‌ലം ജീൻസ് പോക്കറ്റിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ നിന്ന് വോയ്‌സ് ആംപ്ലിഫൈയർ പുറത്തെടുത്ത് കാതിൽ ഘടിപ്പിച്ചു.

ഇപ്പോൾ ഒരിലയനങ്ങിയാൽ വ്യക്തമായി കേൾക്കാം.

അസ്‌ലം തിടുക്കത്തിൽ മൊബൈലെടുത്തു.

സാറ്റലൈറ്റ് പിൻ ആക്റ്റിവെയ്റ്റ് ചെയ്തു.

കോണ്ടാക്റ്റിൽ നിന്ന് രണ്ടുപേരുകൾ തെരഞ്ഞെടുത്തു.

എംബസ്സിയിലെ ക്രിപ്റ്റോളജിസ്റ്റ് സോഫിയാ വിൻസെൻറ്റ്. പിന്നെ ഫൈസൽ ഗുർഫാൻ ഖുറേഷി.

മോഡ്യൂൾ സ്‌ക്രീൻ മുഴുവൻ ഫേഡ് ഔട്ട് ചെയ്തതിനു ശേഷം ജാമർ ഐക്കണിൽ വിരലമർത്തി.

അവൻ ഒന്ന് സംശയിച്ചു.

വെറും എട്ട്  കിലോമീറ്ററെടുത്താണ് പാക്കിസ്ഥാനി ചാരസംഘടനയായ ഐ എസ് ഐയുടെ ഓഫീസ്. പന്ത്രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ സൈന്യത്തിന്റെ സൈബർ വിഭാഗമായ റ്റി എഫിന്റെ കെട്ടിടവും.

തന്റെ മൊബൈലിൽ നിന്നുള്ള സിഗ്നൽ ഇവയിലേതെങ്കിലും ഒന്നിലെ റഡാറിൽ ഡിസ്പ്ലേ ചെയ്യപ്പെട്ടാൽ!

ഈശ്വരാ, കാത്തോളണേ!

ദൃഢനിശ്ചയത്തോടെ അവൻ   ടൈപ്പ് ചെയ്തു.

നോട്ട് ദ കേണൽ ബട്ട് ദ ജനറൽ ഹാസ് കം റ്റു ഡി.

മെസ്സേജ് ഡെലിവേഡ് ആയതിന് ശേഷം ഓട്ടോ ഡിലീറ്റ് ചെയ്യപ്പെട്ടു.

അസ്‌ലം മിടിക്കുന്ന ഹൃദയത്തോടെ മുമ്പോട്ട് നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...