ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] 316

വിയോജനയുടെ ആദ്യ സ്വരം കമാലിൽ നിന്നുതന്നെയെത്തി.

“ശംഭു നമ്മുടെ മിത്രമാണ്.മാഷ് ഇത്രയും നാൾ നമ്മെ സംരക്ഷിച്ചു പിടിച്ചയാളും.ഞാനിപ്പോൾ ത്രിശങ്കുവിലാണ് കമാലെ.ആരെ തള്ളും ആരെ കൊള്ളും എന്ന് ഒരു പിടിയും തരുന്നില്ല.ശംഭുവിന് ഒപ്പം നിന്നാൽ മാധവനിടയും. തിരിച്ചായാലും സ്ഥിതി വ്യത്യസ്തമല്ല.”സുര പറഞ്ഞു.

“അണ്ണാ……..ശംഭുവിനൊപ്പം നിക്കണം എന്നാണ് ചെക്കന്മാർ പറയുന്നത്.ജീവിച്ചുപോണേൽ മാധവന്റെ പക്ഷം പിടിക്കണം എന്നും ചിലർ പറയുന്നുണ്ട്. അകത്താകുമോ എന്നുള്ള പേടി ആണ് പലർക്കും.”

“അതെ കമാലെ…….അകത്തു പോകാതെ നോക്കാൻ മാഷുണ്ട്. തിരിഞ്ഞാൽ ശംഭുവിന് അങ്ങനെ ഒരു ഉറപ്പ്‌ നൽകാൻ കഴിയുമോ എന്നവർ ചിന്തിച്ചുകാണും.
അതിൽ തെറ്റുപറയാനും കഴിയില്ല.”സുര പറഞ്ഞു.

ഒരു തീരുമാനമെടുക്കാൻ കഴിയാതെ നിക്കുന്ന അവർക്കിടയിലേക്കാണ് റപ്പായി എത്തിയത്.ഒട്ടും പ്രതീക്ഷിക്കാത്തയാളെ താവളത്തിൽ കണ്ടപ്പോൾ അവർ പരസ്പരം നോക്കി.അവരുടെ കണ്ണുകളിൽ പലതും മിന്നിമറഞ്ഞു.

“എന്താ മക്കളെ…… ആരുടെ പക്ഷം പിടിക്കും എന്നതാണോ വിഷയം?”അവർക്കിടയിലേക്ക് നിന്നുകൊണ്ട് റപ്പായി ചോദിച്ചു.

“പതിവില്ലാത്തയാളെ കണ്ടു കാര്യം എന്തെന്ന് ആലോചിച്ചേ ഉള്ളൂ.”കമാൽ പറഞ്ഞു.

“ആരുടെ പക്ഷം നിക്കണം എന്നത് നിങ്ങളുടെ കാര്യം.ഞാൻ വന്നത് ഒരു വിവരം ധരിപ്പിക്കാനാ.
ശംഭു അവന്റെ പെണ്ണിനെയും കൊണ്ട് തറവാട്ടിൽ നിന്നിറങ്ങി.”

“അത് പ്രതീക്ഷിച്ചതാ.”സുര പറഞ്ഞു.”ഇതറിയിക്കാൻ നിങ്ങൾ മിനക്കെടേണ്ടിയിരുന്നില്ല.”എന്നും സുര കൂട്ടിച്ചേർത്തു.

“എന്നാൽ കാര്യമുണ്ട് ഇരുമ്പേ. ഇറങ്ങും മുൻപ് അവനെന്നെ വന്നുകണ്ടിരുന്നു.നിങ്ങളുടെ കാര്യമാണ് സംസാരിച്ചത്.മാഷിന് എതിരെ നിക്കുമ്പോൾ കൂട്ടുകാരെ മറക്കേണ്ടിവരും. അവന്റെ പെണ്ണിനുവേണ്ടിയാണ് ഇതെല്ലാം എന്ന് നിങ്ങളെയൊന്ന് അറിയിക്കണം എന്ന് പറഞ്ഞു.
അവന് വരാൻ ഒരു മടി.അതാ ഞാൻ നേരിട്ട്………”

“അവൻ മാന്യത കാണിച്ചു.നമ്മൾ എതിരെന്ന് ഉറപ്പിച്ചും കഴിഞ്ഞു. ഇനി എന്താ നിങ്ങളുടെ തീരുമാനം കമാലെ?”സുര ചോദിച്ചു.

“അണ്ണൻ പറയും പോലെ.”

“എടൊ റപ്പായി മാപ്പിളെ.താൻ ഒന്ന് അവളെ കാണണം,രുദ്രയെ.
ഒന്ന് കാണാനുള്ള അവസരം ഉണ്ടാക്കിത്തരണം.”സുര റപ്പായി മാപ്പിളയോട് പറഞ്ഞു.

ഒരു ചിരിയോടെ റപ്പായി പുറത്തേക്ക് നടന്നു.സുരയുടെ മനസ്സിലെന്തെന്ന് ചിന്തിച്ചുകൊണ്ട് കമാൽ അവർ ഇരുവരെയും മാറിമാറി നോക്കുകയായിരുന്നു അപ്പോൾ.
************
സാഹിലയും സലിമും രുദ്രയുടെ മുന്നിലായിരുന്നു.അവർക്ക് മുന്നിലേക്ക് മുദ്രക്കടലാസുകൾ വച്ചുകൊടുത്തു രുദ്ര.”ഇനി നിങ്ങളുടെ ഊഴം.മരണത്തിനും ജീവിതത്തിനുമിടയിൽ ഒരൊപ്പിന്റെ ദൂരം മാത്രം.ഏത് തിരഞ്ഞെടുക്കണം

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

195 Comments

Add a Comment
  1. ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്

  2. അങ്ങനെ അച്ചായനും മുങ്ങി????

    1. സുരേഷ്

      എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്… ചെറ്റ

      1. ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു

  3. Baaki eppoyengaun varuo chetta

    1. അയച്ചിട്ടുണ്ട്

  4. Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്.
    അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ..
    എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu…

      1. പബ്ലിഷ് ഉടനെ ആവും

        1. ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു… ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്

  5. ആൽബി നിർത്തിയോ ഈ കഥ

  6. Waiting for the next part. Alby please complete this

    1. അയച്ചിട്ടുണ്ട്

  7. താങ്കൾ ജീവിച്ചിരിപുണ്ടോ….?

    1. ഉണ്ട്

  8. ഇത് എഴുത്തു നിർത്തിപ്പോയോ??????

  9. Aye iyal varilla. Veruthe nammal kathirikanda. Our maruvaku polum illatha ale kathirikunnathu verutheyanu.

    1. ഇനിയും വരും

  10. Baaki evide maashe….late aakkaruthu pls

    1. പുതിയ ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  11. ആൽബീ… എവിടെ ബാക്കി. കാത്തിരിക്കുന്നു ട്ടോ

    1. പുതിയ ഭാഗം അയച്ചിട്ടുണ്ട്

  12. കുറെ കാലം ആയല്ലോ ആൽബി കണ്ടിട്ട് അടുത്തെങ്ങാനും വീണ്ടും ശംഭുവും ആയി വരുമോ .

    1. കാതിരുന്നതിൽ സന്തോഷം

  13. ആൽബിച്ചായ വേഗം വാ, ഒറ്റ ഇരിപ്പിൽ മുഴുവൻ വായിക്കണം, എന്നാലേ വീണ്ടും ഒരു സുഖം കിട്ടു. Pdf ആക്കി 1-49 ഇടണം….

    1. 49 പോസ്റ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *