ശിവനും മാളവികയും [Smitha] 155

“ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നു…നീ വരില്ലേ?”
കൃഷ്ണവേണി സന്ദേഹത്തോടെ അപ്പോൾ പ്രശാന്തിനെ നോക്കി.
“ഏത് സിനിമയാ? മഞ്ഞിൽ വിരിഞ്ഞ പൂക്കളാണോ?”
“അല്ല,”
“അല്ലേ? ഇവിടെ ഏതോ തീയറ്ററിൽ വന്നൂത്രേ. ഫ്രണ്ട്‌സൊക്കെ പറഞ്ഞു, നല്ല സിനിമയാണ്. അതിലെ മെയിൻ ആക്റ്ററും ആക്ട്രസ്സും വില്ലനും ഒക്കെ പുതിയ ആൾക്കാരാ എന്നൊക്കെ. പക്ഷെ ഫസ്റ്റ് ടൈം ആണെന്ന് ആക്റ്റിങ് കണ്ടാൽ പറയില്ലത്രേ,”
കടൽത്തീരത്ത് മരിച്ചവരുടെ മുഖച്ഛായയും പേറി ബലിക്കാക്കകൾ നിരന്നു. ആരാണ് ബലിയിടാൻ കൈകൊട്ടി ക്ഷണിക്കുന്നത് എന്നറിയാൻ കാറ്റുകൊള്ളുകയും പ്രണയിക്കുകയും മനസ്സിൽ കവിതഎഴുതുകയും ചെയ്യുന്ന ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് കാക്കകൾ ഉറ്റുനോക്കി.
“തീയറ്റിറിലല്ല കൃഷ്ണാ, ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്നു, മാനാഞ്ചിറ ടൗൺ ഹാളിൽ. ഇന്ന് നൊസ്റ്റാൾജിയ എന്ന സിനിമയാണ്,”
“ഇംഗ്ലീഷ് ആണോ? അയ്യേ അതിലപ്പടീം വൾഗാരിറ്റി ആരിക്കും,”
“ഇംഗ്ലീഷ് അല്ല,”
പ്രശാന്ത് ചിരിച്ചു.
“റഷ്യൻ. ആന്ദ്രേ താർക്കോവ്‌സ്‌കീടെ,”
കൃഷ്ണവേണി അപ്പോൾ നെറ്റി ചുളിച്ച് അയാളെ നോക്കി.
“റഷ്യൻ അറിയാമോ പ്രശാന്തിന്‌?”
“റഷ്യനോ? ഞാനെങ്ങനെ റഷ്യൻ പഠിക്കാനാ പെണ്ണെ?”
“പിന്നെ സിനിമ എങ്ങനെ മനസ്സിലാകും?”
“സബ് ടൈറ്റിൽ ഉണ്ട് കൃഷ്ണാ,”
എന്നിട്ടും കൃഷ്ണവേണി പ്രശാന്ത് പറഞ്ഞത് മനസ്സിലായില്ല എന്ന് നോട്ടത്തിലൂടെ അറിയിച്ച് അവനെ നോക്കി.
“എല്ലാത്തിനും സബ്ടൈറ്റിൽ ഉണ്ട് കൃഷ്ണ,”
അവളുടെ മനസ്സ് വായിച്ച് അയാൾ പറഞ്ഞു.
“ഈ കാക്കകളെ കണ്ടോ?”
കടലിന്റെ ആരവത്തിനും മീതേ നിശബ്ദതയുടെ ബഹളവുമായി പറന്നിറങ്ങുന്ന കാക്കകളെ അയാൾ അവൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.
“കാക്കകൾ എന്താണ് പറയുന്നത്? നോക്കൂ അവയുടെ കണ്ണുകളിലേക്ക്. സബ്ടൈറ്റിൽ വായിക്കൂ,”
“പ്രശാന്ത് വട്ടുപറയാതെ. കാക്കകളുടെ മുഖത്തു സബ്‌ടൈറ്റിലോ? കാക്കകൾക്ക് മുഖമേയില്ല,”
പ്രശാന്ത് ചിരിച്ചു.
“ഓരോ കാക്കയും മുത്തശ്ശനാണ്. മുത്തശ്ശിയാണ്. വേർപെട്ട മനുഷ്യരാണ്…”
“കൊള്ളാം ക്രിസ്ത്യാനിയുടെ വേദാന്തം! ശരി, എന്താ പ്രശാന്ത് വായിക്കുന്നത്, കാക്കകളുടെ മുഖത്തെ സബ്ടൈറ്റിലിൽ?”
“അതോ…”
അവളുടെ അധരത്തിൽ വിരലമർത്തി അയാൾ പതിയെ പറഞ്ഞു.
“ഓരോ കാക്കയിലൂടെയും നമുക്ക് മുമ്പേ ജീവിച്ചിരുന്നവർ പറയുന്നു, മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി കഴിയുക എത്ര ഭീകരമാണ്, എന്ന്”

മാളവിക പ്രശാന്തിന്റെ വാക്കുകൾ ശ്രദ്ധിക്കവേ, തീയറ്ററിന്റെ കവാടമെത്തിയപ്പോൾ മതിലുകളിൽ കാക്കകൾ നിരന്നിരിക്കുന്നത് അവർ കണ്ടു.അവരുടെ മുമ്പിൽ ഒരു കാക്ക പ്രത്യക്ഷപ്പെട്ടു.
“ഇതാരുടെ പരകായ പ്രവേശമാണ്?’
അവൾ അയാളോട് ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *