Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ദൂതൻ വശമായി മലബാർ ദേശത്തേക്ക് ഒരു ഓല അയച്ചു
അന്ന് പാലക്കാടിന്റെ പല ഭാഗങ്ങളും സാമൂതിരിയുടെ അധീനതയിൽ ആയിരുന്നു
സാമൂതിരി കോവിലകത്തെ ജ്യോൽസ്യൻമാർ ഒക്കെ കൂടെ കവടി നിരത്തിയപ്പോൾ തെളിഞ്ഞത് ബ്രാഹ്മണ ശാപമുണ്ടെന്നും പരിഹാരമായി പാണ്ടി നാട്ടിൽ നിന്നും ഒരു തമിഴ് ബ്രാഹ്‌മണനെ വരുത്തി യഥാവിധം ദാനധർമങ്ങളും സൽകാരങ്ങളും നൽകണം എന്നുമായിരുന്നു
മധുരയിൽ അന്ന് തന്ത്രവിദ്യാലയവും നൃത്ത-സംഗീതകളരിയും ഗ്രന്ഥപ്പുരയും മറ്റും നടത്തിയിരുന്ന ആദിശേഷൻ അയ്യർ വളരെ പുകൾപ്പെറ്റ ഒരു വ്യെക്തിയാണെന്നും അദ്ദേഹത്തോളം ഇതിനു യോഗ്യനായി വേറൊരാൾ ഇല്ലെന്നും വാസ്തുശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആളായത് കൊണ്ട് അദ്ദേഹം തന്നെ സ്ഥലവും കണ്ടുപിടിച്ചു തരുമെന്നും എല്ലാം കാണിച്ചു കൊണ്ട് ഒരു മറുപടി സാമൂതിരി കോവിലകത്തു നിന്നും കൊച്ചി രാജാവിന് കിട്ടി
അധികം വൈകാതെ പിന്നെയുള്ള വേനൽകാലത്തു കുംഭ ഭരണിയിലെ വിശേഷം നാളിൽ വിശേഷാൽ കാഴ്ച ദ്രവ്യങ്ങളും സമ്മാനങ്ങളുമായി ഒരു കൂട്ടം ആളുകൾ കൊട്ടാരത്തിൽ നിന്നും മധുരയിലെത്തി ആദിശേഷൻ അയ്യരെ രാജാവിന്റെ ക്ഷണം അറിയിച്ചു
ക്ഷണം സ്വീകരിച്ചു കൊച്ചി രാജ്യത്ത് എത്തിയ മുതുമുത്തച്ഛൻ ഒരുപാട് ദിവസങ്ങൾ കൊട്ടാരത്തിലെ ആർഭാടങ്ങൾ ആസ്വദിച്ചിട്ട്, ഒരു ദിവസം, വടക്കു കിഴക്ക് ഭാഗത്ത് ഒരു സ്ഥലം സ്വപ്നത്തിൽ തെളിഞ്ഞെന്ന് രാജാവിനെ ധരിപ്പിച്ചിട്ട് കുറച്ചു ഭ്രത്യന്മാരെയും കൂട്ടി പാലക്കാട്ടേക് സ്ഥലം കാണിക്കാനായി വെച്ചുപിടിച്ചു
വഴിയിൽ ഉടനീളം കൂവളത്തില മുറിച്ചു കിണ്ടിയിലെ വെള്ളത്തിൽ ഇട്ടും വെറ്റിലയിൽ മഷി പുരട്ടിയും പക്ഷികളുടെ കൂട്ടങ്ങൾക്ക് ചെവിയോർത്തും ദിശ കണക്കാക്കി വഴി പറഞ്ഞു കൊടുത്ത അദ്ദേഹത്തെ കൂടെയുള്ളവർ അത്ഭുദത്തോടെ നിരീക്ഷിച്ചു
നാല് നാൾ സഞ്ചരിച്ചു അദ്ദേഹം അവരുമായി ഇന്ന് തറവാട് ഇരിക്കുന്ന സ്ഥലത്ത് എത്തി
കൊടും വനമായിരുന്ന ഒരു കുന്നിൻ ചെരിവിൽ ആരോ തയ്യാറാക്കി വെച്ചത് പോലെ ഒരു വിസ്ത്രീതിയിൽ പരന്ന കാട് പിടിച്ച ഭൂമി
വായുവിലേക്കു മഞ്ചാടിക്കുരുക്കൾ വാരിയെറിഞ്ഞിട്ട് അതു ചെന്ന് കൃത്യമായി വൃത്തത്തിൽ വീഴുന്നയിടം കുഴിക്കാൻ അദ്ദേഹം കല്പന നൽകി
നിലത്തു വീണ മഞ്ചാടിക്കുരുക്കൾ വൃത്തത്തിൽ ഒരു വലയം സൃഷ്‌ടിച്ച ഭാഗത്തേക്ക് കാലെടുത്തു വെച്ചവർ അത്രയും പേരെയും കൊണ്ട് അവിടുത്തെ ഭൂമി ഇരുപതു അടിയോളം ഇടിഞ്ഞു താണു
ഒരു ചെറിയ കിണർ പോലെ രൂപപ്പെട്ട
💬 Comments
View all comments