Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ഇന്നീ കാണുന്ന നിലവറയും കോവിലകവും അനുബന്ധ സമുചയങ്ങളും എല്ലാം വന്നത്
ഇന്നിപ്പോൾ നിലവറ ഉള്ളത് പഴയ കുഴിയമ്പലം ഇരുന്ന ഭാഗത്ത് ആണു
യഥാർത്ഥ വിഗ്രഹവും അരുവിയും ഇപ്പോളും ഇതിനു അടിയിൽ ഉണ്ടെന്ന് ഉള്ളതിന്റെ തെളിവാണ് നിലത്തു ചെവിയോർത്താൽ കേൾക്കാൻ കഴിയുന്ന ജലത്തിന്റെ കളകളാരവം
അതിൽ നിന്നും ഭൂമിക്കടിയിലൂടെ നീട്ടിയൊരു ഓവാണ് കുളത്തിലും വെള്ളം നില നിർത്തുന്നത്
നിലവറയിലെ തണുപ്പ് നിറഞ്ഞ ഇരുട്ടിൽ കല്ല് കൊണ്ടുള്ള ഒരു കെട്ടിന് മുകളിൽ പ്രകാശിക്കുന്ന കെടാവിളക്കിന്റെ അരണ്ട വെളിച്ചത്തിന് പിന്നിലായി 3 അടി ഉയരമുള്ള പഞ്ചലോഹത്തിൽ തീർത്ത മൂകാംബികാ ദേവിയുടെ വിഗ്രഹം
അതിൽ കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാണിക്യ കല്ലുകളാണ് പതിപ്പിച്ചിട്ടുള്ളത്
കെടാ വിളക്കിന്റെ നാളത്തിൽ ആ കണ്ണുകൾ സദാ വെട്ടി തിളങ്ങുന്നു
പുലർകാല സരസ്വതി രൂപത്തിൽ ഭഗവതിയെ ധ്യാനിച്ചു കൊണ്ട് ഞാൻ മനസ്സാലെ ചൊല്ലി:
“സരസ്വതി നമസ്തുഭ്യമ് വരദേ കാമരൂപീണി,
വിദ്യാരംഭം കരിഷ്യാമി, സിദ്ധിർ ഭവതുമേ സദാ”
മനസ്സിനൊരു കുളിർമ തോന്നി
വിളക്കിന്റെ മുൻപിൽ ഇരുന്ന കുഞ്ഞു ഉരുളിയിൽ നിന്നും അല്പം സാരസ്വതഘ്രതം നെയ്യ് എടുത്തു സേവിച്ചു
തൊഴുതു വണങ്ങി ഞാൻ തിരിഞ്ഞു നടന്നു മുകളിലെത്തി
തോൾസഞ്ചി മേശപ്പുറത്തു നിന്നും എടുതിട്ട് ഞാൻ നടന്നു ഊട്ടുപുര മാളികയുടെ ഉള്ളിൽ കയറി നോക്കി
അകത്തളത്തിലെ പോലെ തന്നെ ഊട്ടുപുരയുടെ ഉള്ളിലും ആരുമില്ല
മറുവാതിൽ വഴി ഞാൻ അടുക്കളയിൽ കയറിയപ്പോൾ ചേച്ചി തേങ്ങ തിരുമ്മുകയാണ് അവിടെ
“ഓ കൊച്ചുതമ്പുരാന് ഇറങ്ങാറായി അല്ലേ
നീ ഊട്ടുപുരയിലേക്ക് ഇരുന്നോ ഞാനീ തേങ്ങ കുറച്ചുകൂടെ തിരുമ്മിയിട്ട് അവല് കൊണ്ട് തരാം” ചേച്ചി വാത്സല്യത്തോടെ പറഞ്ഞു
“ഇങ്ങ് തന്നേയ്ക്കു ചേച്ചി ഞാൻ ഇവിടെ നിന്നു കഴിച്ചോളാം
ഇനിയിപ്പോ ഇരിക്കാനൊന്നും നേരമില്ല” തോൾസഞ്ചി അടുക്കളയിലെ പാതകത്തിൽ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു
“കണ്ടംപോത്തിനെ പോലെ പാതിരാമഴയത്തു കിടന്നപ്പോ ഓർത്തില്ലായിരുന്നോ രാവിലെ പോകാനുള്ളതാണ് എന്നു
എന്നാലും നിനക്ക് പനി പിടിച്ചില്ലല്ലോ എന്നുള്ളതാണ് അതിലൊക്കെ അത്ഭുതം” ചേച്ചി തേങ്ങാപ്പീര തൂത്തു കൂട്ടി നനച്ച അവലിരുന്ന പാത്രത്തിലേക്ക് ഇട്ടു ഇളക്കി കൊണ്ട് പറഞ്ഞു
“എന്റെ പൊന്ന് ചേച്ചി ഉണ്ടായത് എന്താണെന്ന് കേൾക്കാൻ പോലും ചേച്ചിക്ക് സൗകര്യമില്ല
💬 Comments
View all comments