Chapter Title : ആദിത്യഹൃദയം 6 [അഖിൽ]
നീങ്ങി…. പതിയെ ആദി ആമിയോട്….
"അതെ എങ്ങോട്ടാണ് പോകേണ്ടത്….???
എനിക്ക് വഴി ഒന്നും അറിയില്ല…. "
"എനിക്കും അറിയില്ല..
എന്റെ അങ്കിളിന്റെ എസ്റ്റേറ്റിന് അടുത്തായി
ഒരു വെള്ളചാട്ടമുണ്ട്….
അവിടേക്ക് എത്തുവാൻ എന്തെങ്കിലും വഴിയുണ്ടോ..??? "
"നമ്മൾ വന്നപ്പോൾ ചെറിയ വെള്ളകേട്ട് കണ്ടില്ലേ ഈ ഭാഗത്ത് എവിടെയോ നദിയുണ്ട്..
നദിയുടെ അടുത്ത് എത്തിയാൽ അതിൻ്റെ ഒഴുക്ക് നോക്കി പോയാൽ നമുക്ക് വെള്ളച്ചാട്ടം കണ്ടുപിടിക്കാം….
ഇവിടെ നിന്നിട്ട് കാര്യമില്ലലോ വാ പോകാം… "
"അതെ എനിക്ക് ഇരുട്ട് പേടിയാണ്….
തീരെ കാണുവാനും പറ്റുന്നില്ല….
പിന്നെ കാടിൻ്റെ ശബ്ദവും…
എനിക്ക് പേടിയാവുന്നു… "
ആമി അത് പറഞ്ഞു തീർന്നതും…. ആദി ആദിയുടെ കൈ ആമിക്ക് നേരെ നീട്ടി….
അത് കണ്ടതും ആമി പതിയെ തന്റെ കൈ ആദിയുടെ കൈയിലേക്ക് വെച്ചു…
ആദി ആമിയുടെ കൈ മുറുകെ പിടിച്ചു….
എന്നിട്ട് അവർ രണ്ടുപേരും കൂടെ നദി ലക്ഷ്യമാക്കി നടന്നു നീങ്ങി…
************************************
ഇതേ സമയം സജീവിൻ്റെ എസ്റ്റേറ്റിൽ
എല്ലാവരും ആമിയെ കാണാതെ വിഷമത്തിൽ...
എസ്റ്റേറ്റിൻ്റെ പടിയിൽ തന്നെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു ....
സുമിത്രമ്മയും മല്ലികയും നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു .....
ആമിയുടെ അസാന്നിധ്യം അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു ....
സൗഭാഗ്യയും കരച്ചിലിൻ്റെ വക്കിൽ തന്നെ ...
പക്ഷെ താനുംകൂടെ കരഞ്ഞാൽ....ഏട്ടത്തിയെയും അമ്മയെയും ആര് സമാധാനിപ്പിച്ചുമെന്ന ചിന്ത സൗഭാഗ്യയുടെ കണ്ണുനീരിനെ പിടിച്ചുകെട്ടി .....
ചന്ദ്രശേഖറിൻ്റെ അവസ്ഥയും അതേപോലെ തന്നെ ....
എന്നാൽ താനും കൂടെ തളർന്നാൽ എല്ലാം ഇവിടെ തീരുമെന്ന ...
ഉത്തമ ബോധ്യം അയാളെ കരുതനാക്കി .....
സജീവന് താൻ കരണമാണല്ലോ ഇതൊക്കെ ...
ഇവിടെ സംഭവിച്ചത് എന്ന കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്നു ....
ഇതൊക്കെ ചന്ദ്രശേഖരൻ അറിഞ്ഞാലുള്ള ഭവിഷ്യത്ത് ....
എല്ലാംകൂടെ ഒരു യുദ്ധം തന്നെ സജീവിൻ്റെ മനസ്സിൽ നടന്നുകൊണ്ടിരുന്നു ....
ശേഖരനാണെങ്കിൽ താൻ വർഷങ്ങൾക്ക് മുൻപ് കൊടുത്ത ....
വാക്ക് തെറ്റിയതുകൊണ്ടാണോ എന്നുള്ള ചിന്തയും....
അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു ......
അമ്മയുടെയും ഏട്ടത്തിയുടെയും കരച്ചിൽ കണ്ടുകൊണ്ടിരുന്ന സജീവ്
പതിയെ അവരോട് പറഞ്ഞു ....സജീവ്- "ഏട്ടത്തി ,,, അമ്മേ ,,,
ആമിമോൾക്ക് ഒന്നും സംഭവിക്കില്ല .....
അവളെ
💬 Comments
View all comments