Chapter Title : ആതിര മോൾ [Simon]
കാഴ്ച്ച കാണാൻ കെൽപ്പില്ലാതെ ഞാൻ കിച്ചനിലേക്ക് തന്നെ നടക്കുമ്പോൾ കൂടുതൽ ആശയക്കുഴപ്പത്തിലാകുകയായിരുന്നു. അമ്മയുടെ ചൂട്, അച്ഛന്റെ കുറ്റബോധത്താൽ താഴ്ന്ന ശിരസ്സ്, ഓഫീസ് റൂമിൽ ഇരിക്കുന്ന കിഷോർ… എങ്ങനെ ആലോചിച്ചിട്ടും പരസ്പരം കൂട്ടി യോജിപ്പിക്കാനാകാത്ത ഒരു പ്രശ്നമായി എന്നുള്ളിൽ ആ കണക്ക്…
"എന്താ അമ്മേ ഇവിടെണ്ടായേ…" ധർമ്മസങ്കടത്തിൽ ഞാൻ വീണ്ടും അമ്മയെ സമീപിച്ചു. വെണ്ടയിലാഴ്ന്ന കത്തി പാതിയിൽ ആഴ്ന്നു നിന്നു. അമ്മയുടെ ശരീരം മൊത്തത്തിൽ ഒരു നിമിഷം നിശ്ചലമായി. പിന്നെ മുഖമുയർത്തി വലത്തോട്ട് ചെരിച്ചു എന്നെ നോക്കിയതും നോട്ടം എന്റെ മുഖത്ത് നിൽക്കാതെ എൻറെ തലക്കു മുകളിലൂടെ പോയി. തനിക്കു പിന്നിൽ അച്ഛൻ നിൽപ്പുണ്ടെന്ന ചിന്തയോടെ തല തിരിച്ചു പിന്നിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി…
പല തവണ കുടുംബമായും അച്ഛനുമായുള്ള സൗഹൃദ സംഭാഷണത്തിനുമൊക്കെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അന്ന് വരെ ഓഫിസ് റൂമിനിപ്പുറം വന്നിട്ടില്ലാത്ത കിഷോർ എനിക്കു പിറകിൽ…
"അമ്മക്ക് പറയാൻ ബുദ്ധിമുട്ട് കാണും, ഞാമ്പറയാം ആദീ…" അന്ധാളിപ്പ് വിട്ടു മാറും മുൻപ് കിഷോറിന്റെ പതിഞ്ഞ സ്വരം "മറ്റൊന്നുമല്ല, എന്റെ വളപ്പില് നിന്റച്ഛൻ ഈയിടെ കട്ടുകയറുന്നു… എനിക്ക് അവകാശപ്പെട്ടതൊക്കെ കട്ടു തിന്നുന്നു…"
"മനസിലായില്ല കിഷോർ…"
"പകരം എനിക്കും വേണം അത്രതന്നെ…"
"രാവിലെത്തന്നെ വിളിച്ചു വരുത്തി എല്ലാരുങ്കൂടി ആളെ വട്ടാക്കാണോ…? " എവിടെയും തൊടാതെയുള്ള കിഷോറിന്റെ വിശദീകരണത്തിൽ രോഷം ഇരച്ചു കയറി ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു.
"ന്നോട് കയർക്കണ്ട, അച്ഛനോട് ചെന്ന് ചോയ്ക്ക്… അങ്ങേര് വിശദായി പറഞ്ഞു തരും…" അമ്മയും കട്ടക്കലിപ്പിലാണ്...
ഒന്നുറപ്പാണ്, പൊട്ടാനുള്ളത് വലിയ അഗ്നിപർവ്വതമാണ്… ഉദ്വോഗത്തിന്റെ മുൾമുനയിൽ ഞാൻ അച്ഛന്റെ മുറിയിലേക്ക് കുതിച്ചു
"എനിക്ക് പോയിട്ട് നൂറൂട്ടം പണിണ്ടവടെ… എന്തിനാ ന്നെ വിളിച്ചു വരുത്തീന്ന് അച്ഛനെങ്കിലും ഒന്ന് പറയാമോ…?" റൂമിൽ കയറിയതും ഞാൻ ചോദിച്ചു
അച്ഛന്റെ തല താഴ്ന്നു തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ അച്ഛനരികിൽ വീണ്ടുമിരുന്നു. അത്രയും സ്വാതന്ത്ര്യവും ലാളനയും സ്നേഹവും തന്നു വളർത്തിയ ഒരേയൊരു മോളാ "എന്താ അച്ഛാ ഉണ്ടായേ…" ഞാൻ അച്ഛന്റെ നരച്ച കുറ്റിരോമമുള്ള താടിയിൽ പിടിച്ചുയർത്തി
"പറ്റിപ്പോയി മോളേ…" നൈരാശ്യം നിറഞ്ഞ മുഖത്ത് നിന്ന് ആകെ വന്ന ഒരു വാക്ക്
"എന്ത് പറ്റിപ്പോയീന്നാ
💬 Comments
View all comments