Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
ഞാൻ അയാളുടെ പുറത്തേക്ക് ചാടിവീണു ഒപ്പം എന്റെ കയ്യിലെ കത്തിയും.. ആ കത്തി പിൻ കഴുത്തിൽ ആഴ്ന്നു... കത്തി വലിച്ചൂരി ഞാൻ കോശിയെ പിന്നിൽ നിന്ന് ചവിട്ടി മുറ്റത്തേക്കിട്ടു.
വിണുകിടന്ന മുസാഫിർ പിന്നിലേക്ക് കയ്യും കാലും കുത്തി നിരങ്ങി.. ഞാൻ അവനടുത്തേക്ക് നടന്നടുത്തു.. ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ഞാനവനുമുകളിൽ ഇരുന്നു.. കമ്പി വടികൊണ്ടുള്ള അടിയേറ്റ് എന്റെ കണ്ണ് ഒരെണ്ണം അടഞ്ഞിരിക്കുന്നു.. പുരികം പൊട്ടി പൊളിഞ്ഞിരിക്കുന്ന നിലയിലായിരുന്നു എന്റെ മുഖം. ആ പാതിയടഞ്ഞ കണ്ണിൽ നിന്ന് ലാവഒലിച്ചിറങ്ങും പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു.. പതിഞ്ഞ സ്വരത്തിൽ ഞാനവനോട് ചോദിച്ചു..
"എവെടെടാ നാദിയാാ.. ?"
പേടിച്ചരണ്ട അവന്റെ ശബ്ദമിടറി.. ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.. നേർത്ത ഒരു ശബ്ദം അവന്റെ വായിൽ നിന്ന് വന്നു..
"പുഴ...പുഴയോരത്തെ ഗോഡൗണിൽ.."
"അവൾ ജീവിച്ചിരിപ്പുണ്ടൊ".. എന്റെ ശബ്ദം വീണ്ടും..
" ഇ.... ഇല്ല... "
പതിഞ്ഞ സ്വരത്തിൽ തന്നെ ഞാൻ പറഞ്ഞു..
"അവളെ വിടാൻ ഞാൻ നിന്നോട് ആയിരം തവണ പറഞ്ഞു... നീ കേട്ടില്ല... "
അത് പറഞ്ഞ് തീരും മുമ്പ് കത്തി അവന്റെ ഇടനെഞ്ച് തുരന്നിരുന്നു..
"അവസാനമായി നീ ഇല്ലാതാക്കിയ എന്റെ നാദിയാ... പിന്നെ മരക്കാർ ഹാജി... ഇവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തത്... "
ഞാൻ കത്തി വലിച്ചൂരി വീണ്ടും കുത്തി....
"ഇനി നീ ഒരു സെക്കന്റ് പോലൂം ജീവിക്കാൻ അർഹനല്ല.."
ഞാൻ നെഞ്ചിൽ നിന്നൂരിയ കത്തി അവന്റെ കഴുത്തിൽ കുത്തിയിറക്കി അവിടെ യിട്ട് ഒന്ന് ചുഴറ്റി.. ഞാൻ എഴുന്നേറ്റു.. വേച്ച് വേച്ച് പുറത്തേക്ക് നടന്നു.. കയ്യിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു.. ഗേറ്റ് കടന്ന് എന്റെ കാറിനരികിലെത്തി.. ദേഹത്തേറ്റ മുറിവിനേക്കാൾ മനസിനേറ്റ മുറിവാണു എന്നെ തളർത്തിയത്..
ഞാൻ വണ്ടിയിൽ കയറി.. സ്റ്റാർട്ട് ചെയ്തു.. പുഴയോരത്തെ ആ ഗോഡൗണിലെത്തി..
വണ്ടി നിറുത്തിയിറങ്ങി..
ഒരു പുഴയുടെ അരികിലായി സ്ഥിതിചെയ്യുന്ന ആ വലിയ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.. മഴതോർന്നു.. ശാന്തമായ കാലാവസ്ഥ.. എന്റെ മുഖത്ത് രക്തം വീണ്ടും ഒലിക്കാൻ തുടങ്ങി.. പുരികത്തിലുള്ള ആഴത്തിലുള്ള മുറിവിൽ നിന്ന് ഒലിച്ച രക്തം അടഞ്ഞ ആ കണ്ണ് പോളകൾക്ക് മുകളിലൂടെ ഒലിച്ചിറങ്ങി കവിളിലും
💬 Comments
View all comments