Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ചെയ്തു കൂടെ വന്ന ആൾ...
"നിങ്ങള് പേടിക്കണ്ടാ...ഞങ്ങൾ നിങ്ങളെ ഷാർജ സി ഐ ഡി ഓഫീസിലേക്ക് കൊണ്ട് പോകും..അവരോടു വിവരങ്ങൾ പറയും...ബാക്കി അവർ നോക്കിക്കൊള്ളും...നിങ്ങള് പേടിക്കണ്ടാ കേട്ടോ...
അവൾ തലയാട്ടി
ഈ സഹായം ഞാനൊരിക്കലും മറക്കില്ല.....അൽത്താഫിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുത്തുവിനെയും നോക്കി അഷീമ പറഞ്ഞു....
ഇങ്ങള് നിന്ന് സമയം കളയാണ്ട് ചെല്ലീൻ....മുത്ത് പറഞ്ഞു.....
മോൻ നാട്ടിൽ വരുമ്പോൾ വീട്ടിൽ വരണം....അഷീമ അൽത്താഫിനോട് പറഞ്ഞു....
"അപ്പയ് ഞാൻ ബരണ്ടെ.....മുത്ത് ചോദിച്ചു...
"നിങ്ങളും വരണം.....തീർച്ചയായും....ആ പിന്നെ എനിക്കയാളിൽ നിന്നും വിവാഹ മോചനം വേണം....അതിനു എന്തെങ്കിലും മാർഗ്ഗമുണ്ടോ?
"അതൊക്കെ ആ മലയാളം പറഞ്ഞ സി ഐ ഡി പറഞ്ഞു തരും.....അവളെയും വാഹനത്തിൽ കയറ്റി അവർ ഷാർജയിലേക്ക് തിരിച്ചു....പോകുന്ന വഴിയിൽ ആ മലയാളി ട്രാൻസിലേറ്റർ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി അശീമയിൽ നിന്നും...അവൾ വിവാഹ മോചനത്തിന്റെ കാര്യം പറഞ്ഞു....
അതിനു പേടിക്കണ്ടാ....ഇവിടെ കുടുംബ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിട്ട്...അവർ ഒരു പേപ്പർ തരും ...അത് അറബിക്കിൽ ആയിരിക്കും...അത് ഇംഗ്ലീഷിൽ ട്രാൻസിലേറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട് ...അവർ ട്രാൻസിലേറ്റു ചെയ്തു തരും....
"എന്റെ കയ്യിൽ അതിനു കാശൊന്നുമില്ല...അഷീമ തന്റെ നിർദ്ധനാവസ്ഥ അയാളോട് പറഞ്ഞു....
"കുഴപ്പമില്ല.....എന്റെ പേര് ഷറഫ് ആലുവ....ഞാൻ ഇവിടുത്തെ സോഷ്യൽ വർക്കറും...സി ഐ ഡി ഇൻഫർമേറ്ററും ആണ്...എന്തായാലും നിങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ വളരെ പ്രയാസമുണ്ട്.....ഞാനുണ്ടാകും ഷാർജ സി ഐ ഡി യോടൊപ്പവും....നിങ്ങളുടെ കാര്യം പരിഹരിച്ചിട്ടേ ഞാൻ പോകൂ...മതിയോ....അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...വണ്ടി ഒരു മണിക്കൂറിനകം ഷാർജ സി ഐ ഡി ഓഫീസിനു മുന്നിലെത്തി....ദുബായി സി ഐ ഡി ഷാർജ സി ഐ ടിയെ വിവരങ്ങൾ ധരിപ്പിച്ചു.....ഷറഫ് ആലുവ പറഞ്ഞു....നിങ്ങൾ ഭയക്കണ്ടാ.....ദുബായിയിൽ ആണെങ്കിൽ അവർ കണ്ണടച്ച് വിടും....ഷാർജയിൽ ഭയങ്കര കുറ്റമാണ്....അവർ ശരീയത് ഫോളോ ചെയ്യുന്നവരാണ്....ഷാർജയിൽ വേശ്യാവൃത്തിക്കും കള്ളു കച്ചവടത്തിനും പൊക്കി അകത്തിട്ടാൽ അവൻ ജീവിതകാലത്തേക്കു പുറം ലോകം കാണില്ല....
ഷാർജ സി ഐ ഡി അശീമയിൽ നിന്നും ഷറഫ് കാണിച്ചു കൊടുത്ത സഥലങ്ങളിൽ എല്ലാം ഒപ്പിട്ടു രണ്ടു മൂന്നു പേപ്പറുകൾ വാങ്ങി....പാസ്പോര്ട്ട് ചോദിച്ചപ്പോൾ.....ഷറഫ് വിവരങ്ങൾ പറഞ്ഞു...ഷറഫ് കെയർടേക്കർ ആയി ഒപ്പിട്ടു നൽകി.....ദുബായ് സി ഐ ഡി ഫോർമാലിറ്റീസ് ഒക്കെ അവസാനിപ്പിച്ചു മടങ്ങി....ഷറഫും ഷാർജ സി ഐ ഡിയും തമ്മിലെന്തൊ അറബിയിൽ സംസാരിച്ചു.....
അതിനു ശേഷം ഷറഫ് വന്നിട്ട് അഷീമയിൽ നിന്നും അസ്ലമിന്റെ നമ്പർ വാങ്ങി.....അയാൾക്ക് ദുബായിയിൽ ബന്ധങ്ങൾ വല്ലതുമുണ്ടോ?
ഒരു മധു എന്നയാളിന്റെ പേര് പറയുന്നത്
💬 Comments
View all comments