Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
ആകുലതകൾ കലുഷിതമായി.
ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവളൊന്ന് ആശ്വസിക്കാൻ ശ്രമിച്ചു. പാവം ഇളയതിനു ഒന്ന് പാല് പോലും കൊടുക്കാനാവാതെയാണ് ഉറക്കിയത്. എല്ലാം തരണം ചെയ്യുക തന്നെ. അല്ലാതെ നിവർത്തിയില്ല.
അവരുടെ അരികിലായി അശ്വതിയും കിടന്നു. കക്ഷത്തിലേക്കുള്ള അരികുകൾ വല്ലാതെ നനഞ്ഞ മാറിടങ്ങൾ ഒരു തരം വിമ്മിഷ്ടമായിരുന്നു. അത് വിയർപ്പിന്റെ മാത്രമല്ലെന്നത് അവൾക്കറിയാം. ഒന്ന് തുടക്കാൻ പറ്റിയെങ്കിൽ എന്നവൾക്ക് തോന്നി. രാത്രിയിൽ മേല് കഴുകാതെ കിടക്കുന്ന ശീലം ഉണ്ടായിരുന്നില്ല.
പതിനഞ്ചു മിനുട്ട് കഴിഞ്ഞതും മാധവൻ തിരിച്ചു വന്നിരുന്നു. മുടിയിഴകൾ വശങ്ങളിലേക്ക് കൊതി മാറ്റി എഴുന്നേറ്റ് അവൾ വാതിൽ തുറന്നു കൊടുത്തു.
മാധവന്റെ കയ്യിലൊരു കവറുമുണ്ട്.
“കിടന്നോ നീ..”
“ഉം..”
“ഫ്രഷായില്ലേ..?”
അവളെ അടിമുടി നോക്കി ചോദിച്ചു. വിയർത്ത കക്ഷങ്ങളിൽ അളവിലധികം നനവും നേരത്തെ മുതൽ അനുഭവിക്കുന്ന പെണ്ണിന്റെ മനം മയപ്പിക്കുന്ന ഗന്ധവും.
“ഇല്ല..”
“മ്മ് എനിക്കറിയാം.. ഇന്നാ ഇതിൽ വേണ്ടുന്നതുണ്ട്. തൽക്കാലത്തേക്ക്.”
കവർ നീട്ടിയപ്പോൾ അവളയാളെ നോക്കി.
“ചെല്ല്..”
അനുസരിപ്പിക്കുമ്പോൾ എതിർക്കാൻ കഴിയാത്ത വിധം മനസ്സിൽ തട വീഴുകയാണ്. മടിച്ചുകൊണ്ടവൾ കവർ വാങ്ങുമ്പോൾ മാധവന്റെ മനസ്സ് ആഹ്ലാദിച്ചിരുന്നു.
“പ്രസാദിന്റെ കാര്യമോർത്ത് ഇനി വിഷമിക്കേണ്ട. ഞാനിവിടെയില്ലേ..എല്ലാം വേണ്ട വിധത്തിൽ ഞാൻ കൈകാര്യം ചെയ്തോളാം... ചെല്ല്..”
വീണ്ടും വീണ്ടും ഉറപ്പ് നൽകി അവളുടെ മനസ്സ് വരുതിയിലാക്കുകയാണ് ലക്ഷ്യം. കാരണം അയാൾക്കറിയാം ആകെയുള്ള ഭർത്താവിന്റെ അവസ്ഥ നിസ്സഹായമാവുമ്പോൾ വേറെയാരുമില്ലാത്ത പെണ്ണിന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുമെന്ന്.
അയാളുടെ മുഖത്തു നിന്നും കണ്ണുകളെടുത്ത് പാതി മനസ്സോടെ അവൾ ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു.
പുഞ്ചിരിയോടെ മാധവൻ, ഉറങ്ങി കിടക്കുന്ന പിള്ളേരെ നോക്കി അവർക്ക് എതിർ വശത്തുള്ള പേഷ്യന്റ് ബെഡിൽ കയറിയിരുന്നു.
ബാത്‌റൂമിനുള്ളിൽ, ചെറിയ കണ്ണാടി നോക്കി നിൽക്കുന്ന അശ്വതിയുടെ മനസ്സ് പേടി പൂണ്ടു. ചിന്ത മാധവനെ കുറിച്ചാണ്. ഈ അവസ്ഥയൊന്നും അയാൾക്കൊരു പ്രശ്നമല്ല. ഏതു വിധേനയും തന്നോടുള്ള സ്നേഹം കാണിക്കാനുള്ള ശ്രമത്തിലാണ്. സമർത്ഥമായി അത് പ്രകടിപ്പിക്കുന്നുമുണ്ട്.
ഈശ്വരാ..!!
കള്ളും കുടിച്ച് സ്വയം വരുത്തി വച്ച വിന കാരണം കാലും പൊട്ടിച്ച് കിടക്കുന്ന ഭർത്താവ് ഒരു വശത്ത്. തന്നെ സ്നേഹിക്കാൻ ശ്രമിക്കുന്ന വേണ്ടി വന്നാൽ സ്വന്തമാക്കാനും നോക്കുന്ന
💬 Comments
View all comments