Chapter Title : അനസൂയ [Krish]
വാക്ക് ഡിക്ഷണറിയിലേ ഇല്ല. ഇനി ആരെങ്കിലും കണ്ടുപിടിച്ചിട്ട് വേണം."
പരസ്പരം നോക്കി ചിരിച്ചു, രണ്ടുപേരും.
ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും മഴ തീർന്നു. മൻസൂർ ഉടനെ ഫോൺ ചെയ്തു ഒരു ഓട്ടോ വിളിച്ചുവരുത്തി.
"അപ്പൊ ശരി, പറഞ്ഞപോലെ."
അയാൾ അവളെ യാത്രയാക്കി.
"താങ്ക്സ്."
ഓട്ടോയിൽ ഇരുന്നശേഷം അനസൂയ പറഞ്ഞു.
"താങ്ക്സ് ഞാനാണ് പറയേണ്ടത്. ഇത്രയും നേരം എൻറെ കൂടെ എൻറെ ഫ്ലർട്ടിങ് സഹിച്ച് ഇരുന്നതിന്."
മൻസൂർ പറഞ്ഞു.
"ആവശ്യം എന്റെ ആയിപ്പോയില്ലേ. സഹിച്ചിരുന്നല്ലേ പറ്റൂ."
അനസൂയ തമാശയായി പറഞ്ഞു. മൻസൂർ ചിരിച്ചു. പിന്ന ഓട്ടോക്കാരനോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ അനസൂയയുടെ ഫോണിൽ മൻസൂറിന്റെ മെസ്സേജ് വന്നു.
മലയാളത്തിലായിരുന്നു.
"മഴ തീരണ്ടായിരുന്നു എന്ന് തോന്നുന്നു."
"അതെന്താ?"
"തന്നെ മിസ്സ് ചെയ്യുന്നു. തന്റെ കൂടെ ഇരുന്ന് മഴയും നോക്കി ചായ കുടിക്കാൻ എന്തൊരു രസമാണ്."
"ഇനി മഴ വരുമ്പോൾ വിളിച്ചാൽ മതി."
"തീർച്ചയായും. യുവാർ ഡെഫനിറ്റ്ലി ബ്യൂട്ടിഫുൾ ഫ്രം ഔട്ട് സൈഡ്, ബട്ട് യു ആർ ഇവൻ മോർ ബ്യൂട്ടിഫുൾ ഇൻസൈഡ്."
മെസ്സേജ് വായിച്ച് അനസൂയ സ്വയം പുഞ്ചിരിച്ചു. പിന്നെ മറുപടി
ടൈപ്പ് ചെയ്തു.
"യു ആർ എ ഗ്രേറ്റ് പേഴ്സൺ ടൂ."
മൻസൂറുമായുള്ള കൂടിക്കാഴ്ച അനസൂയക്ക് നല്ല ഒരു ഓർമ്മയാണ് സമ്മാനിച്ചത്. മൻസൂർ സണ്ണിയെ പോലെയല്ല. ഫ്ലർട്ടിയായി സംസാരിക്കുമെങ്കിലും ക്രീപ്പിയായ ഒരു നോട്ടം പോലും അയാളിൽ നിന്നുണ്ടായില്ല എന്നുമാത്രമല്ല അയാളുടെ കൂടെ ഇരിക്കുമ്പോൾ സമയം പോയത് അറിഞ്ഞതുമില്ല.
മഴ വീണ്ടും ചാറാൻ തുടങ്ങി. തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ അനസൂയക്ക് കുളിരുതോന്നി. മൻസൂറിന്റെ കൂടെ ഇരുന്ന് ചായകുടിച്ച് നിമിഷത്തെ പറ്റി അവൾ വീണ്ടും വീണ്ടും ഓർത്തു. ഭരതിന്റെ കൂടെ ഒരിക്കലും അങ്ങനെ ഒന്നും ഇരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കുറച്ചുനേരം കൂടി അവിടെ ഇരുന്നാൽ മതിയായിരുന്നു എന്ന് തോന്നി. ഒരു മഴ കൂടി. ഒരു ചായ കൂടി. എന്തു രസമായിരിക്കും.
തൊട്ടുരുമ്മി ഇരുന്ന് മഴയും കണ്ട് ആസ്വദിച്ച്...
ഓർത്തപ്പോൾ അനസൂയക്ക് വീണ്ടും തണുപ്പ് കൂടി. മൻസൂറിന്റെ കണ്ണുകളും അയാളുടെ നോട്ടവും അവൾ ഓർത്തു. അറിയാത്ത പോലെ തൊടാൻ പോലും അയാൾ
💬 Comments
View all comments