Chapter Title : അനസൂയ [Krish]
പറഞ്ഞിട്ടുണ്ട്."
"അതെന്തിനാ?"
അനസൂയക്ക് പരിഭ്രമം തോന്നി.
"അതൊന്നും പേടിക്കാനില്ല. ആവശ്യവും ആവശ്യക്കാരും ജനുവിൻ ആണോ എന്ന് പരിശോധിക്കാനാവും."
അനസൂയ അടുത്ത ദിവസം അനിതയോടൊപ്പം പോയി ഹൈദരലിയെ കണ്ടു.
ഒരു ഹോട്ടലിനു വെളിയിൽ ആയിരുന്നു കൂടി കാഴ്ച .
ഒരു വെളുത്ത ജുബ്ബയും പാന്റ്സും ഒക്കെ ഇട്ട് അമ്പതിനു മേലെ പ്രായം തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു ഹൈദരലി.
ഒരു മകളോടെന്ന പോലെയാണ് അദ്ദേഹം അനസൂയയോട് സംസാരിച്ചത്.
"മോളുടെ ബിസിനസ് പ്ലാൻ ഒക്കെ അനിതക്കൊച്ച് എന്നോട് പറഞ്ഞു. നല്ലതാണ്. ഇപ്പോഴത്തെ കുട്ടികൾ നല്ല സ്മാർട്ട് ആണ്. വിശ്വസിക്കാം; അല്ലേ?"
"വിശ്വസിക്കാം ഹൈദരലിക്കാ."
അനസൂയ പറഞ്ഞു.
"ഞാൻ നാളെ നിങ്ങളുടെ വീട്ടിൽ വന്നു കാശ് തരാം."
ഹൈദരലി പറഞ്ഞു.
"എന്തേലും ഡോക്യുമെന്റേഷൻ ഉണ്ടോ?"
അനസൂയയുടെ ചോദ്യം കേട്ട് ഹൈദരലി പുഞ്ചിരിച്ചു. പിന്നെ കയ്യിലുള്ള ഒരു ഡയറി അവളെ കാണിച്ചു.
"ഈ ഡയറി കണ്ടോ. കാശ് തരുമ്പോൾ മോളുടെ പേര് ഞാൻ ഇതിൽ എഴുതും. അതുതന്നെയാണ് എൻറെ ഡോക്യുമെന്റേഷൻ . പിന്നെ ആ പേര് വെട്ടിക്കേണ്ടത് മോളുടെ ചുമതലയാണ്. അത് മറക്കാതിരിക്കുക. എല്ലാം ഒരു വിശ്വാസത്തിൻറെ പുറത്താണ് . മുകളിൽ ഇരുന്ന് അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ."
അദ്ദേഹത്തെ കണ്ടു മടങ്ങുമ്പോൾ അനസൂയക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷം തോന്നി.
അവസാനം തൻറെ സ്വപ്നങ്ങൾ പൂവണിയാൻ പോവുകയാണ്. തൻറെ ബിസിനസ് സംരംഭം ഒരു സത്യമായി മാറാൻ പോകുന്നു. തൻ്റെ സ്വന്തം സ്റ്റാർട്ടപ്പ്.
രാത്രി കിടക്കുമ്പോൾ സന്തോഷം കൊണ്ട് അനസൂയക്ക് പെട്ടെന്നൊന്നും ഉറക്കം വന്നില്ല. തന്റെ ഭർത്താവിനോട് പിന്നീട് ഇത് പറയുമ്പോൾ അദ്ദേഹം ഞെട്ടും എന്ന് അവൾക്ക് ഉറപ്പായിരുന്നു. തന്റെ ബാങ്ക് ബാലൻസ് കണ്ട് ഭരതേട്ടൻ അത്ഭുതപ്പെടും. തന്നെ അഭിനന്ദിക്കും.
പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹൈദരാലി വീട്ടിൽ വന്ന് പണം കൈമാറി. അതിൻറെ കൂടെ മൻസൂർ തന്ന അമ്പതിനായിരവും ചേർത്ത് അസൂയയുടെ മൂലധനം റെഡിയായി. അന്ന് വൈകിട്ട് അവൾ അനിതയുമൊത്ത് ബിസിനസ് ഏജൻറ് രോഹിത്തിനെ കണ്ടു.
"ക്യാഷ് അക്കൗണ്ടിലേക്ക് കൈമാറുന്നതായിരുന്നു കൂടുതൽ സേഫ്. എനിവേ, സാരമില്ല."
മൂന്നുലക്ഷം രൂപ തൻറെ ബാഗിൽ വെച്ചുകൊണ്ട് അയാൾ
💬 Comments
View all comments