Chapter Title : അനസൂയ [Krish]
പറഞ്ഞു.
തിരിച്ചുവരുമ്പോൾ അനിതയുമൊത്ത് ഒരു റസ്റ്റോറന്റിൽ ഇരുന്ന് ഷവർമ ഒക്കെ കഴിച്ചാണ് അനസൂയ വീട്ടിലേക്ക് മടങ്ങിയത്.
അടുത്ത ദിവസം വീടിൻറെ പുറകുവശത്തുള്ള പഴയ കളപ്പുര പരമുവിനെ കൊണ്ട് വൃത്തിയാക്കിച്ചു.
ഒരാഴ്ച കഴിയുമ്പോൾ ആദ്യത്തെ കൺസൈൻമെൻറ് വരും എന്നാണ് രോഹിത് പറഞ്ഞത്. അത് വന്നാൽ കളപ്പുരയിൽ വെക്കാം. പിന്നെ ഓർഡർ കിട്ടുന്നതിനനുസരിച്ച് പാക്ക് ചെയ്തു വിലാസം അനുസരിച്ച് അയച്ചു കൊടുക്കാം. എല്ലാത്തിനും പരമു സഹായിയായി കൂടെ ഉണ്ടാകും.
ഒരു കാരണവശാലും ഭരതേട്ടൻ ഇതൊന്നും അറിയരുതെന്ന് അനസൂയക്ക് നിർബന്ധമുണ്ടായിരുന്നു.
അറിഞ്ഞാൽ തന്നെ പരിഹസിക്കും. പിന്നെ ശകാരവും. അതാവും ഉണ്ടാവുക.
കുറച്ചുനാൾ കാര്യങ്ങളെല്ലാം ഒന്ന് ശരിയായി വന്നിട്ട് പിന്നെ പറയാം. അപ്പോൾ തന്നെ ശകാരിക്കാനും പരിഹസിക്കാനും ഒന്നും സ്കോപ്പ് ഉണ്ടാവില്ല. അനസൂയ കണക്കുകൂട്ടി.
ഒരാഴ്ച കഴിഞ്ഞിട്ടും കൺസെന്റ്മെന്റ് വരാതിരുന്നപ്പോൾ അനസൂയ രോഹിത്തിനെ വിളിച്ചു.
ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
അവൾ അനിതയേയും വിളിച്ചു.
"എൻറെ രണ്ടാമത്തെ കൺസെന്റ്മെന്റും വന്നില്ലെഡോ." അനിത പറഞ്ഞു. "എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. സാരമില്ല ശരിയായിക്കോളും."
അടുത്ത ദിവസവും അതിനടുത്ത ദിവസവും രോഹിത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിത്തന്നെ നിന്നപ്പോൾ അനസൂയക്ക് പേടി തോന്നിത്തുടങ്ങി.
പലതവണ അവൾ അനിത വിളിച്ചു. അനിതയും പരിഭ്രാന്തിയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു. ഒരു മാസം തന്നെ കഴിഞ്ഞു.
എന്നിട്ടും രോഹിത്തിന്റെ വിവരം ഒന്നും ഇല്ല.
ഒടുവിൽ അവൾ ഭയന്നപോലെ അനിതയുടെ ഫോൺ വന്നു.
"എടി ഞാൻ അന്വേഷിക്കാവുന്ന അത്രയും അന്വേഷിച്ചു. രോഹിത്തിന്റെ സുഹൃത്തുക്കൾ പോലും പറയുന്നത് അയാളെ കാണാനില്ലെന്നാണ്. എനിക്ക് പേടിച്ചിട്ട് എൻറെ കയ്യും കാലും മറിച്ചിട്ട് വയ്യടോ."
അനിതയുടെ ശബ്ദം കരച്ചിൽ പോലെയായിരുന്നു.
അനസൂയക്ക് എന്ത് പറയണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഞെട്ടൽ കൊണ്ട് അവളുടെ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തുവന്നില്ല.
"നീ എന്തെങ്കിലും പറയടോ."
അനിത പറഞ്ഞു.
"ഞാൻ... " അനസൂയയുടെ ശബ്ദം പതറി.
"ഞാനെന്തു പറയാനാ? ചതി പറ്റിയോ - അവൻ ചതിച്ചോ മോളെ?"
"എൻറെ ഈശ്വരാ! ഞാൻ ഇനി എന്ത് ചെയ്യും?"
പരസ്പരം വേവലാതി പങ്ക് വെക്കാൻ മാത്രമേ രണ്ടുപേർക്കും കഴിഞ്ഞുള്ളൂ.
"പോലീസിൽ പരാതിപ്പെട്ടാലോ?"
അനിത ചോദിച്ചു.
💬 Comments
View all comments