Chapter Title : അനസൂയ [Krish]
മെതിക്കും എന്ന് അവൾക്ക് തോന്നി. ഭയം അവളുടെ ഉള്ളിൽ ഒരു തീയായി പടർന്നു.
ഇല്ല; ഭരതേട്ടൻ ഒരിക്കലും ഇതിനെ പറ്റി അറിയാൻ പോകുന്നില്ല. അനസൂയ തീരുമാനിച്ചു.
ഒരാഴ്ച അനിതയുടെ ഫോൺവിളികൾ ഒന്നും വന്നില്ല. അനസൂയ അങ്ങോട്ട് വിളിച്ചപ്പോൾ ആവട്ടെ അനിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
കാര്യമെന്തെന്നറിയാൻ ഒരു ദിവസം അനസൂയ അവളെ കാണാൻ ചെന്നു.
അനിത വീട്ടിലുണ്ടായിരുന്നു.
"എന്താടി നിന്റെ ഫോൺ ഒക്കെ ചത്തോ? അതോ ഹൈദരാലിയുടെ കടം വീട്ടാൻ അതൊക്കെ വിറ്റോ?"
അനസൂയ ചോദിച്ചു.
അനിത പുഞ്ചിരിച്ചു.
"ഇല്ലെടി, ഫോണിൽ എന്തോ കംപ്ലൈന്റ്റ് ആണ്. പുതിയത് വാങ്ങിക്കേണ്ടിവരും എന്ന് തോന്നുന്നു."
അനിതയുടെ പുഞ്ചിരിയിൽ പഴയ പോലെ ഊർജ്ജസ്വലത ഒന്നുമില്ല. അവൾ വിഷമിച്ചിരിക്കുകയാണെന്ന് അനസൂയക്ക് മനസ്സിലായി.
"എടി താൻ ഇങ്ങനെ വിഷമിച്ചാലോ താനല്ലേ എനിക്ക് ധൈര്യം തരേണ്ടത്. നമ്മൾ രണ്ടുപേരും ഇല്ലേ ഇതില്. കാശ് കൊടുക്കാൻ ഉണ്ടെന്നു വച്ച് ഒരാളെ ഇങ്ങനെ പേടിക്കാമോ? പിടിച്ചു തിന്നുകയൊന്നും ഇല്ലല്ലോ അയാള് നമ്മളെ?"
അനസൂയ പറഞ്ഞു.
"അതൊന്നുമല്ലെടി. ഞാൻ ഓക്കെ ആണ്..."
അനിത പറഞ്ഞു. "പിന്നെ കാര്യങ്ങൾ ശരിയാകുന്നുണ്ട്."
അനസൂയ അത്ഭുതപ്പെട്ടു.
"അതെങ്ങനെ ശരിയായി? പൈസ കിട്ടിയോ?"
"പൈസ ഒന്നും കിട്ടിയില്ല; ഞാൻ അയാളോട് പിന്നെയും സംസാരിച്ചു."
"എന്നിട്ട് അയാൾ സമ്മതിച്ചോ? കാശ് വേണ്ടെന്നു സമ്മതിച്ചോ?"
"ഒരു ലക്ഷം കുറച്ചിട്ടുണ്ട്."
"അതെയോ? അപ്പോൾ രക്ഷപ്പെട്ടല്ലോ." അനസൂയ ആഹ്ലാദത്തോടെ പറഞ്ഞു. "അങ്ങനെ ചെയ്യുമോ? അതു പോട്ടെ. ഇനി രണ്ട് ലക്ഷം പിന്നെ എങ്ങനെ കൊടുക്കും?"
"രണ്ടുതവണ കൂടി അയാളെ കാണേണ്ടി വെരും."
"അതെന്താ ഓരോ തവണ കാണുമ്പോഴും ഓരോ ലക്ഷം കുറയുമോ."
അനസൂയ വീണ്ടും ആശ്ചര്യപ്പെട്ടു.
"അതുപോട്ടെ, നിൻറെ പ്ലാൻ എന്താണ്?"
അനിത അന്വേഷിച്ചു.
"എൻറെ പ്ലാൻ എന്താ... നീ ചെയ്യുന്നത് എന്താണ് അത് തന്നെ ഞാനും ചെയ്യും."
അനിത അവളെ ഒന്ന് നോക്കി.
ആ നോട്ടത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ അനസൂയയ്ക്ക് തോന്നി.
"എന്താടി എന്താ നിൻറെ മനസ്സിൽ? തെളിച്ചു പറയ്."
അവൾ ചോദിച്ചു.
"ഞാനെങ്ങനെയാടാ അത് നിന്നോട് പറയാ?"
അനിതയുടെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു.
"എന്തായാലും എന്നോട് പറയെടി.
💬 Comments
View all comments