0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 1502

മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ ഭർത്താവിനുള്ള പോലെ കുടവയർ ഒന്നും ഇല്ല.
മസിൽ ഉരുണ്ടു നിൽക്കുന്ന കൈകൾ. അയാളെ കണ്ടാൽ അറിയാം നല്ല കഴിവുള്ള പോലീസുകാരനാണ് എന്ന്. ഏതു കുറ്റവാളിയെയും കണ്ടെത്താനും പിടിക്കാനും ഉള്ള സാമർത്ഥ്യം ഉണ്ടാകും.
തന്നെയൊക്കെ ചിലപ്പോൾ കുറച്ച് നിമിഷം കൊണ്ട് പിടിച്ചേക്കാം.
എവിടെയെങ്കിലും പോയി ഓടിപ്പോയാലോ എന്ന് ഒരു നിമിഷം അനസൂയ ആലോചിച്ചു.
താനാണ് മോഷ്ടാവ് എന്ന് ഫാരിസ് പറഞ്ഞാൽ ഭർത്താവിൻറെ അടി മാത്രമല്ല അയാളുടെ മുന്നിലും അപമാനിത ആവേണ്ടിവരും. കുറേക്കാലത്തിനുശേഷം കണ്ടുമുട്ടിയ പഴയകാല സുഹൃത്തിന് മുമ്പിൽ തലകുനിച്ച്, തൊലിയിരിഞ്ഞ പോലെ, നിൽക്കേണ്ടിവരും.
ഈശ്വരാ, എന്തൊരു പരീക്ഷണം!
ഏതുനേരത്താണ് ആ കാശെടുത്ത് ഹൈദരാലിക്കക്ക് കൊടുക്കാൻ തോന്നിയത്?
എല്ലാത്തിനും ആ അനിതയെ പറഞ്ഞാൽ മതി.
അല്ല, എല്ലാത്തിനും തൻറെ സ്റ്റാർട്ടപ് തുടങ്ങാനുള്ള ആഗ്രഹത്തെ പറഞ്ഞാൽ മതി.
ചായ ഉണ്ടാക്കുന്നതിനിടയിൽ അസൂയ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
അല്ലാതെന്തു ചെയ്യാൻ!

അല്പസമയം കഴിഞ്ഞ് ചായ ഉണ്ടാക്കി അവൾ പൂമുഖത്തേക്ക് ചെന്നു.
ഫാരിസും ഭരതും അവിടെ സംസാരത്തിലാണ്.

"രണ്ടുപേരെയും എനിക്ക് കാണണം. നിങ്ങളുടെ പുരയിടത്തിൽ പണിയെടുക്കുന്ന പരമു, ന്യൂസ് പേപ്പർ ഇടുന്ന ശേഖരൻ."
ഫാരിസ് ഭരതനോട് പറയുന്നത് അനസൂയ കേട്ടു.
"ഞാൻ അവരെ വിളിച്ചു വരുത്താം."
ഭരത് ഉടനെ പറഞ്ഞു.
"ഭരതേട്ടാ." അനസൂയ വിളിച്ചു. "ഭരതേട്ടൻ വിളിച്ചു വരുത്തേണ്ട. അവർ വിചാരിക്കും ഭരതേട്ടന് അവരെ സംശയം ഉണ്ടായിട്ടാണ് എന്ന്."
"ഒരു മോഷണം ആവുമ്പോൾ എല്ലാവരെയും സംശയിക്കണം അനസൂയ." ഫാരിസ് പറഞ്ഞു.
അനസൂയ അയാളെ നോക്കി.
"എന്നെയും സംശയമുണ്ടോ?"
ധൈര്യം അഭിനയിച്ചാണ് അവൾ ചോദിച്ചത്.
"പിന്നെന്താ, ഉണ്ടല്ലോ."
ഫാരിസിന്റെ മറുപടി അവളെ അങ്കലാപ്പിലാക്കി.
ഫാരിസ് ചിരിച്ചു.
"എടോ ഒരു തമാശ പറഞ്ഞതാ. താൻ ഇങ്ങനെ ടെൻഷനടിച്ചു നിൽക്കാതെ."
"ടെൻഷൻ അടിക്കാതെ പിന്നെ? ഒന്നും രണ്ടുമല്ല മൂന്നു ലക്ഷം രൂപയാ. കേട്ടിട്ട് തന്നെ എനിക്ക് ഒരു മനസ്സമാധാനം ഇല്ല. ഈ വീട്ടിൽ ആദ്യമായിട്ട് ഇങ്ങനെ ഒരു..."
അനസൂയ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്.
"താൻ പേടിക്കേണ്ട; കള്ളനെ ഞാൻ പുഷ്പം പോലെ പൊക്കും."
അയാൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നെ ഭരതനെ നോക്കി.
"അവരെ രണ്ടുപേരെയും വിളിച്ചാേ; എനിക്ക്

💬 Comments

View all comments