Chapter Title : അനസൂയ [Krish]
താഴെ വീഴും എന്ന മട്ടിലാണ് രണ്ടുപേരുടെയും നിൽപ്പ്.
"രണ്ടുപേരെയും എനിക്ക് സംശയമുണ്ട്. രണ്ടിൽ ഒരാളാവും എന്ന കാര്യം ഉറപ്പാണ്. ഒരു കാര്യം ഞാൻ പറയാം. നിങ്ങളിൽ ഒരാൾ മാത്രമേ തിരിച്ചു വീട്ടിലേക്ക് പോവുകയുള്ളൂ." ഫാരിസ് പറഞ്ഞു.
അനസൂയ ഞെട്ടി.
രണ്ടുപേരും പോയ ശേഷം ഫാരിസ് അവരെക്കുറിച്ച് അനസൂയയോടും ചോദിച്ചു.
"ശേഖേട്ടനെപ്പറ്റി എനിക്ക് അധികമൊന്നും അറിയില്ല." അനസൂയ പറഞ്ഞു.
"പക്ഷേ പരമുവേട്ടനെ എനിക്കറിയാം. പുള്ളി ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്ക് 200% ഉറപ്പുണ്ട്. ഫാരിസിനെ അയാളെ സംശയമുണ്ടെങ്കിൽ ഫാരിസിന്റെ സാമർത്ഥ്യത്തെ എനിക്ക് സംശയിക്കേണ്ടി വരും. എനിക്ക് അത്രയും ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത് അല്ലാതെ ഫാരിസിനെ വിശ്വാസമില്ലാത്തതു കൊണ്ടൊന്നുമല്ല."
അവൾ വിശദീകരിച്ചു.
"ശ്ശോ; എന്നാലും നെഞ്ചിൽ തട്ടുന്ന ഡയലോഗ് ആണല്ലോ അനസൂയേ അത്!"
"സോറി ഫാരിസ്. പക്ഷേ പരമുച്ചേട്ടനെ ഇങ്ങനെ ചോദ്യം ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. അദ്ദേഹത്തിൻറെ പേടിയും മറ്റും കണ്ടപ്പോൾ എനിക്ക് സഹിക്കുന്നില്ല."
"അവരെ രണ്ടുപേരെയും സംശയിക്കാൻ എനിക്ക് ഒരു തെളിവും കിട്ടിയിട്ടില്ല. പിന്നെ ഇതെല്ലാം ഒരു സ്വാഭാവിക കാര്യങ്ങളാണ്. ഇങ്ങനെയൊക്കെ തന്നെയാണ് അന്വേഷണം ഞങ്ങൾ നടത്താറ്. അനസൂയ പേടിക്കണ്ട."
"ഇവരല്ലെങ്കിൽ പിന്നെ വേറെ ആരെയാണ് സംശയിക്കാൻ പറ്റുക?"
ഭരത് ചോദിച്ചു.
"ഇതിൽ ഇപ്പോൾ ഫോറൻസിക് നിന്നും വിളിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നില്ല. നിങ്ങൾ തന്നെ അലമാരയും ബാക്കിയുള്ള പണവും എല്ലാം ശരിക്ക് തൊട്ടു എവിഡൻസ് ടാമ്പർ ചെയ്തു കഴിഞ്ഞു. ഇനിയെന്ത് വിരലടയാളം ഇനിയെന്ത് ഡോഗ് ഷോ!"
പുഞ്ചിരിച്ചു കൊണ്ടാണ് ഫാരിസ് പറഞ്ഞത്.
"ഛെ! ഞാനാണെങ്കിൽ ബാക്കിയുള്ള പണം ഉടനെ എടുത്ത് എണ്ണിയും നോക്കി. അതിൽ കള്ളന്റെ വിരലടയാളം ഉണ്ടാകുമെന്ന് ഞാൻ ഓർത്തില്ല."
ഭരത് പറഞ്ഞു.
"ഒന്നുകിൽ കള്ളൻ നല്ല ബുദ്ധിമാനാണ്. ഇല്ലെങ്കിൽ പച്ച പാവം. സാരമില്ല. ഇനിയും ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഞാൻ ചുറ്റുമുള്ള സിസിടിവി ക്യാമറകൾ ഒന്ന് പരിശോധിക്കട്ടെ. പണം നഷ്ടപ്പെട്ടു എന്ന് നിങ്ങൾ വിചാരിക്കുന്ന ആ സമയത്ത് ഈ വഴിക്ക് വന്ന എല്ലാവരെയും ഞാൻ പൊക്കും. ഇന്നത്തെ കാലത്ത് ഒരു മോഷണം കണ്ടുപിടിക്കാൻ ഒക്കെ ഈസിയാണ്."
അയാളുടെ പറച്ചിൽ കേട്ട് അനസൂയക്ക്
💬 Comments
View all comments