Chapter Title : അനസൂയ [Krish]
ഇഷ്ടമായിരുന്നില്ല.
ഒരു മണിക്കൂർ കഴിഞ്ഞു കാണും ഫാരിസിന്റെ പോലീസ് ജീപ്പ് ഉമ്മറത്ത് വന്നു
നിന്നു.
"അനസൂയ ഇവിടെ വന്നിരിക്ക്. ഞാൻ ചോദിക്കട്ടെ."
വന്നപാടെ സോഫയിൽ ഇരുന്ന് ഫാരിസ് പറഞ്ഞു.
L ഷേപ്പിൽ ഉള്ള സോഫയിൽ അയാളുടെ മുന്നിൽ വലതുവശത്തായി അയാൾ കൈ ചൂണ്ടിക്കാണിച്ചു. അനസൂയ അവിടെ ഇരുന്നു.
"സാധാരണ ഇങ്ങനെയുള്ള മോഷണ കേസുകളിൽ പ്രൈം സസ്പെക്ട് വീട്ടുജോലിക്കാരോ അവരുടെ കൂടെ ഉള്ളവരോ ആയിരിക്കും. ഇത് ഞങ്ങൾ പറയുമ്പോൾ തന്നെ വീട്ടുകാർഅവരുടെ വീട്ടിൽ ജോലിക്കാരെ സംശയിക്കാൻ തുടങ്ങും. ഇവിടെ പക്ഷേ തിരിച്ചാണ്. ഭരതിന് പരമുവിനെ സംശയമുണ്ട്. അനസൂയയ്ക്ക് അതില്ലെന്ന് മാത്രമല്ല പരമു നിരപരാധിയാണെന്ന് പൂർണ്ണ വിശ്വാസവുമുണ്ട്. അതെന്താ അങ്ങനെ? പരമുവിനെ ഇത്ര വിശ്വസിക്കാൻ എന്താ കാരണം?"
"കാരണം..." അനസൂയ അൽപ്പമാെന്ന് ഇളകി ഇരുന്നു.
"പരമുവിനെ എനിക്കറിയാം അത്രതന്നെ."
"നോ അനസൂയ. ആ കാരണം ഞാൻ പറയാം. പരമു അല്ല കാശെടുത്തത് എന്ന് അനസൂയയ്ക്ക് നന്നായി അറിയാം. അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ കാശ് ആരാണ് എടുത്തത് എന്ന് അനസൂയയ്ക്ക് നന്നായി അറിയാം."
"എന്താ പറയുന്നത്?"
അനസൂയയ്ക്ക് അവൻറെ കണ്ണുകളിൽ നോക്കാൻ പ്രയാസം തോന്നി.
"അനസൂയയുടെ കോൾ റെക്കോർഡ്സ് ഞാൻ പരിശോധിച്ചു. സംഭവം നടക്കുന്നതുവരെ ഒരു നമ്പറിൽ നിന്ന് അനസൂയയുടെ ഫോണിലേക്ക് ഒരുപാട് കോളുകൾ വന്നിട്ടുണ്ട്. സംഭവം നടന്ന ബുധനാഴ്ചയ്ക്ക് ശേഷം ഒരു കോളും വന്നിട്ടുമില്ല. വൺ മിസ്റ്റർ ഹൈദരലിയുടെതാണ് ഈ നമ്പർ. ഹൈദർ അലിയെ എനിക്കറിയാം. അയാളുടെ പ്രൊഫഷൻ എന്താണെന്നും അറിയാം. കേൾക്കുമ്പോൾ അനസൂയയ്ക്ക് അംഗീകരിക്കാൻ പ്രയാസം തോന്നും. പക്ഷേ ഒപ്പം പഠിച്ച ഒരു ഫ്രണ്ട് എന്ന നിലയിൽ അനസൂയ എന്നോട് ഇനിയും കള്ളങ്ങൾ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് പറയുകയാണ്. എൻറെ കയ്യിൽ തെളിവുകൾ വേറെയും ഉണ്ട്. എൻറെ കൺക്ലൂഷൻ ഇതാണ്. അനസൂയ ആണ് പണം എടുത്തത്. അത് താൻ ഹൈദർ അലിയെയാണ് ഏൽപ്പിച്ചത്. ഭരതിനോട് പറയാൻ പറ്റാത്ത എന്തോ ആവശ്യമുണ്ട് അനസൂയയ്ക്ക്. കടം തന്ന കാശ് തിരിച്ചു കൊടുത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിൽ ബ്ലാക്ക് മെയിലും മറ്റു കാര്യങ്ങളും ഇല്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ. കാരണം
💬 Comments
View all comments