Chapter Title : അനസൂയ [Krish]
വാശിയോടെ സംസാരിക്കുന്നത്?"
"നാട്ടിൽ എല്ലാവരും പറയുന്നത് ഈ മോഷണ ന്യൂസ് ഒരു കെട്ടുകഥയാണെന്നാണ്. കാശ് തിരിച്ചു കൊടുക്കാൻ മടിയുള്ളതുകൊണ്ട് ഉണ്ടാക്കിയ ഒരു കഥ. അല്ലെങ്കിൽ പിന്നെ ഇത്രയും ദിവസമായിട്ടും പോലീസ് ഒരു തുമ്പും കണ്ടെത്താത്തത് എന്താ? ആ എസ് ഐ ഫാരിസ് നിങ്ങളുടെ കുടുംബ സുഹൃത്ത് അല്ലേ. ഈസിയായിട്ട് അയാൾക്ക് ആളെ പൊക്കാൻ പറ്റും. ഇതുവരെ നടക്കാത്തത് അങ്ങനെ ഒരാൾ ഇല്ലാത്തതുകൊണ്ടാണ്."
അയാളുടെ സംസാരം കേട്ട് അനസൂയ അന്ധാളിച്ചു പോയി.
"എൻറെ പൊന്നു സണ്ണിച്ചാ എന്തൊക്കെയാണ് നിങ്ങൾ ഈ പറയുന്നത്?"
"നാട്ടുകാര് പറയുന്ന കാര്യമാണ്. ഞാൻ ഇതൊന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം എനിക്ക് അനസൂയയെ നേരിട്ട് അറിയാലോ. പക്ഷേ ആ ഒരു വിശ്വാസം എനിക്ക് തിരിച്ചു കിട്ടുന്നില്ല."
"ഞാനിപ്പോ എന്താ വേണ്ടേ?"
അവസാനം അനസൂയ ചോദിച്ചു.
"നാളെ ടൗണിലേക്ക് ഒന്ന് ഇറങ്ങ്."
"എന്താ പ്ലാൻ എന്ന് പറ."
"അതൊക്കെ നമുക്കൊരു റസ്റ്റോറന്റിൽ അല്പനേരം ഇരുന്ന് സംസാരിക്കാം."
"അയ്യോ അത് വേണ്ട," അനസൂയ പെട്ടെന്ന് പറഞ്ഞു. "ഭരതേട്ടന്റെ പരിചയക്കാർ ആരെങ്കിലും കണ്ടാൽ പ്രശ്നമാകും."
"അങ്ങനെയെങ്കിൽ ശരി; നമുക്ക് മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കാം. താനൊന്ന് പുറത്തിറങ്ങ്."
"എവിടേക്കാണെന്ന് പറയാതെ..."
"അതൊക്കെ ഞാൻ പറയാം. എന്നെ അനസൂയയ്ക്ക് പേടിക്കേണ്ട ആവശ്യം ഉണ്ടോ? അത് പറ."
"ഇല്ല. ഐ മീൻ ഇല്ല എന്നാണ് എൻറെ വിശ്വാസം."
"എന്നാൽ നാളെ വാ. ഞാൻ നാളെ രാവിലെ വിളിക്കാം. അനസൂയ റെഡിയായിരുന്നോണം."
ഫോൺ വെച്ചപ്പോൾ അവൾ ഹൈദരലിയുടെ മിസ്ഡ് കോൾ കണ്ടു.
തിരിച്ചു വിളിക്കാൻ തോന്നിയില്ല.
അടുത്ത ദിവസം രാവിലെ കുളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സണ്ണിയുടെ മെസ്സേജ് വന്നു.
"ഗുഡ്മോർണിംഗ്."
അനസൂയ ആ മെസ്സേജിലേക്ക് ദേഷ്യത്തോടെ നോക്കി. തന്നെയോർത്ത് ത്രില്ലടിച്ച് ഇരിക്കുകയായിരിക്കും അയാൾ. അവൾ കരുതി.
പക്ഷേ എന്ത് ചെയ്യാം. അയാളെ അവോയ്ഡ് ചെയ്യാൻ പറ്റില്ല. തനിക്ക് മൂന്നുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു എന്ന കാര്യം അയാളെങ്ങാനും ഭരതേട്ടനോട് പറഞ്ഞാൽ പിന്നെ എല്ലാം തീർന്നു. ബാക്കിയെല്ലാം ഊഹിക്കാവുന്നതേയുള്ളൂ.
മനസ്സില്ലാ മനസ്സോടെ ആണെങ്കിലും രാവിലത്തെ പണിയെല്ലാം ഒതുക്കി പത്തുമണിയോടെ അനസൂയ വീട്ടിൽ നിന്നിറങ്ങി.
സാരിയാണ് അവൾ ധരിച്ചത്. വെറുതെ ചുരിദാർ
💬 Comments
View all comments