Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
കാര്യം കേട്ടത് പോലയിരുന്നു..അവന്റെ മുഖഭാവം അപ്പോൾ..പ്രതീക്ഷിച്ചിരുന്നതാണെങ്കിൽ കൂടി എനിയ്ക്കും വിഷമം തോന്നി....കുറച്ചു നേരം ഒന്നും മിണ്ടിയില്ല..
കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുഖം തോന്നുന്നില്ല ശിവേട്ട...ഞാൻ ഇന്നത്തേക്ക് വീട്ടിൽ പൊയ്ക്കോട്ടേയെന്നെന്നോട് ചോദിച്ചു...ഞാൻ പൊയ്ക്കൊളാൻ പറഞ്ഞു...വെളുപ്പിന് പാടത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്ന വഴി സത്യൻ വിളിച്ചി ട്ടുണ്ടായിരുന്നു...10 മണി കഴിയുമ്പോൾ സത്യനും ലതികയും കൂടെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു...അവന്റെ ശബ്ദമൊക്കെ വല്ലാതിരുന്നു കേട്ടപ്പോൾ...ഇന്നലെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു...
രാധ:-സാരല്യ ശിവേട്ടാ... നമ്മൾ അറിഞ്ഞിട്ടും അറിയിക്കാതിരുന്നാൽ പിന്നീട് ഇതിലും വലിയ പ്രശ്നം ആകില്ലയിരുന്നോ...ഇതിപ്പോൾ നമ്മൾ സത്യനോട് കാർത്തുമോളെ നമ്മുടെ മകന് കെട്ടിച്ചു കൊടുക്കണം എന്നൊന്നും പറഞ്ഞില്ലല്ലോ..അങ്ങനെ പറയാനുള്ള അർഹത നമുക്കില്ല താനും...ദിനുവിന് കാർത്തുവിനോട് തോന്നിയ ഇഷ്ടം ആയിരുന്നെങ്കിൽ നമുക്കവനെ കാര്യങ്ങൾ മനസ്സിലാക്കി പിന്തിരിപ്പിക്കാമെന്നു വയ്ക്കാം...ഇതിപ്പോൾ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിട്ടു വർഷങ്ങൾ ആയെന്നൊക്കെ പറയുമ്പോൾ...അതും അവനറിയാതെ...
എന്തായാലും മനസ്സ് വിഷ്‌മിക്കാമെന്നല്ലാതെ നമുക്കിതിൽ ഒന്നും ചെയ്യാനോ തീരുമാനമെടുക്കാനോ..കഴിയില്ലല്ലോ..ശിവേട്ടൻ വിഷമിക്കേണ്ട...സത്യനും ലതികയും കൂടെ ഒരു തീരുമാനം പറയട്ടെ..
അവരുടെ തീരുമാനം എന്തായാലും അതങ്ങികരിക്കുകയെ നമുക്ക് മാർഗ്ഗമുള്ളു...ഈയൊരു പ്രശ്നം കൊണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലൊന്നും ഉണ്ടാകരുതെന്ന് മാത്രമേ ഞാനിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ...
ശിവൻ:-ഊം...പനി കുറവുണ്ടോ..
രാധ:-കുറവുണ്ട്..തലയ്ക്കൊരു ഭാരം തോന്നുന്നുണ്ട്...ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാകും...ഏട്ടാ..ഫ്ലാസ്കിൽ ചായ ഇരിപ്പുണ്ട് എടുക്കട്ടേ...
ശിവൻ:-ഇപ്പോൾ വേണ്ട ഞാൻ വരുന്ന വഴി കടയിൽ നിന്ന് കുടിച്ചിരുന്നു..ഞാനൊന്ന് കിടക്കട്ടെ...ഒരു ഒൻപതര കഴിയുമ്പോൾ വിളിച്ചേരേ... സത്യനും ലതികയും കുറെ നാൾ കൂടി വരുന്നതല്ലേ..സ്പെഷ്യലായി എന്തെകിലും ഉണ്ടാക്കണം .നിനക്ക് വയ്യാതിരിക്കല്ലേ..ദിയ ഉണ്ടാക്കിക്കോളും പറഞ്ഞു കൊടുത്താൽ മതി..എന്താ വേണ്ടതെന്ന് വച്ചാൽ ദിനുവിനോട് പോയി വാങ്ങിയിട്ട് വരാൻ പറയു...
അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കാർത്തു ഇടയ്ക്കിടയ്ക്കെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...അപ്പോഴൊക്കെ ഞാനൊരു വിളറിയ ചിരിയവൾക്ക് സമ്മാനിച്ചിരുന്നു...അമ്പലനടയിൽ പുറത്തായി ചെരുപ്പ് ഊരിയിട്ട് അമ്പലത്തിനകത്തോട്ട് കയറി...അകത്ത് കാര്യമായ തിരക്കുണ്ടായിരുന്നില്ല... ഞാൻ ശ്രീകോവിലിന്റെ മുന്നിലായി നിന്ന് കണ്ണുകളടച്ചു കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ചു...
ഭഗവാനെ...അർഹതയില്ലെന്നറിയാം എന്നിരുന്നാലും എന്റെ കാർത്തുവിനെ എന്നിൽ നിന്ന് പിരിക്കരുതെ...ആരെയും വേദനിപ്പിയ്ക്കാതെ ഞങ്ങളെ ഒന്നിപ്പിക്കനെ...ഇനി..ഒരു പക്ഷേ പിരിയേണ്ടി വരികയാണെങ്കിൽ കാർത്തുവിന് എല്ലാം സഹിയ്ക്കാനുള്ള ശക്തി നൽകനെ...എനിയ്ക്ക് വേദനിച്ചാലും കാർത്തുവിനും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും സങ്കടങ്ങളൊന്നും കൊടുക്കരുതെ...
ഞാൻ
💬 Comments
View all comments