Chapter Title : അന്തർജ്ജനം [ആൽബി]
സൂക്ഷിച്ചുനോക്കുന്നു.അയാളെ കടന്ന് പോകുന്നവർ തിരിഞ്ഞ് ഒരു തവണകൂടി ഇതാര് എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട് അവരുടെ പാടുനോക്കിപ്പോയി.രണ്ടാമത്തെ വളവും തിരിഞ്ഞ് രാജീവൻ പുഴക്കര ലക്ഷ്യംവച്ചു.കടവിലെത്തുമ്പോൾ കുറച്ചു സ്ത്രീകൾ തുണിതിരുമ്മി കുളിക്കാനുള്ള തയ്യാറെടുപ്പാണ്. അടിപ്പാവാടകൊണ്ട് മുലക്കച്ച കെട്ടിയിരിക്കുന്നു.പരിചയമില്ലാത്ത ആളെക്കണ്ടതും അവർ കൈകൾ കൊണ്ട് മുലച്ചാൽ മറച്ചു.
ആരാ,പുരുഷൻമാരുടെ കടവ് അപ്പുറെയാ.കൂട്ടത്തിൽ മുതിർന്ന സ്ത്രീയാണ്.അല്പം ദേഷ്യം കലർന്ന നീരസ്സത്തോടെ ആക്രോശിച്ചു.
അയ്യോ,അറിയാതെ ഞാൻ..... മാറിത്തരാം.അല്ല പുരുഷൻമാരുടെ കടവിലേക്ക്.
ദാ അങ്ങോട്ട് പൊക്കോ,അതിലേയാ. ആ പൊന്തക്കാടിന്റെ അപ്പുറം.
അവർ ചൂണ്ടിക്കാട്ടിയ വഴിയിൽ മുന്നോട്ടുനടന്നു.പൊന്തക്കാട് പിന്നിട്ടു കടവിലെക്ക് നടക്കുമ്പോൾ,സമീപം ഒരു വൃദ്ധൻ പല്ലുപോയ മോണകാട്ടി ചിരിച്ചുകൊണ്ട് മറപറ്റിയിരിക്കുന്നു. കുറച്ചപ്പുറം കടവിൽ പിള്ളേർ നീന്തിക്കുളിക്കുന്നുണ്ട്.ഉള്ളിലെ ചിരിയടക്കി രാജീവ് മുന്നോട്ടുനടന്നു. നല്ല തണുത്ത പുഴവെള്ളത്തിൽ മുങ്ങിനിവരുമ്പോൾ രാജീവൻ അന്നുവരെ.പരിചയിച്ചതിൽനിന്നും വ്യത്യസ്തമായ അനുഭൂതി,അവൻ അനുഭവിച്ചു.
നീന്തലിനൊപ്പം പിള്ളേരുടെ കണ്ണുകൾ ദൂരേക്ക് സഞ്ചരിക്കുന്നത് കണ്ട രാജീവൻ തലയുയർത്തി ആ ഭാഗത്തേക്ക് നോക്കി.അങ്ങ് കടവിൽ തരുണീമണികൾ നല്ല വിസ്തരിച്ചുള്ള കുളിയാണ്.തന്നോട് ദേഷ്യപ്പെട്ട് ഉറഞ്ഞുതുള്ളിയ ചേച്ചി പുഴക്കരയിൽ കല്ലിലേക്ക് തന്റെ കാലുയർത്തിവച്ച് തുടകളിൽ സോപ്പ് തേച്ചുപിടിപ്പിക്കു ന്നു.കൊഴുത്തുരുണ്ട തുടകൾ വാഴപ്പിണ്ടികണക്കെ തിളങ്ങുന്നു. പ്രഭാതരശ്മികൾ പതിക്കുമ്പോൾ അവക്ക് പൊന്നിന്റെ നിറമാണ് എന്ന് തോന്നും.കുനിഞ്ഞു സോപ്പിടുമ്പോൾ കാണുന്ന ആ മുലച്ചാലിലേക്ക് താലി ഊർന്നുക്കിടക്കുന്നു.കൈയ്യുയർത്തി രോമം നിറഞ്ഞ കക്ഷങ്ങളിൽ സോപ്പു പതപ്പിച്ചു കൈ പതിയെ മുലച്ചാലിലേക്കും ശേഷം മുഴുത്ത മാമ്പഴങ്ങളെയും തഴുകിത്തലൊടി തുടയിടുക്കിൽ ചൊറിഞ്ഞോന്നു കഴുകി വെള്ളത്തിലേക്കിറങ്ങി. ഇതിനിടയിൽ പരസ്പരം പുറം ഉരച്ചു കൊടുക്കലും പരദൂഷണം പറച്ചിലും ഒക്കെയായി ഒരു കലപില.
അധികം നിൽക്കാതെ കുളിച്ചുകയറി രാജീവ് വീണ്ടും ദാമുവേട്ടന്റെ പീടികയിൽ ഇരിപ്പുറപ്പിച്ചു.താൻ വന്നിറങ്ങിയ ബസ് പോയിരിക്കുന്നു. ഇതിനിടയിൽ അടുക്കളയിൽനിന്ന് അന്നത്തെ വിഭവങ്ങൾ ഒരുക്കി സരള പുറത്തേക്ക് വന്നു.റേഡിയോയിൽ ഏഴ് ഇരുപത്തിയഞ്ചിന്റെ വാർത്ത തുടങ്ങി.സരള കുളിച്ച് വസ്ത്രം മാറി, ബ്ലൗസിനുമീതെ ഒരു തോർത്തും ധരിച്ചു ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്.ഇതിനിടയിൽത്തന്നെ രാജീവന് ചൂട് പുട്ടും കടലക്കറിയും ഒപ്പം രണ്ട് പപ്പടവും, നേന്ത്രപഴവും വിളമ്പി,ഒപ്പം ഒരു മുട്ട പുഴുങ്ങിയതും. വാഴയിലയിൽ പുട്ട് പൊടിച്ചിട്ട് കടലച്ചാറിൽ കുഴച്ചുള്ള രാജീവന്റെ കഴിപ്പുംനോക്കിനിന്നുപോയി സരള.
എടിയേ,സാറ് സ്വസ്ഥമായിട്ട് കഴിക്കട്ടെ.നോക്കിനിക്കാതെ ഉള്ള ജോലി തീർക്കാൻ നോക്ക്.ദാമുവിന്റെ ശകാരവും മറ്റുള്ളവരുടെ ചിരിയും കേട്ട് ഞെട്ടിയ സരള, ചമ്മിയ മുഖത്തോടെ അകത്തേക്ക് നടന്നു.
ദാമുവേട്ടാ,ഇവിടുന്ന് ക്ഷേത്രത്തിൽ എങ്ങനെ എത്തും.
സാറെ,ഞാൻ ആ പൊതുവാളിനെ തിരക്കി ആളയച്ചിട്ടുണ്ട്.ഇന്നുതന്നെ ജോലിക്ക് കയറാനാണോ.
അതൊക്കെ അടുത്ത ആഴ്ച്ചയെ ഉള്ളു.ഇപ്പൊ എല്ലാം ഒന്ന് കണ്ടറിഞ്ഞു വരാമെന്ന് കരുതി.
💬 Comments
View all comments