Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
മാത്രമാണ്. എൻ്റെ ഒരേ ഒരു അയൽക്കാർ. "രാമേട്ടാ അതാരുടെ വീടാ " ? " അത് പണ്ട് ഇവിടെ പണിക്ക് വന്നിരുന്ന കുഞ്ഞിരായി എന്നയാളുടെ സ്ഥമായിരുന്നു, അങ്ങേര് മരിച്ചപ്പോൾ മക്കളെല്ലാം സ്ഥലവും മറ്റും ഒരു ഗൾഫ്ക്കാരന് വിറ്റ് പട്ടണത്തിലേക്ക് പോയി. അങ്ങേരാണ് ആ വീട് വെച്ചത്. പാവം ആ വീട്ടിലിരിക്കാൻ അങ്ങേർക്കും യോഗമുണ്ടായില്ല. വീട് കുടിയിരുന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് പോയതാ അവർ താമസിക്കുന്ന ഫ്ലാറ്റിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ അങ്ങേരും ഭാര്യയും മരിച്ചു. മുത്തച്ഛൻ്റെ പരിചയത്തിലുള്ള ആളുകളായിരുന്നു മരിച്ചവർ. ഇപ്പോൾ അവരുടെ രണ്ട് പെൺമക്കളാണ് അവിടെ താമസിക്കുന്നത്.. പറയത്തക്ക ബന്ധുക്കളാരും തന്നെ ഇല്ലാത്ത കുട്ടികളെ മോനൂൻ്റെ മുത്തച്ഛനാ പഠിപ്പിച്ചതൊക്കെ. അതോണ്ടന്നെ എന്താ ഏതാനൊന്നും ഇവിടുത്തുകാർ അന്വേഷിക്കാറില്ല. മൂത്ത കുട്ടി ഒരു ഡോക്ടറാ, ടൗണിൽ ഒരു ചെറിയ ക്ലിനിക്കുണ്ട് രാമേട്ടൻ പറഞ്ഞു. ഞങ്ങൾ കുറച്ച് നേരം കൂടി നടന്നു. ആ വീട്ടിലേക്ക് ഇവിടെ നിന്ന് കയറി ചെല്ലുവാൻ ഒരു ചെറിയ ഗേറ്റ് ഉണ്ടായിരുന്നു. ആ വീടിൻ്റെ ടെറസ്റ്റിൽ നിന്നു കൊണ്ട് ഒരു സ്ത്രീ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. " മോൻ്റെ വണ്ടിയെടുക്കാൻ പോണ്ടേ?" "വേണം രാമേട്ടാ ഇനി എപ്പോഴാ ടൗണിലക്ക് ബസ്സുള്ളത് " ? "9:00 മണിക്കുണ്ട് നമുക്ക് ഒരുമിച്ച് പോകാം" രാമേട്ടൻ. പറഞ്ഞു എൻ്റെ ബൈക്കും ബാക്കിയുള്ള ലഗേജും ഡൽഹിയിൽ നിന്ന് കൂട്ടുക്കാർ ട്രയിനിൽ കയറ്റി വിട്ടിട്ടുണ്ടായിരുന്നു. സന്തോഷകരമായ ജീവിതമായിരുന്നു എൻ്റേത്, സ്നേഹിക്കാൻ മാത്രമറിയുന്ന അച്ഛനും അമ്മയും, ഏത് തിരക്കിലും അവശതയിലും വർഷത്തിൽ കൃത്യമായി എൻ്റെ ജന്മദിനത്തിൽ മറക്കാതെ എത്തിച്ചേരുന്ന മുത്തശ്ശൻ.C.A കംപ്ലീറ്റ് ചെയ്ത് ട്രയിനിങ്ങിൻ്റെ ഭാഗമായി ബാംഗ്ലൂരിൽ വന്നതായിരുന്നു ഞാൻ ആ സമയത്ത് മുത്തശ്ശൻ ഡൽഹിയിലുണ്ടായിരുന്നു. അച്ഛൻ്റെ കൂട്ടുകാരൻ്റെ മകൻ്റെ ബർത്ത്ഡേ പാർട്ടിയ്ക്ക് പോകുന്ന വഴിയ്ക്കാണ് കാറപകടമുണ്ടായത്. ചരക്കുമായി വന്ന ഒരു ലോറി നിയന്ത്രണം വിട്ട് കാറിൽ വന്ന് ഇടിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിൽ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ട നിമിഷങ്ങൾ, പലത്തവണ വിഷാദ രോഗാവസ്ഥയിലേക്ക് പോയ എന്നെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് എൻ്റെ സുഹൃത്തുക്കളായിരുന്നു. ജോലിയിലുള്ള മടുപ്പും ഒറ്റയ്ക്കുള്ള ജീവിതവും കാരണം ആകെ വട്ട് പിടിക്കുന്ന അവസ്ഥയായപ്പോൾ ഒരു
💬 Comments
View all comments