Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
കണ്ടെത്തി. അകത്തേക്ക് കയറിയിട്ട് മുഖമൊന്നു കഴുകിക്കോളു എന്ന് ഞാനവളോട് നിർദ്ദേശിച്ചു. കഞ്ഞിനെ ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിക്കുകയും കുഞ്ഞിനെയും അവളുടെ തോളിൽ കിടന്ന ഒരു ചെറിയ ബാഗും എനിക്കു കൈമാറി.
ഏകദേശം 5 മിനുറ്റ് എടുത്തു തിരിച്ചു വരാൻ. ബാത്റൂമിൽ കൂടി പോയിട്ടുണ്ടാവുമെന്നു ഞാൻ കരുതി. രാവിലെ തൊട്ടേ അവിടെ അങ്ങനേ ഇരിക്കുകയല്ലേ, പാവം.. തിരിച്ചു വന്ന ശേഷം അവളെനിക്ക് നന്ദി പറഞ്ഞു. മുഖം നല്ല പോലെയൊന്നു കഴുകിയെന്നു തോന്നുന്നു. അവളുടെ സുന്ദരമായ മുഖത്തു നല്ല തിളക്കം വന്നതു പോലെയെനിക്കു തോന്നി..
ഞങ്ങൾ ഭക്ഷണത്തിനായി ഓർഡർ കൊടുത്തുകൊണ്ടവിടെ വെയ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെക്കുറിച്ച് ചോദിച്ചു.. അവർ പാലക്കാട്ടുകാരായിരുന്നു.. അവളുടെ ഭർത്താവ് കാർത്തിക് ഗുജറാത്തിൽ ജോലി ചെയ്യുന്നു. ഈ വഡോദരയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയാണ്. അടുത്തയാഴ്ച വീണ്ടും നാട്ടിലേക്ക് പോകുന്നതിനാൽ ഇരുവരും കുറച്ച് ഷോപ്പിംഗിനായി ഇവിടെ വന്നതായിരുന്നു..
അപ്പോഴേക്കും ഭക്ഷണം എത്തി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. കുഞ്ഞിനെ ഞാൻ ഇടതുകയ്യിൽ തന്നെ വെച്ചിരുന്നു. അവൾ കഴിച്ച രീതിയിൽ നിന്ന് അവൾക്കു എത്രമാത്രം വിശന്നിരുന്നുവെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അവളെത്തന്നെ നിരീക്ഷിക്കുന്നത് അവൾ ശ്രദ്ധിച്ചു. തന്റെ വേഗത്തിലുള്ള കഴിപ്പ് കണ്ടിട്ടായിരിക്കുമെന്നു അവൾക്കു തോന്നിക്കാണും.. അവളല്പം ലജ്ജിച്ചു കൊണ്ട്..
"എനിക്ക് വളരെ വിശക്കുന്നു ..."
"അതെ.. എനിക്കതു കാണാൻ കഴിയുന്നുണ്ട്.."
ഞാൻ പുഞ്ചിരിച്ചു.
"ചിരിക്കേണ്ട.. എന്നെയൊന്നു സമാധാനത്തോടെ കഴിക്കാൻ അനുവദിക്കാമോ.."
അവൾ പുഞ്ചിരിച്ചു കൊണ്ട് പരാതിപ്പെട്ടു..
"ശരി ശരി.. സോറി.. കഴിച്ചോളൂ.."
"മ്, താങ്ക്സ്.."
ഭക്ഷണത്തിനു ശേഷം ഞാനാ ബില്ലും അടച്ചു. ആ ATM വർക്ക് ചെയ്തു കഴിഞ്ഞാൽ എല്ലാ തുകയും തിരിച്ചു തരാമെന്ന് അവളെന്നോടു പറഞ്ഞു. തിരിച്ചു നടക്കുമ്പോൾ അവൾ ചോദിച്ചു ഞാൻ എന്തിനാണ് അവിടെ വന്നതെന്ന്. ആ അപകടത്തെക്കുറിച്ചുള്ള മുഴുവൻ കഥയും ഞാൻ അവളോട് പറഞ്ഞു..
"ഓ, അപ്പോൾ താങ്കൾ എന്നെ മാത്രമല്ല സഹായിക്കുന്നത്.." അവളിപ്പോൾ നന്നായൊന്നു പുഞ്ചിരിച്ചു...
"അതെ.. യഥാർത്ഥത്തിൽ എന്റെ ട്രെയിൻ മറ്റന്നാളെയാണ്. അതിനാൽ എനിക്കിവിടെ സമയം ചിലവഴിക്കാനൊരു പ്രശ്നവുമില്ല.."
"അപ്പോൾ താങ്കൾ അതുവരെ എന്താണു ചെയ്യാൻ പോകുന്നത്?"
"മ്മ്.. പ്രത്യേകിച്ചു പദ്ധതികളൊന്നുമില്ല.. ആ സ്ത്രീയുടെ ഏതെങ്കിലും ബന്ധുക്കൾ എത്തുന്നതു വരെ ഞാനവിടെ ഉണ്ടാവും. പിന്നെയെനിക്ക് പോകാം."
"ഒരുപക്ഷേ താങ്കൾക്ക് അവരുടെ ബന്ധുക്കളെയൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലോ?"
"എന്തുകൊണ്ടാണ് ദീപിക ഇത്ര നിഷേധാത്മകമായി ചിന്തിക്കുന്നത്?.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് അവിചാരിതമായി നിങ്ങളെ അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ
💬 Comments
View all comments