Chapter Title : അർദ്ധപ്രാണസഖി [Lee child]
ഓഫീസിലെ ബഹളങ്ങൾക്കിടയിൽ അർജുന്റെ ഫോൺ ശബ്ദിച്ചു. അതൊരു അപരിചിത നമ്പറായിരുന്നു. അവൻ കോൾ അറ്റൻഡ് ചെയ്ത് കാതിനോട് ചേർത്തു.
മറുപുറത്തുനിന്ന് കേട്ട ആ ഒരൊറ്റ വിളി... "ദേവ്..."
അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. വർഷങ്ങളായി ആരും അവനെ ആ പേര് വിളിച്ചിട്ടില്ല.
'അർജുൻ' എന്നത് അവൻ സ്വയം തിരഞ്ഞെടുത്ത ഒരു പുതിയ മേൽവിലാസമായിരുന്നു. പക്ഷേ ആ ശബ്ദം, അത് അവന്റെ ഭൂതകാലത്തിന്റെ താക്കോലായിരുന്നു.
"വരുൺ..." അർജുൻ പതുക്കെ മന്ത്രിച്ചു. അവന്റെ ശബ്ദത്തിൽ ഭയവും ദേഷ്യവും കലർന്നിരുന്നു.
"നീ ബാംഗ്ലൂരിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു ദേവ്. നിനക്ക് അധികകാലം ഒളിച്ചിരിക്കാൻ കഴിയില്ല. എനിക്ക് നിന്നെ കാണണം.
.അർജുൻ റെസ്റ്റോറന്റിലെ കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് പഴയ ആ കുസൃതിയോ ഓഫീസിലെ തമാശകളോ ഉണ്ടായിരുന്നില്ല. വരുൺ എന്തോ പറയാൻ തുടങ്ങിയതും അർജുൻ കൈ ഉയർത്തി അവനെ തടഞ്ഞു.
അർജുൻ: "ആദ്യം ഒരു കാര്യം. ഇനി ഒരിക്കലും എന്നെ ആ പേര് വിളിക്കരുത്. ആ പേരും അതിനോടൊപ്പമുള്ള ഓർമ്മകളും ഞാൻ പാലക്കാട് ചുരത്തിൽ ഉപേക്ഷിച്ചതാണ്. എനിക്ക് ഇപ്പോൾ ഈ ഒരൊറ്റ പേരേയുള്ളൂ... അർജുൻ."
വരുൺ ഒന്ന് നെടുവീർപ്പിട്ടു. അവൻ തന്റെ ബാഗിൽ നിന്ന് ഒരു വെഡിങ് കാർഡ് മേശപ്പുറത്ത് വെച്ചു.
വരുൺ: "ശരി അർജുൻ. എന്റെ കല്യാണമാണ്. നീ വരണം. നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ."
അർജുൻ: (കാർഡിലേക്ക് നോക്കാതെ) "ഞാൻ വരണമെങ്കിൽ അവിടെ 'അയാൾ' ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണം. അയാൾ അവിടെ വരുമല്ലോ, അല്ലേ?"
വരുൺ: "ഉറപ്പില്ല. പക്ഷേ വരാൻ സാധ്യതയുണ്ട്. നിന്റെ അച്ഛന്റെ പഴയ സുഹൃത്തല്ലേ അയാൾ. ഇപ്പോൾ ആ നാട്ടിലെ പ്രമാണിയുമാണ്."
അർജുൻ സാവധാനം കണ്ണുകൾ അടച്ചു. ആ നിമിഷം അവന്റെ തലച്ചോറിലൂടെ 17 വർഷത്തെ കറുത്ത ഓർമ്മകൾ ഒരു ഇടിമിന്നൽ പോലെ കടന്നുപോയി.
ആ കനൽക്കാഴ്ചകൾ
അച്ഛന്റെ മരണം... ആ വീട്ടിൽ പടർന്ന ശൂന്യത. കരഞ്ഞു തളർന്ന അമ്മയുടെ കൈപിടിച്ച് 'അയാൾ' കടന്നുവന്ന ആ ദിവസം. ആദ്യം ഒരു ആശ്വാസമായി വന്ന അയാൾ പതുക്കെ പതുക്കെ തന്റെയും അമ്മയുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. അമ്മയെക്കുറിച്ചുള്ള സംശയങ്ങൾ, ചില കാഴ്ചകൾ തനിക്കും
💬 Comments
View all comments