Chapter Title : അരൂപി [ചാണക്യൻ]
തനിക്ക് ഒട്ടും അക്‌സെപ്റ് ചെയ്യാൻ സാധിക്കുന്നില്ല.
എന്റെ വരുണിന്റെ പെണ്ണായെ ഞാൻ അവളെ കണ്ടിട്ടുള്ളു.
ആ ഞാൻ എങ്ങനെ ശ്രീയുടെ കഴുത്തിൽ താലി ചാർത്തും?
ചോദ്യ ശരങ്ങൾ ഓരോന്നായി അരുൺ തന്റെ മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരുന്നു.
പക്ഷെ കൃത്യമായ ഒരുത്തരം അവന് ലഭിച്ചില്ല.
ഇനി അവിടെ നിന്നാൽ പ്രാന്ത് പിടിക്കുമെന്ന് തോന്നിയതുകൊണ്ട് തിരിച്ചു റൂമിലേക്ക് അവൻ നടന്നു.
ബെഡിൽ കിടക്കുമ്പോൾ പോലും അരുണിന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.
അപ്പോൾ തുറന്ന ജനാലയിലൂടെ ഒരിളം കാറ്റ് ഒഴുകി വന്നു അവനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി.
അങ്ങനെ രാമനാഥനും ജാനകിയമ്മയും ശ്രീക്കുട്ടിയുടെ അച്ഛനമ്മമാർക്ക് മുൻപിൽ വച്ച അഭിപ്രായം അതായത് അരുണും ശ്രീയും തമ്മിലുള്ള വിവാഹകാര്യം അവരെ സംബന്ധിച്ചു സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു.
തങ്ങളുടെ മകൾക്ക് സ്നേഹിച്ച ആളെ നഷ്ടമായെങ്കിലും അതേ രൂപസാദൃശ്യമുള്ള മറ്റൊരാളെ കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു ആ മധ്യവയസ്ക്കരായ ദമ്പതിമാർ.
ഈ വാർത്ത കേട്ട് ഏറ്റവും കൂടുതൽ സന്തോഷിച്ച ആൾ ശ്രീക്കുട്ടി തന്നായിരുന്നു.
അവളെ സംബന്ധിച്ചു സ്നേഹിച്ച ആളെ തന്നെ വരിക്കാൻ പോകുന്നതിന്റെ എക്സൈറ്മെന്റിൽ ആയിരുന്നു.
എങ്കിലും അരുണിന്റെ ഭാഗത്തു നിന്നുള്ള തണുപ്പൻ പ്രതികരണം അവളെ അല്പം അലോസരപ്പെടുത്തി.
എന്നാലും ആ ഡയറി എഴുതിയ ആളായ അരുണിന് തന്നോട് ഒത്തിരി സ്നേഹമാണെന്നും പക്ഷെ അത് പുറത്തു കാണിക്കുന്നില്ലെന്നും വൃഥാ സ്വപ്നം കണ്ടുകൊണ്ടു അവൾ കല്യാണത്തിനായി കാത്തിരുന്നു.
അധികം വൈകാതെ ആ സുദിനം വന്നെത്തി.
ഒരു കല്യാണം നടന്നതിന്റെ മുന്നനുഭവം ഉണ്ടായിരുന്നതിനാൽ ചെറുങ്ങനെ ക്ഷേത്ര നടയിൽ വച്ചു താലികെട്ട് നടത്താനായിരുന്നു കുടുംബാംഗങ്ങൾ ഒന്നടങ്കമുള്ള തീരുമാനം.
അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ചു പത്തിനും പത്തരയക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കൊട്ടും കുരവയുടെയും അകമ്പടിയോടെ അരുൺ ശ്രീക്കുട്ടിയുടെ കഴുത്തിൽ താലിചാർത്തി.
ജയൻ നിറഞ്ഞ മനസോടെ തന്റെ മകളെ അരുണിന് കന്യാദാനം ചെയ്തു നൽകി.
അരുൺ അണിയിച്ച തങ്കത്താലി കഴുത്തിലണിയിക്കപ്പെട്ടതും ശ്രീക്കുട്ടിക്ക് തന്റെ സ്വപ്നം സഫലമാക്കപ്പെട്ട പോലെ തോന്നി.
അവൾ നിറകണ്ണുകളോടെ തന്റെ ചാരെ നിൽക്കുന്ന പ്രിയതമനെ എത്തി നോക്കി.
തന്റെ ഭർത്താവിന്റെ മുഖത്തെ പ്രസാദ കുറവ് പൊടുന്നനെ ശ്രീ തിരിച്ചറിഞ്ഞതും അവൾ അൽപം ശങ്കയോടെ
💬 Comments
View all comments