Chapter Title : അർത്ഥം അഭിരാമം 1 [കബനീനാഥ്]
...?"
"അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?"
വിനയചന്ദ്രൻ ചോദിച്ചു ...
അഭിരാമി നിശബ്ദയായി ...
"നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ...."
" എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ...." ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു ...
" നമ്മുടെ വക്കീലെങ്ങനെ ...? "
വിനയചന്ദ്രൻ ചോദിച്ചു ...
" അഡ്വക്കറ്റ് രാജശേഖരൻ ... "
അഭിരാമി പറഞ്ഞു ...
" അതല്ല ... ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?..."
"അച്ഛന്റെ സുഹൃത്തായിരുന്നു .."
"ഉം ... "
" എനിക്കൊന്നു കാണാൻ പറ്റുമോ ?"
" അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം .."
"നീ ഒന്ന് വിളിച്ചു നോക്ക് ... "
അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു ...
" നാലു മണി ...." മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
"നീ അജയ് നെ വിളിക്ക് ... "
" ക്ലാസ്സിലാകും അവൻ ... "
" വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ ..."
"ഉം ... " മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..
"രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ ..."
വിനയചന്ദ്രൻ ചോദിച്ചു.
" കുറച്ചൊക്കെ ... "
" നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ ...?"
"അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് ... "
" അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ...."
"ഉം ... "
" നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ ..."
"എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല ... "
" അഭീ .... " പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.
കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ
💬 Comments
View all comments