0%

Chapter Title : അർത്ഥം അഭിരാമം 8 [കബനീനാഥ്]

ബ്രേക്കിട്ടു……

അജയ് യും അഭിരാമിയും ഒരേ സമയം മുന്നോട്ടാഞ്ഞ് തിരികെ വന്നു…

ഒരു കാട്ടുപന്നി റോഡിനു കുറുകെ പാഞ്ഞത് മിന്നായം പോലെ അജയ് യും അഭിരാമിയും കണ്ടു..

കാർ ചലിച്ചു തുടങ്ങി…

" ഇതു കൊണ്ടാണ് അന്ന് നിങ്ങളോട് ഞാൻ രാത്രി വണ്ടി ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് … "

ഗിയർ ചേഞ്ച് ചെയ്തു കൊണ്ട് നെൽസൺ പറഞ്ഞു……

അജയ്ക്ക് ആളെ ഓർമ്മ വന്നു…

തങ്ങളെ മൂന്നാറിൽ നിന്ന് വട്ടവട എത്തിച്ചയാൾ…….!

അയാൾ തന്നെയാണ് രക്ഷകനായി അവതരിച്ചത്…… !

അയാൾ തന്നെയാണ് തിരികെ കൊണ്ടുപോകുന്നതും… ….

അന്നയാൾക്ക് കൂടുതൽ കൊടുത്ത തുക എവിടെയും നഷ്ടപ്പെട്ടിട്ടില്ല, എന്ന് അവനറിഞ്ഞു…

ക്ലിനിക്കിലെത്തുമ്പോഴേക്കും നെൽസൺ താൻ എത്തിച്ചേരാനുള്ള കാരണം അവരോട് വിശദീകരിച്ചിരുന്നു……

രണ്ടു ദിവസം മുൻപ് അയാൾ ഫാം ഹൗസിൽ തിരക്കി വന്ന കാര്യവും പറഞ്ഞു……

ഫാം ഹൗസിന്റെ മുറ്റത്ത് അന്ന് ടയർ പാടുകൾ കണ്ട കാര്യം അജയ്ക്ക് ഓർമ്മ വന്നു…

ക്ലിനിക്കിന്റെ  ചിപ്സ് വിരിച്ച മുറ്റത്ത് കാർ നിന്നു …

"കാര്യങ്ങൾ ഞാൻ പറഞ്ഞോളാം… "

നെൽസൺ പറഞ്ഞു……

രാത്രിയായതിനാൽ ആരും തന്നെ രോഗികളായി ഉണ്ടായിരുന്നില്ല.

പറയത്തക്ക മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…

അജയ് യുടെ ചുണ്ടും താടിയെല്ലു ചേരുന്ന ഭാഗവും നീരു വെച്ച് തുടങ്ങിയിരുന്നു.

ഉൾക്കവിളിൽ പല്ലു കൊണ്ടും മുറിഞ്ഞിരുന്നു…

അഭിരാമിയുടെ വലതുകൈമുട്ടും വിരലുകളും റോഡിലുരഞ്ഞ് ചെറിയ മുറിവുകൾ മാത്രം …

മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു പുരട്ടി…

മനസ്സിനേറ്റ മുറിവുകൾ മാത്രം മാരകമായിരുന്നു……

താഹിർ പറഞ്ഞ വാക്കുകൾ അഭിരാമിയുടെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല……

അജയ് നെ തല്ലാൻ പറഞ്ഞ രാജീവ്…

അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…

ക്ലിനിക്കിലെ പണം കൊടുത്തതും നെൽസൺ ആയിരുന്നു……

അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കാറിനടുത്തേക്ക് വന്ന അജയ് കണ്ടു …

" ഭാര്യയാ… "

അജയ് നോടായി നെൽസൺ, ഫോൺ കട്ടാക്കിയ ശേഷം പറഞ്ഞു..

കാർ വീണ്ടും പറന്നു തുടങ്ങി…

മൂന്നാറിലെത്തിയപ്പോൾ നെൽസൺ കാർ നിർത്തി…

"എന്താ നിങ്ങളുടെ തീരുമാനം…… ? "

അയാൾ പിന്നോട്ടു തിരിഞ്ഞു ചോദിച്ചു..

"ഞങ്ങളെ വീട്ടിലെത്തിച്ചു

💬 Comments

View all comments