Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
കുഞ്ഞിമാളു : ശെരി. ഞാൻ ഇപ്പൊ തന്നെ പോയേക്കാം.
ആ ശരീരവടിവ് ആസ്വദിക്കുന്നതിൽ നിന്നു പിൻവാങ്ങി ഞാൻ അവിടെ നിന്നും ഇറങ്ങി. നാട്ടു വഴിയിലൂടെ നടന്ന് ഞാൻ അങ്ങാടിയിൽ എത്തി. അവിടെ ബസ്റ്റോപ്പിൽ ബസ് വരുന്നതും കാത്ത് ഞാൻ നിന്നു. ഞങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം ഓടിപിടിച്ചെത്തുന്നത് മാലതി ചെറിയമ്മയാണ്. ഏറ്റവും അടുത്തുള്ളതും അവരാണല്ലോ. ഗുരുവായൂരിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയാണ് അശോകൻ ചെറിയച്ഛന്. ഒരുപാടു കാലങ്ങൾ കുഞ്ഞുങ്ങൾ ഇല്ലാതെ ഉണ്ടായ കുട്ടിയാണ് നയനമോൾ. 12 വയസ്സ് ഇപ്പൊ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
നാട്ടുവഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ബസ് വന്നു നിന്നു. ഞാൻ ചെറിയമ്മ ബസിൽ നിന്ന് ഇറങ്ങുന്നതും കാത്ത് നിന്നു. ബസിൽ നിന്നും ആദ്യം നയനമോൾ ചാടിയിറങ്ങി, അജിയേട്ടാ എന്ന് വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു. പിന്നാലെ ചെറിയമ്മയും, ഞാൻ നയനമോളെ എന്നോട് ചേർത്ത് നിർത്തി ചെറിയമ്മ വരുന്നതും നോക്കിനിന്നു. വലിയൊരു ബാഗും തൂക്കി എന്റെ അടുത്തേക്ക് വന്നു. ചെറിയമ്മയെ കാണാൻ സീരിയൽ നടി അർച്ചന മേനോനെ പോലെയായിരുന്നു.
മാലതി : നീയെന്തു നോക്കി നിക്കുവാട അജി, ഈ ബാഗൊന്നു പിടിക്കട.
ഞാൻ ചെറിയമ്മയുടെ കയ്യിൽ നിന്നു ബാഗു വാങ്ങി തോളിലിട്ടു. അത്യാവശ്യം കനമുണ്ട്.
ഞാൻ : എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ ?
മാലതി : പട്ടാമ്പി വരെ കുഴപ്പല്ലായിരുന്നു. അവിടുന്ന് ഇങ്ങോട്ട് ബസിൽ സീറ്റ് കിട്ടിയില്ല. തൂങ്ങിപിടിച്ചാ വന്നേ കയ്യൊക്കെ കഴക്കുന്നു.
ഞാൻ : ചെറിയച്ഛൻ വന്നില്ലേ ?
മാലതി : ഇല്ലടാ. കടയിൽ തിരക്കാട. ഞങ്ങളെ ബസ് കേറ്റിയിട്ടു പോയി.
ഞങ്ങൾ അങ്ങനെ വീട്ടിലേക്കു നടന്നു. ചെറിയമ്മക്ക് നല്ല യാത്രാ ക്ഷീണം ഉണ്ട്. പോകുന്നവഴിയിൽ ഓരോന്ന് ചോദിച്ചുകൊണ്ട് നടന്നു.
മാലതി : അവിടെ ആരെങ്കിലും വന്നോടാ ?
ഞാൻ : എല്ലാ വർഷവും ആദ്യം വരുന്നത് ചെറിയമ്മയാണ്. ഇപ്രാവശ്യവും അങ്ങനെ തന്നെ. ഇവള്ടെ ക്ലാസ്സൊക്കെ കഴിഞ്ഞോ. ?
മാലതി : പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പുറപ്പെട്ടു.
ഞാൻ : അതു നന്നായി.
മാലതി : എന്ത് നന്നായി ?. ഇത്ര അടുത്തായിട്ടും വഴിതെറ്റിയെങ്കിലും
💬 Comments
View all comments