Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
അകത്തേക്ക് കയറി കുഞ്ഞിമാളു ഉണ്ടായിരുന്നു അവിടെ. വീട്ടിൽ ആയതുകൊണ്ടാകണം ഒരു തോർത്തുകൊണ്ടു മാറുമറച്ചായിരുന്നു അവളുടെ നിൽപ്പ്. ഞാൻ ഊണുമേശ ലക്ഷ്യമാക്കി നടന്നു. അച്ഛൻ വന്നിരുന്നു, അച്ഛൻ ചെറിയമ്മ നയന എല്ലാവരും ഇരുന്ന് കഴിക്കുന്നുണ്ട്.
അച്ഛൻ : നീ ഇപ്പോഴാണോ വരുന്നത് ?
ഞാൻ : ആ കുളം ഒന്നു വൃത്തിയാക്കാൻ മുത്തുവിന്റെ കൂടെ നിന്നു. പിള്ളേരെല്ലാവരും വരുന്നതല്ലേ.
മാലതി : എത്ര പണിയുണ്ടെങ്കിലും നിറത്തിനും കാലത്തിനും വല്ലതും കഴിച്ചോ ചെക്കാ...
ഞാൻ : തിരക്കല്ലേ. ഇനിയിപ്പോ ഓണം കഴിയുന്നവരെ പണിക്കാരോടൊന്നും വരണ്ട എന്ന് പറഞ്ഞു. വീട്ടിലും തിരക്ക് കൂടുമ്പോൾ പിന്നെ ഒന്നും ശ്രദിക്കാൻ പറ്റില്ല.
അച്ഛൻ : അതേതായാലും നന്നായി. എന്നാ നീ കഴിക്ക് ഞാൻ എഴുനേൽക്കുവാ.
അച്ഛൻ എഴുന്നേറ്റു പോയതും കുഞ്ഞിമാളു വന്ന് കറികളൊക്കെ വിളമ്പി തന്നു.
ഞാൻ : അമ്മയെന്തിയെ കുഞ്ഞിമാളു ?
കുഞ്ഞിമാളു : പണിയൊക്കെ കഴിഞ്ഞ് ഇപ്പൊ കുളിക്കാൻ പോയുള്ളു.
കുഞ്ഞിമാളു അടുക്കളയിലേക്കു തന്നെപോയി.
മാലതി : നിന്റെ അമ്മ പാവമാടാ. പണിയെടുത്തു അതിന്റെ നടുവൊടിയാറായി. നിനക്കൊരു കല്യാണം കഴിച്ചൂടെ ? അമ്മക്കൊരു സഹായമാകട്ടെ.
ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ.. അശ്വതി ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനെ കെട്ടാനാ... അവളുടെകൂടെ കഴിയട്ടെ.
മാലതി : ദൈവം സഹായിച്ചു നമ്മുക്ക് സാമ്പത്തികമായി ഒരു ബുധിമുട്ടും ഇല്ല. അശ്വതി ഇപ്പൊ പടിക്കല്ലേ. അവളുടെ പഠിപ്പെല്ലാം കഴിഞ്ഞ് കെട്ടിക്കാം. അവളുടെ കൂടി കഴിയാൻ കാത്തിരുന്നാൽ നിന്റമ്മേടെ സ്ഥിതി വീണ്ടും കഷ്ടത്തിലാവും.
ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ ?
മാലതി : നീ എത്രയും പെട്ടന്ന് തന്നെ ഒരു പെൺകെട്ടു. അപ്പോൾ ഇനി ആശ്വതിടെ കല്യാണമാകുമ്പോളേക്കും അമ്മക്ക് ഒരു സഹായം ആകും. ഇനിയും അതിനെ നീ ഇങ്ങനെ കഷ്ടപെടുത്തല്ലേ മോനെ.
ഞാൻ : ശെരി. ഞാനൊന്ന് ആലോചിക്കട്ടെ ചെറിയമ്മേ.
ഞങ്ങൾ ഊണ് കഴിച്ച് എണ്ണീറ്റു. ഉച്ചക്ക് ഊണുകഴിച്ചാൽ പിന്നെ ഒരു ചെറിയ മയക്കമുണ്ട് എനിക്ക്. ഞാൻ നേരെ മേലെയുള്ള എന്റെ മുറിയിൽ പോയി കിടന്നു. ചെറുതായൊന്നു മയങ്ങി വന്നപ്പോളാണ് ആരോ വാതിൽ തുറക്കുന്ന
💬 Comments
View all comments