Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഒരു മുത്തം കൊടുത്തു, അപ്പൊൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവളുടെ മുഖത്ത് പതിക്കുകയും അവള് ഒരു ഞെരക്കത്തോടെ കണ്ണുകൾ പകുതി തുറക്കുകയും ചെയ്തു. അവളുടെ മുഖത്ത് നോക്കി നിറകണ്ണുകളോടെ ഞാൻ പറഞ്ഞു,
എന്റെ ജീവനാ മോളെ നീ, എന്നെയും നമ്മുടെ മോളെയും തനിച്ചാക്കി പോകല്ലേ, എനിക്ക് വേണം നിന്നെ ഇൗ ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോടു ചേർത്ത് നിർത്താൻ.
അത്രയും പറഞ്ഞപ്പോഴേക്കും അവള് എന്റെ കയിലെ പിടുത്തം ഒന്ന് മുറുക്കി എന്റെ ഉള്ളിൽ പ്രതീക്ഷ യുടെ തിരി നാളം തെളിഞ്ഞു എന്നൽ അതിന് നിമിഷങ്ങളുടെ ആയുസ് പോലും ഇല്ലായിരുന്നു. പെട്ടെന്ന് അവളുടെ പിടുത്തം അയഞ്ഞു, പകുതി തുറന്ന കണ്ണുകൾ അടഞ്ഞു, അകത്ത് മുഴങ്ങി കൊണ്ടിരുന്ന ബീപ് ശബ്ദം വേഗത്തിലായി, അവളുടെ കയിൽ ചൂട് മാറി തണുപ്പ് അരിച്ച് കയറുന്നത് പോലെ തോന്നി, എനിക്ക് വീണ്ടും ശ്വാസം വിലങ്ങിയ അവസ്ഥ ആയി,
അവള് എന്നെ വിട്ടു പോകുവാണെന്ന് ഞാൻ മനസ്സിലാക്കി, ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ അവിടെ തറഞ്ഞു നിന്നു.
ഒരു സിസ്റ്റർ വേഗം വന്നു എന്നെ പിടിച്ചു മാറ്റി ഡോക്ടർ നേ വിളിച്ചു, എന്നെ പുറത്തിറക്കി, പുറത്തിറങ്ങിയ ഞാൻ പകുതി ചത്തിരുന്നു, വെളിയിൽ ചുറ്റും നിന്നവരോക്കെ എന്തൊക്കെയോ ചോദിച്ചു ഞാൻ ഒന്നും കേട്ടില്ല, അവളുടെ മുഖം മാത്രം ആയിരുന്നു മുന്നിൽ തെളിഞ്ഞു നിന്നത്, ഞാൻ അവിടുന്ന് നേരെ എങ്ങോട്ടെന്നില്ലാതെ നടന്നകന്നു, എന്ത് ചെയ്യണം എന്നൊ അവിടെ പോകണം എന്നോ ഒരു നിശ്ചയവും ഇല്ല, അങ്ങനെ പകുതി ചത്ത മനസ്സുമായി മുന്നോട്ടു നടന്ന എന്റെ കണ്ണുകൾ ഒരു കാഴ്ച കണ്ടു ആശുപത്രിയുടെ ഒഴിഞ്ഞ ഒരു കോണിൽ ഒരു ഓം രൂപവും ഒരു കുരിശും ഒരു ചന്ദ്രക്കലയും നക്ഷത്രവും ഇരിക്കുന്നു അതിന് മുന്ന് കുറെ മെഴുക് തിരികളും ചന്ദന തിരകളും ഒക്കെ കത്തിച്ചു വച്ചിരിക്കുന്നു, ഞാൻ അവിടേക്ക് നീങ്ങി, എല്ലാം തകര്ന്നവനെ പോലെ ഞാൻ അതിന് മുന്നിൽ നിലത്ത് മുട്ടിലിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു.
എന്തിനാ എന്തിനാ എന്റെ പ്രാണനെ എന്റെ കൈയിൽ നിന്നും തട്ടി
💬 Comments
View all comments