Chapter Title : ഭാഗ്യദേവത 10
അയാൾ നമ്മൾ വിചാരിച്ച പോലുള്ള ആളേയല്ല. അതൂ...... !! ഒരുതരം ആണും പെണ്ണും കെട്ട പിമ്പ്..... പണവും, പ്രശസ്തിയും, ബിസിനസ്സും മാത്രം തലയ്ക്കു പിടിച്ച ഒരുതരം ബിസിനസ് പൊളിറ്റിക്കൽ പിമ്പ് എന്ന് വേണം പറയാൻ
തഞ്ചം കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെ ആർക്കെങ്കിലും കാഴ്ചവച്ചു, അയാളുടെ ബിസ്സിനസ്സ് ഡെവലപ്പ് ചെയ്തേനെ... ലക്ഷ്യവും, അതൊക്കെ തന്നെ ആയിരുന്നെന്നു. പിന്നീട് ഞാൻ അയാളുടെ ഒരു സ്ത്രീ സുഹൃത്തിൽ നിന്നും ഈ വിവരം അറിഞ്ഞു...
നല്ല കാലത്തിന്, അന്ന് അച്ഛന് അറ്റാക്ക് വന്നിട്ട് സീരിയസ് കണ്ടിഷൻ ആണെന്ന് ഇവിടെ നിന്നും ഫോൺ വന്നു.... ആ സന്ദർഭം ഞാൻ തക്ക സമയത്ത് മുതലെടുത്തു..... അതിന്റെ പേരിൽ, അച്ഛനെ കാണണം എന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചു കരഞ്ഞു ബഹളമുണ്ടാക്കി
... എന്നെ പെട്ടെന്ന് തന്നെ ഫ്ലൈറ്റ് കയറ്റി വിട്ടില്ലങ്കിൽ ഞാൻ ഈ ഫ്ലാറ്റിൽ തന്നെ കെട്ടിത്തൂങ്ങി ചത്തു കളയുമെന്ന് ഭീഷണി മുഴക്കി, ആ ഒരൊറ്റ കാരണത്താൽ പെട്ടെന്ന് തന്നെ, പിറ്റേ ദിവസം കാലത്തുള്ള ഫ്‌ളൈറ്റിന് എന്നെ നാട്ടിലോട്ട് കയറ്റി വിട്ടു.... അതു കൊണ്ട്, മാത്രം ഒരു തലനാരിഴക്ക് ഞാൻ രക്ഷപെട്ടു. അല്ലങ്കിൽ അന്ന് "തീർത്തേനെ" ഞാൻ എന്റെ ജീവിതം.
ചേച്ചി പ്ലീസ് ഇങ്ങനെ കൊടിയ വാക്കുകളൊന്നും പറയരുത്.... ഞാൻ അവളുടെ വായപൊത്തി... വീണ്ടും നിറമിഴികളോടെ അവൾ തുടർന്നു....
മറ്റാർക്കും അറിയാത്ത "ഒന്ന് കൂടിയുണ്ട്." എന്റെ "കന്യകത്വം" അത് പോലും അയാൾ മറ്റാർക്കോ, വേണ്ടി വില പറഞ്ഞു ഉറപ്പിച്ചു വച്ചതായിരുന്നു എന്ന സത്യം, ആയിടക്കായിരുന്നു ഞാൻ അറിഞ്ഞത് , അതായത് ഏതോ ഒരു വമ്പൻ ബിസ്‌നസ് കസ്റ്റമർനു വേണ്ടി. അതും ഞാൻ അറിഞ്ഞത് അവളിൽ........ ആ സ്ത്രീസുഹൃത്തിൽ നിന്നു തന്നെ ആയിരുന്നു. ആ പാവവും അതുപോലെ തന്നെ കെണിക്കപ്പെട്ട അയാളുടെ മറ്റൊരു ഇരയായിരുന്നു.
കല്യാണം കഴിഞ്ഞതു മുതൽ വെറും ആറു ദിവസമാണ് എന്റൊപ്പം നാട്ടിലെ ആ വീട്ടിൽ അയാൾ ഉണ്ടായിരുന്നത്. അത്രയും ദിവസം എന്നെ അയാളുടെ അമ്മയുടെ കൂടെയാണ് ഉറങ്ങാൻ കിടത്തിയത്. അതിന്റെ ഗുട്ടൻസ് എനിക്ക് അന്ന് മനസിലായില്ല.... മാത്രമല്ല, അതിന് എനിക്ക് മനസിലാവാത്ത ചില കാര്യകാരണങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി..... പുതുമോടിയിൽ ആയതു കൊണ്ട് തർക്കിച്ചു സംസാരിക്കാനോ, ചോദ്യം ചെയ്യുവാനോ, ഞാൻ ധൈര്യപ്പെടില്ലന്ന് അങ്ങേർക്കു നല്ല ബോധ്യമുണ്ടായിരുന്നു. ഏഴാമത്തെ ദിവസം പുള്ളി എന്നെ അവിടെ വിട്ടിട്ടു സിങ്കപ്പൂർക്ക് പറന്നു.
അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ്
💬 Comments
View all comments